വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ; ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി

അന്തിമ വിധിയിലൂടെ മാത്രമേ കൂടുതൽ വ്യക്തത വരുത്താനാകൂ. മുസ്ലീം സമുദായത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കുന്നു എന്നാണ് ഹർജിയിൽ ഉന്നയിച്ചിരുന്നത്.
സുപ്രീം കോടതി
സുപ്രീം കോടതിSource: ANI
Published on

ഡൽഹി: വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ. നിയമഭേദഗതിയിലെ വിവാദ വകുപ്പുകൾ സുപ്രീംകോടതി സ്റ്റേ ചെയ്തു . വഖഫ് നല്‍കാന്‍ അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണമെന്ന വകുപ്പിനാണ് സ്റ്റേ. വഖഫ് സ്വത്താണോ എന്ന് തീരുമാനിക്കാനുള്ള ജില്ലാ കളക്ടറുടെ അധികാരവും കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു.

വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഭേദഗതിയിലെ മൂന്ന് വ്യവസ്ഥകളെ ചോദ്യം ചെയ്തായിരുന്നു ഹർജി. ചീഫ് ജസ്റ്റിസ് ബിആർ ഗവായിയുടെ നേതൃത്വത്തിലുള്ള രണ്ട് അംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

വഖഫ് ഭേദഗതി നിയമത്തിൽ ഏറെ വിവാദമായിരുന്നത് സെക്ഷൻ 3(1)(r)-ലെ വ്യവസ്ഥയായിരുന്നു. വഖഫ് സമർപ്പണത്തിന് ഒരാൾ അഞ്ച് വർഷം തുടർച്ചയായി ഇസ്ലാം മതം ആചരിക്കുന്ന വ്യക്തിയായിരിക്കണം എന്നായിരുന്നു വ്യവസ്ഥ. ഇതോടെ പുതുതായി ഇസ്ലാം സ്വീകരിക്കുന്നവർക്കോ അമുസ്ലിങ്ങൾക്കോ വഖഫ് ചെയ്യാൻ സാധിക്കുമായിരുന്നില്ല. ഈ വ്യവസ്ഥ പരിപൂർണമായും സ്റ്റേ ചെയ്തു. തർക്കം വരുമ്പോൾ വഖഫ് ഇല്ലാതെയാകുമെന്ന വ്യവസ്ഥ മാറ്റിയത് ഏറെ ആശ്വാസകരമെന്നും അഡ്വ. ഹാരിസ് ബീരാൻ പറഞ്ഞു.

സുപ്രീം കോടതി
142 ഏക്കർ 'പൈതൃക' ഭൂമി ബാബ രാം ദേവിന്റെ സഹായിക്ക്, വാർഷിക വാടക ഒരു കോടി ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

സർക്കാർ ഭൂമി കൈയേറി വഖഫിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന തർക്കം തീർപ്പാക്കാൻ സർക്കാരിന്റെ നിയുക്ത ഉദ്യോഗസ്ഥനെ അനുവദിക്കുന്ന വ്യവസ്ഥയായിരുന്നു മറ്റൊന്ന്. ജില്ലാ കലക്ടർക്ക് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളിൽ തീർപ്പുകൽപ്പിക്കാൻ അനുവാദം നൽകാനാവില്ലെന്നും ഇത് അധികാര വികേന്ദ്രീകരണത്തിന്റെ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, അധ്യക്ഷനായ ബഞ്ച് ചൂണ്ടികാട്ടി. വഖഫ് ബോർഡുകളിലേക്ക് അമുസ്ലിം അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ അനുവദിക്കുന്ന വ്യവസ്ഥ സ്റ്റേ ചെയ്തിട്ടില്ലെങ്കിലും അതിൽ കോടതി നിയന്ത്രണം ഏർപെടുത്തി.

സംസ്ഥാന വഖഫ് ബോർഡിൽ മുസ്ലിം ഇതരർ പരമാവധി 3 പേർ മാത്രവും, കേന്ദ്ര വഖഫ് കൗൺസിലിൽ പരമാവധി നാല് പേർ മാത്രവും അമുസ്ലിങ്ങളാകാം. രജിസ്ട്രേഷൻ നിർബന്ധമാക്കുന്നത് ഒരു പുതിയ വ്യവസ്ഥയല്ലെന്നും കോടതി വ്യക്തമാക്കി. 1995-ലെയും 2013-ലെയും മുൻ നിയമങ്ങളിലും ഈ നിബന്ധനയുണ്ടായിരുന്നുവെന്നും അതിൽ വഖഫ് രജിസ്‌ട്രേഷനിൽ ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു. മുസ്ലിം ഇതരർക്കും വഖഫ് ബോർഡ് അംഗങ്ങളാകാമങ്കിലും എക്‌സ് ഒഫിഷ്യോ അംഗം മുസ്ലിം ആകണം സി ഇ ഒ മുസ്ലിം അയിരിക്കലാണ ഉചിതമെങ്കിലും മുസ്ലിം ഇതര വിശ്വാസിയെയും വഖഫ് ബോർഡ് സിഇഒ ആയി നിയമിക്കാമെന്നും കോടതി വ്യക്തമാക്കി.

സുപ്രീം കോടതി
ചൈനയുടെ ഭീഷണിക്ക് മറുപടി; ബ്രഹ്മപുത്ര നദിയിൽ അണക്കെട്ട് നിർമിക്കാൻ ഇന്ത്യ, പദ്ധതി വേഗത്തിൽ പൂർത്തീകരിക്കും

വഖഫ് നിയമ ഭേദഗതിയിൽ പൂർണമായും സ്റ്റേ അനുവദിച്ചിട്ടില്ല എന്നത് കൂടി പരിഗണിക്കേതാണ്. നിലവിൽ ഇടക്കാല ഉത്തരവാണ് വന്നിരിക്കുന്നത്. അന്തിമ വിധിയിലൂടെ മാത്രമേ കൂടുതൽ വ്യക്തത വരുത്താനാകൂ. മുസ്ലീം സമുദായത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കുന്നു എന്നാണ് ഹർജിയിൽ ഉന്നയിച്ചിരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com