ASSEMBLY ELECTION 2026

അഞ്ചു വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ പശ്ചിമ ബംഗാളിൽ

മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്ത് ബിജെപിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയെന്ന് ആരോപണം

Author : ബി.എസ്. അഞ്ജലി

കൊൽക്കത്ത: അഞ്ചു വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പശ്ചിമ ബംഗാളിൽ എത്തി. തൃണമൂൽ കോൺഗ്രസിനും ബിജെപിക്കുമെതിരെ രാഹുൽ കടുത്ത വിമർശനം ഉന്നയിച്ചു.

നരേന്ദ്ര മോദി അഴിമതിക്കാരനാണെങ്കിൽ, തൃണമൂൽ കോൺഗ്രസും അക്കാര്യത്തിൽ ഒട്ടും പുറകിലല്ലെന്നും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്ത് ബിജെപിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയതായും നോർത്ത് ദിനജ്പൂരിലെ റാലിയിൽ രാഹുൽ ഗാന്ധി ആരോപിച്ചു.

ഉത്തർ ദിനജ്പൂരിൽ നടന്ന പ്രചാരണത്തിൽ ബിജെപി വോട്ട് ചോർച്ച നടത്തിയെന്ന് രാഹുൽ ആരോപിച്ചു. ആർഎസ്എസിൻ്റെയും ബിജെപിയുടെയും വിദ്വേഷ പ്രചാരണത്തിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് രാഹുൽ പറഞ്ഞു. പ്രസംഗത്തിൽ എപ്സ്റ്റീൻ ഫയലിനെ കുറിച്ചും ഗൗതം അദാനിയെകുറിച്ചും പരാമർശിച്ചു. അദാനി കമ്പനി എന്നല്ല മോദാനി കമ്പനി എന്ന് വേണം വിളിക്കാനെന്ന് രാഹുൽ പരിഹസിച്ചു.

SCROLL FOR NEXT