ഔദ്യോഗിക കത്തുകളിൽ "വിശ്വസ്ഥതയോടെ എന്നതിന് പകരം വന്ദേമാതരം എന്നെഴുതും"; പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്

വന്ദേമാതര'ത്തിന്റെ പൈതൃകത്തിൽ നിന്നും സാംസ്കാരിക പ്രാധാന്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ നീക്കമെന്നും ഗവർണർ പറയുന്നു.
C V Ananda Bose
Source: X
Published on
Updated on

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് തൻ്റെ ഔദ്യോഗിക കത്തുകളിൽ ഇനി മുതൽ വിശ്വസ്ഥതയോടെ എന്നതിന് പകരം വന്ദേമാതരം എന്ന് ഉപയോഗിക്കും. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തോടുളള ആദരവും ദേശിയതയും ഉയർത്തിപ്പിടിക്കുകയെന്ന് ലക്ഷ്യത്തോടെയാണ് നടപടി. രാജ്ഭവൻ്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് വിവരം പുറത്തുവിട്ടത്.

C V Ananda Bose
മാട്ടുപൊങ്കൽ ദിനത്തിൽ ജെല്ലിക്കെട്ട് ആവേശത്തിലമർന്ന് ആവണിയപുരം; ഇക്കുറി അണിനിരത്തുന്നത് 1000 കാളക്കൂറ്റന്മാരെ

വന്ദേമാതര'ത്തിന്റെ പൈതൃകത്തിൽ നിന്നും സാംസ്കാരിക പ്രാധാന്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ നീക്കമെന്നും ഗവർണർ പറയുന്നു. ബങ്കിംചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരം ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാക്കണമെന്നും ഗവർണർ ജനങ്ങളോട് അഭ്യർഥിച്ചു.

ഋഷി ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ ഈ ഐതിഹാസിക സൃഷ്ടിയോടുള്ള ആദരവിന്റെ അടയാളമായി, എല്ലാവരും അവരുടെ ജീവിതത്തിലും ദൈനംദിന പ്രവർത്തനങ്ങളിലും 'വന്ദേമാതരം' ഉൾപ്പെടുത്തുകയും ഉൾക്കൊള്ളുകയും ചെയ്യണമെന്നും അഭ്യർഥനയിൽ പറയുന്നു.

C V Ananda Bose
ചിതയിലേയ്ക്ക് എടുത്തപ്പോൾ വിരൽ ചലിച്ചു: മൂക്കിലെ പഞ്ഞി മാറ്റിയതോടെ ശ്വാസമെടുത്തു; മരണത്തിന് എത്തിയവർക്കൊപ്പം ജന്മദിനം ആഘോഷിച്ച് 103 കാരി

രാഷ്ട്രത്തിന്റെ ചൈതന്യം ഉൾക്കൊള്ളുന്നതും തലമുറകളെ പ്രചോദിപ്പിക്കുന്നതുമായ കാലാതീതമായ സൃഷ്ടിയെന്നാണ് വന്ദേമാതരത്തെ വിശേഷിപ്പിച്ചത്. ഇത്തരം പ്രവർത്തനങ്ങൾ ഐക്യം, ദേശസ്‌നേഹം, സാംസ്‌കാരിക അഭിമാനം എന്നിവയുടെ മൂല്യങ്ങൾ നിലനിർത്താൻ സഹായിക്കുമെന്ന് പശ്ചിമ ബംഗാൾ ഗവർണർ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com