

വാഷിങ്ടൺ: ഇറാനിൽ യുഎസ് യുദ്ധവിമാനം തകർന്ന് വീണ് കാണാതായ പൈലറ്റിനെ രക്ഷിച്ചെന്ന് സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്. ഏപ്രിൽ മൂന്നിന് ഇറാനുള്ളിൽ തകർന്ന് വീണ F-15E വിമാനത്തിൽ നിന്ന് കാണാതായ പൈലറ്റിനു വേണ്ടി വ്യാപക തെരച്ചിൽ നടന്നു വരികയായിരുന്നു. രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തിയെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഇറാൻ വ്യോമാതിർത്തിയിലാണ് യുഎസിൻ്റെ F-15E യുദ്ധവിമാനം ഇറാൻ വെടിവച്ചിട്ടത്. തകർന്ന വിമാനത്തിനുള്ളിൽ നിന്നും പുറത്തേക്ക് ചാടിയ പൈലറ്റിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ഇറാനിലെ ലോക്കൽ മീഡിയ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇയാളെ ജീവനോടെ കണ്ടെത്തി കൈമാറുന്നവർക്ക് വിലപ്പെട്ട പ്രതിഫലവും ഇറാൻ സർക്കാർ വാഗ്ദാനം ചെയ്തിരുന്നു.