"വയോജനങ്ങളുടെ പ്രശ്‌നങ്ങളും സംരക്ഷണവും ഗൗരവതരം"; ആദ്യമായി വയോജന ബജറ്റ് അവതരിപ്പിച്ച് സര്‍ക്കാര്‍

വയോജന ബജറ്റ് അവതരിപ്പിക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയെന്ന് കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി
"വയോജനങ്ങളുടെ പ്രശ്‌നങ്ങളും സംരക്ഷണവും ഗൗരവതരം"; ആദ്യമായി വയോജന ബജറ്റ് അവതരിപ്പിച്ച് സര്‍ക്കാര്‍
Published on
Updated on

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ അഭിമാനകരമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിക്കുന്ന ഒന്ന് വയോജന ബജറ്റ് (എല്‍ഡേര്‍ളി ബജറ്റ് ) ആണ്. വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് ബജറ്റെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറയുന്നു.

2026ലെ കണക്ക് പ്രകാരം കേരളത്തിലെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം ജനസംഖ്യയുടെ 18.7 ശതമാനമാണെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി വയോജന കമ്മീഷന്‍ രൂപീകരിച്ച സംസ്ഥാനമാണ് കേരളമെന്നും വയോജനങ്ങളുടെ പ്രശ്‌നങ്ങളും അവരുടെ സംരക്ഷണവും ഗൗരവത്തോടെ സര്‍ക്കാര്‍ കാണുന്നുവെന്നും അതുകൊണ്ട് തന്നെ ഇത്തവണ എല്‍ഡേര്‍ളി ബജറ്റ് ( വയോജന ബജറ്റ്) എന്ന പുതിയ ഒരു പ്രമാണം കൂടി ബജറ്റ് രേഖകള്‍ക്കൊപ്പം സര്‍ക്കാര്‍ അവതരിപ്പിക്കുന്നുവെന്നുമാണ് ധനമന്ത്രി പറഞ്ഞത്.

"വയോജനങ്ങളുടെ പ്രശ്‌നങ്ങളും സംരക്ഷണവും ഗൗരവതരം"; ആദ്യമായി വയോജന ബജറ്റ് അവതരിപ്പിച്ച് സര്‍ക്കാര്‍
കേരള ബജറ്റ് 2026; നിർണായക പ്രഖ്യാപനങ്ങൾ

രാജ്യത്ത് ആദ്യമായാണ് ഇത്തരം ഒരു രേഖ അവതരിപ്പിക്കുന്നത്. ഇതോടെ വയോജന ബജറ്റ് അവതരിപ്പിക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയെന്ന് ബജറ്റ് അവതരണത്തിനിടെ കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. അതേസമയം വയോജന ബജറ്റിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളോ നടപ്പാക്കാനുദ്ദേശിക്കുന്ന കൂടുതല്‍ പദ്ധതികളെക്കുറിച്ചോ വ്യക്തമാക്കിയിട്ടില്ല.

"വയോജനങ്ങളുടെ പ്രശ്‌നങ്ങളും സംരക്ഷണവും ഗൗരവതരം"; ആദ്യമായി വയോജന ബജറ്റ് അവതരിപ്പിച്ച് സര്‍ക്കാര്‍
"നികുതി വിഹിതവും വായ്പാ പരിധിയും വെട്ടിക്കുറച്ചു, ജിഎസ്‌ടിയിൽ ആവശ്യപ്പെട്ട നഷ്ടപരിഹാരമില്ല"; ബജറ്റ് പ്രസംഗത്തിൽ കേന്ദ്രത്തിനെതിരെ ധനമന്ത്രി

ക്ഷേമ രംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന സര്‍ക്കാര്‍ കേരളമാണ്. സംസ്ഥാനത്തിന്റേത് അതിവിപുലമായ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ്. ഇതുവരെ ക്ഷേമ പെന്‍ഷനായി നല്‍കിയത് 48,383.83 കോടി രൂപയാണ്. 62 ലക്ഷം ജനങ്ങള്‍ക്ക് മുടക്കമില്ലാതെ എല്ലാ മാസവും 2000 രൂപ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ എത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ 54,000 കോടി രൂപ ക്ഷേമ പെന്‍ഷനായി എത്തിച്ചിരിക്കുമെന്നാണ് ധനമന്ത്രി ബജറ്റില്‍ പറഞ്ഞത്. അതായത് അര ട്രില്യണ്‍ രൂപ ക്ഷേമ പെന്‍ഷനായി ആളുകളിലേക്ക് എത്തിക്കുമെന്നാണ് ധനമന്ത്രി വിശദീകരിച്ചത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഞ്ച് വര്‍ഷം കൊണ്ട് 10,700 കോടി രൂപയാ് പെന്‍ഷനായി നല്‍കിയത്. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്‍ സര്‍ക്കാരിന്റെ കുടിശിക ഉള്‍പ്പെടെ 35,089 കോടി രൂപ നല്‍കി. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ 10 വര്‍ഷം കൊണ്ട് ക്ഷേമ പെന്‍ഷനായി നല്‍കിയത് 90,000 കോടി രൂപയാണ്. സാമൂഹ്യ സുരക്ഷാ പദ്ധതി, മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക്, സ്ത്രീ സുരക്ഷാ പദ്ധതി തുടങ്ങി ഒരു കോടി ആളുകളിലേക്കാണ് സര്‍ക്കാര്‍ സാഹയമെത്തുന്നതെന്നും ധനമന്ത്രി പറഞ്ഞു.

റിട്ടയര്‍മെന്റ് ഹോമുകള്‍

സംസ്ഥാനത്തെ ജനസംഖ്യയില്‍ വയോജനങ്ങളുടെ അനുപാതം 20 ശതമാനം ആയിട്ടുണ്ട്. വീട്ടില്‍ ഒറ്റപ്പെട്ട് പോകുന്ന വയോജനങ്ങള്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ കഴിയുന്ന തരത്തിലുള്ള റിട്ടയര്‍മെന്റ് ഹോമുകള്‍ സജ്ജമാക്കേണ്ടതുണ്ടെന്ന് കെഎൻ ബാലഗോപാൽ പറഞ്ഞു. കമ്യൂണിറ്റി കിച്ചണ്‍, കളിസ്ഥലങ്ങള്‍, ആരോഗ്യ സംവിധാനങ്ങള്‍ തുടങ്ങിയവ ഉണ്ടാകണം. ഇത്തരം റിട്ടയര്‍മെന്റ് ഹോമുകള്‍ സജ്ജമാക്കാന്‍ സംഘടനകള്‍ക്കും സ്വകാര്യവ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. ഇതിനായി 30 കോടി രൂപ പ്രാഥമികമായി നീക്കിവച്ചു.

വീടുകളില്‍ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങള്‍ക്ക് സന്നദ്ധ വളണ്ടിയര്‍മാരുടെ സേവനം ലഭിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കും. മുതിര്‍ന്നവര്‍ക്ക് ചികിത്സ ഉള്‍പ്പെടെ ഉള്ള ആവശ്യങ്ങള്‍ക്ക് വിളിക്കുവാന്‍ ഫോണ്‍ നമ്പറുകള്‍ പരസ്യപ്പെടുത്തും. ഫോണ്‍ കോള്‍ വളണ്ടിയര്‍മാരുടെ സേവനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലായിരിക്കും നടത്തുക. ഈ പദ്ധതിക്ക് പ്രാഥമികമായി നടപ്പിലാക്കുന്നതിന് 10 കോടി രൂപ വകയിരുത്തുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

സ്ത്രീ സുരക്ഷ സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് ആദ്യമായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തന്റെ ആറാമത്തെ ബജറ്റില്‍ അവതരിപ്പിച്ചത്. നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികളുടെ ഭാഗമാകാത്ത 35നും 60നും ഇടയില്‍ പ്രായമുള്ള ട്രാന്‍സ് വുമണ്‍ അടക്കമുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം ഉറപ്പാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി 31 ലക്ഷം പേര്‍ ഗുണഭോക്താക്കളാകും. 3270 കോടി രൂപ ഇതിനായി വകയിരുത്തുന്നുവെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com