ഭീതിയൊഴിഞ്ഞു; ഷേർയാർ വണ്ടലൂർ മൃഗശാലയിൽ തിരിച്ചെത്തി; കാണാതായത് നടൻ ശിവകാർത്തികേയൻ ദത്തെടുത്ത സിംഹത്തെ

അഞ്ചുവയസുള്ള ഷേർയാറെ പതിവാസി സഫാരി മേഖലയിൽ തുറന്നുവിടാറുണ്ടെന്ന് മൃഗശാല അധികൃതർ പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം സിംഹം കൂട്ടിൽ തിരിച്ചെത്തിയില്ല. കാൽപ്പാടുകൾ ഉൾപ്പെടെ നിരീക്ഷിച്ചാണ് ഷേർയാറെ തെരഞ്ഞെത്.
ഷേർയാർ
ഷേർയാർSource: Social Media
Published on

ചെന്നൈ; തമിഴ്നാട്ടിലെ വണ്ടലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിഹം തിരിച്ചെത്തി. സഫാരി സോണിൽ കാണാതായ ഷേർയാർ എന്ന സിംഹം വൈകീട്ടോടെ തിരിച്ചെത്തുകയായിരുന്നു. ഇന്നലെയാണ് ഷേർയാറിനെ വണ്ടല്ലൂരിലെ അരിഗ്നാർ അണ്ണാ സുവോളജിക്കൽ പാർക്കിൽ നിന്ന് കാണാതായത്. സഫാരി സോണിൽ നടത്തിയ ഡ്രോൺ പരിശോധനയിലും തെർമൽ സ്കാനിങ്ങിലും സിംഹത്തെ കണ്ടെത്തിയിരുന്നെങ്കിലും തിരികെയെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.

ഷേർയാർ
"സമൂഹ സുരക്ഷയ്ക്ക് വേദങ്ങളും ആയുധങ്ങളും, സർക്കാരുകൾബ്രാഹ്മണക്ഷേമത്തിനായി പ്രവർത്തിക്കണം"; വിവാദ പരമാർശവുമായി ഡൽഹി മുഖ്യമന്ത്രി

മൃഗശാലയിൽ നിന്ന് സഫാരി മേഖലയിലേക്ക് തുറന്നുവിട്ട സമയത്താണ് ഷേർയാർ ഓടിപ്പോയത്. രാത്രി മുഴുവൻ മൃഗശാല ജീവനക്കാർ തെരഞ്ഞെങ്കിലും സിംഹത്തെ കണ്ടെത്താനായില്ല. പ്രത്യേക സംഘവും തെരച്ചിലിനെത്തിയിരുന്നു. അഞ്ചുവയസുള്ള ഷേർയാറെ പതിവാസി സഫാരി മേഖലയിൽ തുറന്നുവിടാറുണ്ടെന്ന് മൃഗശാല അധികൃതർ പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം സിംഹം കൂട്ടിൽ തിരിച്ചെത്തിയില്ല. കാൽപ്പാടുകൾ ഉൾപ്പെടെ നിരീക്ഷിച്ചാണ് ഷേർയാറെ തെരഞ്ഞെത്.

ഷേർയാർ
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരെ അതിക്രമ ശ്രമം; ഡയസിനരികിലെത്തി ഷൂ എറിയാന്‍ ശ്രമിച്ച് അഭിഭാഷകൻ

ജനവാസ മേഖലയിൽ ഇറങ്ങി സിംഹം ആക്രമണം നടത്തുമോ എന്ന ഭിതിയിലായിരുന്നു ജനങ്ങളും അധികൃതരും. ബെംഗളൂരുവിലെ ബന്നേർഘട്ട മൃഗശാലയിൽ നിന്ന് കൊണ്ടുവന്ന സിംഹത്തെ തമിഴ് നടൻ ശിവകാർത്തികേയൻ ദത്തെടുത്തിരുന്നു. തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ട് ജില്ലയിലാണ് അരിഗ്നാർ അണ്ണാ സുവോളജിക്കൽ പാർക്ക് സ്ഥിതിചെയ്യുന്നത്. 1500 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന പാർക്കിൽ 2400 പക്ഷി മൃഗാദികളുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com