വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുന്നതിനിടെ, അയൽരാജ്യമായ ക്യൂബയെ പിടിച്ചെടുക്കുന്നതിനെക്കുറിച്ച് വിവാദ പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ക്യൂബയെ പിടിച്ചെടുക്കാനുള്ള ബഹുമതി തനിക്ക് ലഭിക്കുമെന്ന് കരുതുന്നു എന്നും, ക്യൂബയെ സ്വതന്ത്രമാക്കണോ, പിടിച്ചെടുക്കണോ എന്നത് തൻ്റെ ഇഷ്ടമാണെന്നും ട്രംപ് പറഞ്ഞു. നിലവിൽ ക്യൂബ വളരെ ദുർബലമായ ഒരു രാഷ്ട്രമാണെന്നും ട്രംപ് ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് പറഞ്ഞു.
ദ്വീപിനു നേരെ യുഎസ് ഏർപ്പെടുത്തിയ ഊർജ ഉപരോധത്തിന് ഇരു രാജ്യങ്ങളും ചർച്ചയിലൂടെ പരിഹാരം കാണാൻ ശ്രമിക്കുകയാണെന്ന് ക്യൂബൻ പ്രസിഡൻ്റ് മിഗുവൽ ഡയസ് കാനൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിൻ്റെ വിവാദ പ്രസ്താവന. ക്യൂബയെ സൗഹൃദപരമായി ഏറ്റെടുക്കുമെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു.