ചാറ്റ് ജിപിടിയോട് ഡയറ്റ് പ്ലാൻ ചോദിക്കുന്നവർ ജാഗ്രതൈ! എഐ നിർദേശം പിന്തുടർന്ന 60കാരന് പിടിപ്പെട്ടത് 19ാം നൂറ്റാണ്ടിൽ മൺമറഞ്ഞ അപൂർവ രോഗം

ബ്രോമിസം എന്ന അപൂർവ മാനസികരോഗമാണ് 60കാരന് പിടിപ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Chatgpt
Published on

ഹെൽത്ത് ടിപ്സൊക്കെ തരാൻ ചാറ്റ് ജിപിടി ബെസ്റ്റാണെന്ന തോന്നലുള്ളവരാണോ നിങ്ങൾ? എങ്കിൽ കേട്ടോളൂ, പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് ആരോഗ്യസംരക്ഷണത്തിനായി ചാറ്റ് ജിപിടി പോലുള്ള എഐ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്നവർക്കും മുട്ടൻ പണിയാണ് കിട്ടുന്നത്. ചാറ്റ് ജിപിടി ഉപദേശം സ്വീകരിച്ച് ഉപ്പിന് പകരം സോഡിയം ബ്രോമൈഡ് ഉപയോഗിച്ച 60കാരന് വിചിത്ര രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. 19ാം നൂറ്റാണ്ടിൽ ഉണ്ടായിരുന്നെന്ന് കരുതുന്ന ബ്രോമിസം എന്ന അപൂർവ രോഗമാണ് 60കരാന് പിടിപ്പെട്ടത്.

വാഷിംഗ്ടൺ സർവകലാശാലയിലെ മൂന്ന് ഡോക്ടർമാർ ചേർന്ന് പ്രസിദ്ധീകരിച്ച 'അന്നൽസ് ഓഫ് ഇന്റേണൽ മെഡിസിൻ' എന്ന മാസികയിലാണ് ഈ കേസിനെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്. ഭക്ഷണത്തിൽ സാധാരണയായി ഉപയോഗിച്ച് വരുന്ന ഉപ്പ് അഥവാ സോഡിയം ക്ലോറൈഡ് കഴിച്ചാലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് 60കാരൻ ഒരു പഠനത്തിൽ വായിച്ചിരുന്നു. പിന്നാലെ ഭക്ഷണത്തിൽ സോഡിയം ക്ലോറൈഡിന് പകരം എന്ത് ഉപയോഗിക്കാമെന്ന് അയാൾ ചാറ്റ്ജിപിടിയോട് ചോദിച്ചു.

പ്രതീകാത്മക ചിത്രം
'സുരക്ഷയ്ക്ക് ഭീഷണി'; ടെലിഗ്രാം, വാട്‌സ്ആപ്പ് കോളുകൾ നിരോധിച്ച് റഷ്യ

പൂളുകളുടെ പരിപാലനത്തിന് സാധാരണയായി ഉപയോഗിച്ചുവരുന്ന രാസവസ്തുവായ സോഡിയം ബ്രോമൈഡ് ഉപയോഗിക്കാനാണ് എഐ ചാറ്റ്ബോട്ട് നിർദേശിച്ചത്. മാനസികരോഗങ്ങളോ ഗുരുതരമായ മറ്റ് രോഗമോ ഇല്ലാത്ത ആ മനുഷ്യൻ മൂന്ന് മാസത്തേക്ക് എഐയുടെ ശുപാർശ പാലിച്ച്, സോഡിയം ബ്രോമൈഡ് ഉപയോഗിച്ചു.

ഒരു ദിവസം ആശുപത്രിയെലെത്തിയ 60കാരൻ, അയൽക്കാരൻ തനിക്ക് വിഷം നൽകുകയാണെന്ന് പരാതിപ്പെട്ടു. പിന്നാലെ നടത്തിയ പരിശോധനയിൽ ഇയാളുടെ ശരീരത്തിൽ അസാധാരണമായ ഇലക്ട്രോലൈറ്റ് അളവുണ്ടെന്ന് മനസിലായി. തുടർന്നാണ് ഡോക്ടർമാർ ഇയാൾക്ക് 18ാം നൂറ്റാണ്ടിലുണ്ടായിരുന്ന ബ്രോമിസം എന്ന രോഗമാണെന്ന് തിരിച്ചറിഞ്ഞത്.

24 മണിക്കൂറിനുള്ളിൽ ഇയാളുടെ അവസ്ഥ വളരെ മോശമായി തുടങ്ങി. ഒരു പാരാനോയ അവസ്ഥയിലായിരുന്നു വൃദ്ധൻ. ഭ്രമാത്മകത കാഴ്ചയിലും കേൾവിയിലുമെല്ലാം ഉണ്ടായി. അദ്ദേഹത്തിന് മാനസികാരോഗ്യ പരിശോധന ആവശ്യമായി വന്നു. ക്ഷീണം, ഉറക്കമില്ലായ്മ, മുഖത്തെ മുഖക്കുരു, സൂക്ഷ്മമായ അറ്റാക്സിയ, അമിത ദാഹം എന്നിവയും ഇയാൾക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ഡോക്ടർമാർ പിന്നീട് മനസ്സിലാക്കി. ഇവയെല്ലാം ബ്രോമൈഡ് വിഷബാധയുമായി ബന്ധപ്പെട്ടിരിക്കുന്ന ലക്ഷണങ്ങളായിരുന്നു.

1800-കളുടെ അവസാനത്തിലും 1900-കളുടെ തുടക്കത്തിലുമാണ് ബ്രോമിസം റിപ്പോർട്ട് ചെയ്തിരുന്നത്. അന്ന് മാനസികരോഗാശുപത്രികളിലെ മിക്കവാറും രോഗികൾക്ക് ഈ രോഗമായിരുന്നു. പിന്നാലെ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കഴിക്കാവുന്ന ഉൽപ്പന്നങ്ങളിൽ നിന്ന് ബ്രോമൈഡ് ഒഴിവാക്കി. ഇതോടെ ബ്രോമിസം എന്ന അസുഖവും മൺമറഞ്ഞു.

പ്രതീകാത്മക ചിത്രം
ഗൂഗിള്‍ ക്രോമിന് 34.5 ബില്യണ്‍ ഡോളര്‍ വില പറഞ്ഞ് മുന്‍ ജീവനക്കാരന്‍; ആരാണ് അരവിന്ദ് ശ്രീനിവാസ്?

അതേസമയം ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചികിത്സിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ചാറ്റ്ബോട്ടുകളെന്ന് മാതൃ കമ്പനിയായ ഓപ്പൺഎഐ ഫോക്സ് ന്യൂസിന് നൽകിയ മുൻ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്."അപകടസാധ്യതകൾ കുറയ്ക്കുന്നതിനായി പ്രവർത്തിക്കുന്ന സുരക്ഷാ ടീമുകൾ ഞങ്ങളുടെ പക്കലുണ്ട്. കൂടാതെ പ്രൊഫഷണൽ മാർഗനിർദ്ദേശം തേടാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങളുടെ എഐ സംവിധാനങ്ങൾക്ക് പരിശീലനം നൽകിയിട്ടുണ്ട്," ഓപ്പൺ എഐ പ്രസ്താവനയിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com