മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് പറഞ്ഞ 13 സ്ഥലങ്ങൾ അടയാളപ്പെടുത്തി; ധർമ്മസ്ഥലയിലെ വിവാദ വെളിപ്പെടുത്തൽ തെളിവെടുപ്പ്

സംസ്ഥാന പാതയ്ക്ക് 50 മീറ്റർ അടുത്തുപോലും മൃതദേഹങ്ങൾ കുഴിച്ചിട്ടതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി.
ധർമസ്ഥല തെളിവെടുപ്പ്
ധർമസ്ഥല തെളിവെടുപ്പ്Source; News Malayalam 24X7
Published on

കർണാടക; ധർമസ്ഥലയിലെ ദുരൂഹ വെളിപ്പെടുത്തലിൽ വ്യക്തത വരുത്താനുള്ള പൊലീസ് നടപടികൾക്ക് തുടക്കം. മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് മുൻ ശുചീകരണത്തൊഴിലാളി പറഞ്ഞ സ്ഥലങ്ങൾ പ്രത്യേക അന്വേഷണസംഘം മാർക്ക് ചെയ്തു. 13 ഇടങ്ങളാണ് അന്വേഷണസംഘം അടയാളപ്പെടുത്തിയത്. നേത്രാവതി പുഴയുടെ സ്നാന ഘട്ടത്തിന് സമീപവും സംസ്ഥാനപാതയിൽ നിന്നും 50 മീറ്റർ അകലെയുള്ള പോയിന്റുകളാണ് ഇവ. സ്ഥലങ്ങൾ ജിയോ ടാഗ് ചെയ്ത അന്വേഷണ സംഘം ഡിജിപി യുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തുടർ നടപടികൾ തീരുമാനിക്കും. സംസ്ഥാന പാതയ്ക്ക് 50 മീറ്റർ അടുത്തുപോലും മൃതദേഹങ്ങൾ കുഴിച്ചിട്ടതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി.

1994 മുതൽ 2014 വരെ നൂറിലേറെ മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന ധർമ്മസ്ഥല മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കർണാടക സർക്കാർ, പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചത്. വെളിപ്പെടുത്തൽ നടത്തി ദിവസങ്ങൾ കഴിഞ്ഞുപോയി. വൈകിയാണെങ്കിലും പ്രത്യേക സംഘം അന്വേഷണ നടപടികളുമായി മുന്നോട്ട് പോകുകയാണ്.

കഴിഞ്ഞ 2 ദിവസവും മുൻ ശുചീകരണത്തൊഴിലാളിയുടെ മൊഴി വിശദമായി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. മൊഴി പൂർണമായും വീഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തു. മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ വിശ്വാസത്തിലെടുക്കാത്ത അന്വേഷണസംഘം മുൻ ജീവനക്കാരന്റെ മൊഴി വിശകലനം ചെയ്തതിന് പിന്നാലെയാണ് സ്ഥലം കുഴിച്ച് പരിശോധിക്കണമെന്ന തീരുമാനത്തിലെത്തിയത്

ധർമസ്ഥല ക്ഷേത്രത്തിന് സമീപത്തെ അരുവിയോട് ചേർന്നുള്ള ഭാഗത്താണ് മൃതദേഹങ്ങൾ കുഴിച്ചിട്ടതെന്ന് മൊഴിയിൽ പറയുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ മുൻ ജീവനക്കാരനെ അവിടെയെത്തിച്ച് സ്ഥലങ്ങൾ കാണിച്ചു തരാൻ പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടു. നേത്രാവതി സ്നാന ഘട്ടത്തിന് സമീപത്തും സംസ്ഥാന പാതയ്ക്ക് 50 മീറ്റർ അടുത്തും ഉൾപ്പെടെ 13 സ്ഥലങ്ങളാണ് മുൻ ശുചീകരണത്തൊഴിലാളി പൊലീസിന് ചൂണ്ടിക്കാണിച്ചുകൊടുത്തത്.

ധർമസ്ഥല തെളിവെടുപ്പ്
'ജൂലൈ 30 ഹൃദയഭൂമി' പുത്തുമലയിലെ പൊതു ശ്മശാനം ഇനി ഈ പേരിൽ അറിയപ്പെടും

വർഷങ്ങളേറെ കഴിഞ്ഞതിനാൽ ചില സ്ഥലങ്ങൾ തിരിച്ചറിയാനാകുന്നില്ലെന്നും ജീവനക്കാരൻ പൊലീസുദ്യോഗസ്ഥരോട് പറഞ്ഞു. പിന്നാലെ 13 സ്പോർട്ടുകൾ അന്വേഷണ സംഘം മാർക്ക് ചെയ്തു. വ്യാപകമായി കുഴിയെടുത്തുള്ള പരിശോധന പ്രായോഗികമല്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തിയത്. പ്രാഥമികഘട്ടമെന്ന നിലയിൽ ഗ്രൗണ്ട് പെനട്രേറ്റിങ്ങ് റഡാർ ഉപയോഗിച്ച് അസ്ഥികൂടം കണ്ടെത്താനാകുമോ എന്ന ശ്രമമാകും അന്വേഷണസംഘം നടത്തുക.

ഡിഐജിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരാനും തുടർ നടപടികൾ സ്വീകരിക്കാനുമാണ് തീരുമാനം. ആഭ്യന്തര വകുപ്പും കോടതിയും ഇടപെട്ടതിനാൽ കൃത്യമായ ആലോചനകൾക്ക് ശേഷമേ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കൂ. 6 വയസ് മുതൽ 16 വയസുവരെയുള്ള പെൺകുട്ടികളുടേതുൾപ്പെടെ നൂറിലേറെപ്പേരുടെ മൃതദേഹങ്ങൾ മാനേജറുടെ നിർദേശപ്രകാരം കുഴിച്ചുമൂടിയെന്നായിരുന്നു ജീവനക്കാരൻ്റെ മൊഴി. അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടന്നതോടെ കർണാടകയിൽ തെളിയിക്കപ്പെടാത്ത പല കേസുകളിലും ഉത്തരമുണ്ടാകുമോ എന്ന ആകാംക്ഷ കൂടിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com