World Cup 2026

Paraguay vs Turkiye| തുര്‍ക്കിയെ വീഴ്ത്തി പരാഗ്വേ; ലോകകപ്പ് ചരിത്രത്തിൽ വാ പൊത്തി മിണ്ടിയതിന് ആദ്യ റെഡ് കാർഡ്

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വാ പൊത്തി എതിർ താരത്തോട് സംസാരിച്ചതിന് പരാഗ്വേ താരത്തിന് റെഡ് കാർഡ്.

Author : ന്യൂസ് ഡെസ്ക്

ന്യൂയോർക്ക് സിറ്റി: 2026 ഫിഫ ലോകകപ്പില്‍ നിന്നും തുർക്കി പുറത്തേക്ക്. പരാഗ്വേയോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവി ഏറ്റുവാങ്ങിയതോടെയാണ് തുർക്കിയുടെ ലോകകപ്പ് സ്വപ്നത്തിന് വിരാമമായത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ടൂമിലെ അംഗങ്ങൾ പത്തായി ചുരുങ്ങിയിട്ടും തുർക്കി മുന്നിൽ പ്രതിരോധം തീർത്ത് പരാഗ്വേ അന്തിമ വിജയം സ്വന്തമാക്കി.

മത്സരം തുടങ്ങി വെറും 64 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് പരാഗ്വേ വിജയഗോൾ നേടിയത്. മത്തിയാസ് ഗലാര്‍സയാണ് ഗോൾ വലകുലുക്കിയത്. ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോളാണിത്. 1998-ൽ നൈജീരിയക്കെതിരെ പരാഗ്വേയുടെ സെൽസോ അയല 52 സെക്കൻഡിൽ ഗോൾ നേടിയിരുന്നു.

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വാ പൊത്തി എതിർ താരത്തോട് സംസാരിച്ചതിന് പരാഗ്വേ താരത്തിന് റെഡ് കാർഡ് കിട്ടി. തുർക്കി താരം മെർട്ട് മുൾഡറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട പരാഗ്വേ മിഡ്ഫീൽഡർ മിഗ്വൽ അൽമിറോണിനാണ് റെഡ് കാർഡ് ലഭിച്ചത്. ലോകകപ്പിന് തൊട്ടുമുൻപാണ് മത്സരത്തിനിടെ വാ പൊത്തി സംസാരിക്കരുതെന്ന നിബന്ധന കൊണ്ടുവന്നത്.

ലോകകപ്പിൽ തുർക്കി പുറത്തായതിന് പിന്നാലെ മധ്യനിര താരം ആർദ ഗൂളർ ആരാധകരോട് ക്ഷമ ചോദിച്ചു. മികച്ച ക്ലബ്ബുകൾക്കായി കളിക്കുന്ന താരങ്ങളുണ്ടായിട്ടും മികച്ച പ്രകടനം കാഴ്ചവെക്കാത്തതിൽ ലജ്ജ തോന്നുന്നുവെന്നും ആർദ പറഞ്ഞു. രണ്ട് മത്സരങ്ങളിൽ നിന്ന് ടീമിന് ഒരു ഗോൾ പോലും നേടാനാവത്തത് അംഗീകരിക്കാനവില്ലെന്നും താരം സ്വയം വിമർശിച്ചു.

SCROLL FOR NEXT