NEWSROOM

ചൂരൽമല ദുരന്തം; ദുരിതാശ്വാസ നിധിയിലേക്ക് ഇന്നും സുമനസ്സുകളുടെ സഹായ പ്രവാഹം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടറായ ഡോ. ദിവ്യ എസ് അയ്യര്‍ ഒരു ലക്ഷം രൂപ നൽകി

Author : ന്യൂസ് ഡെസ്ക്

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ ഇരകള്‍ക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നും സംഭാവനകളുടെ പ്രവാഹം. കോഴിക്കോട് കോർപറേഷൻ മൂന്ന് കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. യെസ് ഭാരത് വെഡ്ഡിങ്ങ് കളക്ഷന്‍ ഒരു കോടി രൂപ സംഭാവന ചെയ്തു. തമിഴ്നാട് മുൻ മന്ത്രിയും വിഐടി യൂണിവേഴ്സിറ്റി, ഫൗണ്ടർ ചാൻസലറുമായ ജി.വിശ്വനാഥൻ ഒരു കോടി രൂപ നൽകി. അതേസമയം, കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ നൽകിയത് 50 ലക്ഷം രൂപയാണ്. രാംരാജ് കോട്ടണ്‍ 25 ലക്ഷം രൂപയും നൽകി.

കേരള സംസ്ഥാന യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ്റെ ഒരു മാസത്തെ അലവൻസ്, ബോർഡ് അംഗങ്ങൾ, ജില്ലാ-ബ്ലോക്ക് -മുൻസിപ്പാലിറ്റി-കോർപറേഷൻ കോ ഓർഡിനേറ്റർമാർ, അവളിടം ക്ലബ് സംസ്ഥാന - ജില്ലാ കോ ഓർഡിനേറ്റർമാർ, ടീം കേരള സംസ്ഥാന കോ ഓർഡിനേറ്റർ എന്നിവരുടെ അലവൻസും, ജീവനക്കാരുടെ വിഹിതവും ചേർത്ത് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ 20 ലക്ഷം രൂപയും, കേരള അസിസ്റ്റന്‍റ് പബ്ലിക്ക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്‍ 1,87,000 രൂപയും നൽകി. കേരള സോഷ്യൽ സെന്റർ, അബുദാബി 10 ലക്ഷം രൂപ നൽകി. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയും, മധുരയിലെ മീനാക്ഷി മിഷൻ ഹോസ്പിറ്റൽ & റിസർച്ച് സെൻ്റർ 10 ലക്ഷം രൂപയും, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും നൽകി. ധർമ്മടം സർവീസ് സഹകരണ ബാങ്ക് അഞ്ച് ലക്ഷം രൂപ നൽകി.

പാചകവിദഗ്ദ്ധയും ടെലിവിഷൻ അവതാരകയുമായ ലക്ഷ്മി നായരും ചലചിത്രതാരം ജയറാമും അഞ്ച് ലക്ഷം രൂപ വീതം നൽകി. കവി ശ്രീകുമാരന്‍ തമ്പി ഒരു ലക്ഷം രൂപയും സംഭാവന ചെയ്തു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടറായ ഡോ. ദിവ്യ എസ് അയ്യര്‍ ഒരു ലക്ഷം രൂപയാണ് നൽകിയത്. 2,57,750 രൂപയാണ് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം നൽകിയത്. ഡോ. കെ.എം. തോമസും മകള്‍ സൂസന്‍‌ തോമസും ചേർന്ന് രണ്ട് ലക്ഷം രൂപയും, ഡോ. കെ .എം. മാത്യു ഒരു ലക്ഷം രൂപയും നൽകി. കടയ്ക്കല്‍ ഗവ. വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രധാന അധ്യാപിക 2,47,600 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.

കാലിക്കറ്റ് കോ ഓപറേറ്റീവ് അർബൻ ബാങ്ക് രണ്ട് ലക്ഷം രൂപ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എ.എ. റഷീദ് ഒരു ലക്ഷം രൂപ, ഇടുക്കി കലക്ടര്‍ വി. വിഘ്നേശ്വരിയും എറണാകുളം ജില്ലാ കലക്ടര്‍ എൻ.എസ്.കെ. ഉമേഷും ചേര്‍ന്ന് ഒരു ലക്ഷം രൂപയും നൽകി. തൃശൂർ ജില്ലാ കലക്ടർ അര്‍ജുന്‍ പാണ്ഡ്യൻ 98,445 രൂപയും നൽകി. പ്രമുഖ വ്യവസായി എം.എ. യൂസഫലി പ്രഖ്യാപിച്ച അഞ്ച് കോടി രൂപയുടെ ധനസഹായം ലൂലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എം.എ. നിഷാദ്, റീജിയണല്‍ ഡയറക്ടര്‍ ജോയി ഷഡാനന്ദന്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൃപ്പൂണിത്തുറ നഗരസഭ 25 ലക്ഷം നൽകി. സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡ് മെമ്പറായ ഡോ. കെ. രവി രാമന്‍ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. മലപ്പുറം കോ - ഓപറേറ്റീവ് സ്പിന്നിങ്ങ് മില്‍ ജീവനക്കാർ ചേർന്ന് ഒരു ലക്ഷം രൂപയും സംഭാവന നൽകി.  

Read More: ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയവരെ ഏറ്റെടുക്കും, കുട്ടികള്‍ക്ക് വിദ്യാഭ്യാസം നൽകും; കേരള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്

തിരുവനന്തപുരം നന്ദന്‍കോട് വയലില്‍ വീട്ടിൽ ജയകുമാരി. ടി ഒരു ലക്ഷം രൂപയും, തിരുവനന്തപുരം സ്വദേശിയും റിട്ട.എൽ ഐ സി ഉദ്യോഗസ്ഥനുമായ ഭാസ്ക്കര പിള്ള ഒരു ലക്ഷം രൂപ വീതവും നൽകി. ഹാര്‍ബര്‍ എല്‍.പി സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് 75,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ലിവർപൂൾ ഫാൻസ് വാട്ട്സാപ്പ് കൂട്ടായ്മ 80,000 രൂപ സംഭാവന കൊടുത്തു. ഇന്ത്യ റിസർവ് ബറ്റാലിയന്റെ ഏഴാമത് ബാച്ച് തണ്ടർബോൾട്ട് കമാൻഡോസ് - 56,000 രൂപ,
വനിതാ സിവില്‍ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സ് - 55,000 രൂപ, മുന്‍‌ എം എല്‍ എ കെ.ഇ. ഇസ്മയില്‍ - 50,000 രൂപ,
തൃശ്ശൂർ കോർപ്പറേഷൻ മേയർ എം.കെ വർഗീസ് - 50,000 രൂപ, കവടിയാർ റസിഡൻസ് അസോസിയേഷൻ്റെ വനിതാ കൂട്ടായ്മ - 50,000 രൂപ, നിയമവകുപ്പ് സെക്രട്ടറി കെ.ജി. സനൽകുമാർ - 50,000 രൂപ, തൃശ്ശൂർ സ്വദേശി ഡോ. കവിത മുകേഷ് - 25,000 രൂപ, കിടപ്പു രോഗിയായ തിരുവനന്തപുരം കരിക്കകം പൂന്തോപ്പില്‍ വീട്ടിൽ ജെ.രാജമ്മ പെന്‍ഷന്‍ തുകയായ 25,000 രൂപയും നൽകി. മൂവാറ്റുപുഴ അർബൻ കോപറേറ്റിവ് ബാങ്ക് - 10 ലക്ഷം രൂപ. ഇടപ്പള്ളി എകെജി സ്മാരകം ഗ്രന്ഥശാല- 50,000  രൂപ എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് ലഭിച്ച പ്രധാന സംഭാവനകള്‍.

SCROLL FOR NEXT