

സാൻ ഡിയേഗോ: മെക്സിക്കോയ്ക്കും യുഎസിനുമിടയിൽ മയക്കുമരുന്ന് കടത്തുന്നതിനായി ഉപയോഗിക്കുന്ന വൻ തുരങ്കം കണ്ടെത്തി. കാലിഫോർണിയയിലെ ജില്ലാ അറ്റേണിയുടെ ഓഫിസ് ആണ് 610 മീറ്റർ നീളമുള്ള തുരങ്കത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. വൈദ്യുതിയും, വായുസഞ്ചാര സംവിധാനങ്ങളും റെയിലും അടക്കം വൻ സന്നാഹങ്ങളുള്ള തുരങ്കമാണ് നിർമിച്ചിരിക്കുന്നത്.
സാൻ ഡിയേഗോയിലെ ഒരു വെയർഹൌസുമായി ബന്ധപ്പെട്ട് നടത്തിയ ആറ് മാസക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് തുരങ്കം കണ്ടെത്തിയത്. 55 അടി ആഴമുള്ള ഒരു തുരങ്കം 'ഒരു നൂതന ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ച് ആക്സസ് ചെയ്യാവുന്ന തരത്തിലാണ്. യുഎസ്-മെക്സിക്കോ അതിർത്തി വരെ 1,000 അടിയിലധികം തുരങ്കം വ്യാപിച്ചുകിടക്കുന്നു.
മെക്സിക്കൻ നഗരമായ ടിജുവാനയിലേക്ക് 800 അടി വരെ ഇത് തുടർന്നതായും ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. പരാതി ലഭിച്ചതിനെത്തുടർന്ന് പരാതി പ്രകാരം, സാൻ ഡീഗോ ബൈ 4 ലെസ്സിൽ ഫെഡറൽ ഏജന്റുമാർ നടത്തിയ പരിശോധനയിലാണ് തുരങ്കം കണ്ടെത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽ ഒരു ടണ്ണിലധികം കൊക്കെയ്ൻ പിടിച്ചെടുത്തു.
നാല് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 45 മില്യൺ ഡോളറിന്‍റെ കൊക്കെയ്ൻ ഇവർ കടത്തിയെന്നാണ് കേസ്.കുറ്റം തെളിയിക്കപ്പെട്ടാൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും.2025 ഡിസംബറിൽ യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് ടണൽ ടാസ്‌ക് ഫോഴ്‌സ് ബൈ 4 ലെസ് സ്റ്റോറിൽ നിരീക്ഷണം ആരംഭിച്ചു.