ട്രംപും മോദിയും തമ്മിലുണ്ടായിരുന്ന നല്ല ബന്ധം അവസാനിച്ചിരിക്കുന്നു; ഇന്ത്യ-യുഎസ് ബന്ധം വഷളായതില്‍ വീണ്ടും പ്രതികരിച്ച് ജോണ്‍ ബോള്‍ട്ടണ്‍

"നേതാക്കളുമായുള്ള വ്യക്തി ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രംപ് അന്താരാഷ്ട്ര ബന്ധങ്ങള്‍ നിലനിര്‍ത്തുന്നത്"
ട്രംപും മോദിയും തമ്മിലുണ്ടായിരുന്ന നല്ല ബന്ധം അവസാനിച്ചിരിക്കുന്നു; ഇന്ത്യ-യുഎസ് ബന്ധം വഷളായതില്‍ വീണ്ടും പ്രതികരിച്ച് ജോണ്‍ ബോള്‍ട്ടണ്‍
Published on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുണ്ടായിരുന്ന നല്ല ബന്ധം അവസാനിച്ചെന്ന് യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. ട്രംപിന്റെ താരിഫ് നയത്തിന് പിന്നാലെ 20 വര്‍ഷത്തോളം നല്ല നിലയില്‍ തുടര്‍ന്ന ഇന്ത്യന്‍ യുഎസ് ബന്ധം വഷളായ സാഹചര്യത്തിലാണ് ജോണ്‍ ബോള്‍ട്ടന്റെ പരാമര്‍ശം.

'നേതാക്കളുമായുള്ള വ്യക്തി ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രംപ് അന്താരാഷ്ട്ര ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ട്രംപിന് വ്‌ളാദിമിര്‍ പുടിനുമായി നല്ല ബന്ധം ഉണ്ടെങ്കില്‍ യുഎസിന് റഷ്യയുമായി നല്ല ബന്ധം ഉണ്ടാകും. അതല്ല യഥാര്‍ഥ കാര്യം,' ബ്രിട്ടീഷ് മീഡിയ പോര്‍ട്ടലായ എല്‍ബിസിയുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.

ട്രംപും മോദിയും തമ്മിലുണ്ടായിരുന്ന നല്ല ബന്ധം അവസാനിച്ചിരിക്കുന്നു; ഇന്ത്യ-യുഎസ് ബന്ധം വഷളായതില്‍ വീണ്ടും പ്രതികരിച്ച് ജോണ്‍ ബോള്‍ട്ടണ്‍
കാനഡയിലെ മനിറ്റോബയില്‍ കത്തിക്കുത്ത്, രണ്ട് പേര്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്കേറ്റു

ട്രംപിന് വളരെ നല്ല ബന്ധം മോദിയുമായി ഉണ്ടായിരുന്നു. അതിപ്പോള്‍ പോയെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അത് എല്ലാവര്‍ക്കുമുള്ള ഒരു പാഠം കൂടിയാണ്. ഉദാഹരണത്തിന് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഒരു നല്ല ബന്ധം നിങ്ങളെ ചിലപ്പോഴൊക്കെ സഹായിച്ചേക്കാം. പക്ഷെ അത് ഒരിക്കലും ഏറ്റവും മോശം അവസ്ഥയില്‍ നിന്ന് നിങ്ങളെ സഹായിക്കില്ലെന്നും ബോള്‍ട്ടണ്‍ പറഞ്ഞു. ട്രംപ് സെപ്തംബര്‍ 17 മുതല്‍ 19 വരെ യുകെ സന്ദര്‍ശനത്തിന് പോകാനിരിക്കെയാണ് ബോള്‍ട്ടിന്റെ പരാമര്‍ശം.

ദശാബ്ദങ്ങളായി ഉള്ള ഇന്ത്യ-യുഎസ് ഇല്ലാതാവുന്നതോടെ മോദി റഷ്യയുമായും ചൈനയുമായും അടുക്കുകയാണെന്ന് അഭിമുഖം സോഷ്യല്ഡ മീഡിയയില്‍ പോസ്റ്റ് ചെയ്തുകൊണ്ട് ബോള്‍ട്ടണ്‍ പറയുകയും ചെയ്തു.

നേരത്തെയും ഇന്ത്യ-യുഎസ് നയതന്ത്ര ബന്ധം വഷളായതില്‍ ട്രംപിനെ വിമര്‍ശിച്ച് ജോണ്‍ ബോള്‍ട്ടണ്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായി നയന്ത്രബന്ധം സ്ഥാപിക്കുന്നതിനായി പാശ്ചാത്യ രാജ്യങ്ങള്‍ ദശാബ്ധങ്ങളായി നടത്തി വരുന്ന ശ്രമങ്ങളാണ് ട്രംപ് തന്റെ ദുരന്ത സമാനമായ താരിഫ് നയം കൊണ്ട് ഇല്ലാതാക്കിയതെന്ന് ജോണ്‍ ബോള്‍ട്ടണ്‍ വിമര്‍ശിച്ചിരുന്നു. ഇന്ത്യ റഷ്യയുമായും ചൈനയുമായും തുടരുന്ന അകല്‍ച്ചയെ അതുപോലെ നിലനിര്‍ത്തിക്കൊണ്ടു പോരുന്നതിനുള്ള ശ്രമങ്ങളാണ് ഇതുവഴി തകര്‍ന്നതെന്നും ബോള്‍ട്ടണ്‍ കൂട്ടിച്ചേര്‍ത്തു.

ട്രംപ് അധികാരത്തിലിരുന്ന കാലത്തെ, 2018-19 വര്‍ഷത്തില്‍ യുഎസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയിരുന്നു ജോണ്‍ ബോള്‍ട്ടണ്‍. ട്രംപിന്റെ കാലാവധി തീരുന്നതിന് മുമ്പ് തന്നെ വിദേശ നയത്തിലുള്ള വ്യത്യാസം കാരണം ജോണ്‍ ബോള്‍ട്ടണ്‍ സ്ഥാനത്ത് നിന്ന് രാജിവെക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com