കൊച്ചി: വനംവകുപ്പിൻ്റെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ അന്വേഷണം കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരിലേക്ക്. കൈകൂലി കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതായാണ് വിജിലൻസിൻ്റെ നിഗമനം. ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ ശ്രീജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിമ്മി സ്കറിയ എന്നിവരാണ് വിജിലൻസിൻ്റെ പിടിയിലായത്.
ഇരുവരും മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്. ഉടുമ്പിനെ കൊന്ന കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കാക്കനാട്ടെ ഹോട്ടൽ ജീവനക്കാരിൽ നിന്ന് പണം തട്ടിയത്.
മുൻപും പ്രതികൾ നിരവധി പേരേ ഭീഷണിപ്പെടുത്തി പണം തട്ടിയതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിലും പൊലീസ് അന്വേഷണം നടത്തും.