"മോനേ എന്നു വിളിച്ചാണ് പ്രശാന്തിനോട് സംസാരിച്ചത്, സൗഹൃദസംഭാഷണം വിവാദമാക്കരുത്"; വിശദീകരണവുമായി ആർ. ശ്രീലേഖ

ശ്രീലേഖ എംഎൽഎ ഓഫീസിലെത്തി നേരിൽ കണ്ടിട്ടും അനുനയത്തിന് ഇല്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് വി.കെ. പ്രശാന്ത്.
ആർ. ശ്രീലേഖ വി.കെ. പ്രശാന്തിൻ്റെ ഓഫീസിൽ
ആർ. ശ്രീലേഖ വി.കെ. പ്രശാന്തിൻ്റെ ഓഫീസിൽ Source: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട വിഷയം വിവാദമായതിന് പിന്നാലെ വി.കെ. പ്രശാന്തിനെ എംഎൽഎ ഓഫീസിലെത്തി നേരിൽ കണ്ട് ആർ. ശ്രീലേഖ. ഓഫീസ് മാറി തരാമോ എന്ന് അഭ്യാർഥിക്കുക മാത്രമാണ് ചെയ്തതെന്ന് മാധ്യമങ്ങൾക്ക് വിശദീകരണം നൽകിയതിന് ശേഷമാണ് ശ്രീലേഖ എംഎൽഎ ഓഫീസിലെത്തിയത്. എന്നാൽ അനുനയത്തിന് ഇല്ലെന്നും കരാർ തീരുംവരെ ഓഫീസിൽ തുടരുമെന്നും വി.കെ. പ്രശാന്ത് വ്യക്തമാക്കി.

ആർ. ശ്രീലേഖ വി.കെ. പ്രശാന്തിൻ്റെ ഓഫീസിൽ
ശ്രീലേഖയുടേത് സമാന്യമര്യാദ ഇല്ലാത്ത ആവശ്യം, കരാർ കാലാവധി കഴിയുംമുൻപ് എംഎൽഎ ഓഫീസ് ഒഴിപ്പിക്കാൻ നോക്കിയാൽ നിയമനടപടി സ്വീകരിക്കും: വി.കെ. പ്രശാന്ത്

'മോനെ' എന്ന് വിളിച്ചാണ് പ്രശാന്തിനോട് സംസാരിച്ചതെന്നാണ് ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞത്. സൗഹൃദ സംഭാഷണം വിവാദമാക്കി മാറ്റരുതെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു. കൗൺസിലർ എന്ന നിലയിൽ തന്നെ കാണാൻ വരുന്നവർക്ക് സൗകര്യമില്ല. എംഎൽഎ വിചാരിച്ചാൽ വേറെ സ്ഥലം കിട്ടും. എന്നാൽ കൗൺസിലറുടെ കാര്യം അങ്ങനെയല്ല. പാർട്ടി നേതൃത്വവുമായി ആലോചിച്ച് എന്ത് ചെയ്യണം എന്ന് തീരുമാനിക്കുമെന്നും ആർ. ശ്രീലേഖ പറഞ്ഞു.

ആർ. ശ്രീലേഖ വി.കെ. പ്രശാന്തിൻ്റെ ഓഫീസിൽ
യുഡിഎഫ് അധികാരത്തിലെത്തി; പിന്നാലെ പാറശാല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നിന്ന് വി.എസിൻ്റെ പേരും ചിത്രവും 'മിസ്സിങ്'

"എംഎൽഎ ഓഫീസുള്ള കെട്ടിടം തിരുവനന്തപുരം കോർപ്പറേഷൻ്റേതാണ്. കെട്ടിടത്തിൻ്റെ പൂർണ അവകാശവും കോർപ്പറേഷനാണ്. വി.കെ. പ്രശാന്തുമായി കരാർ ഉണ്ടെന്ന് തോന്നുന്നില്ല. എൻ്റെ അഭ്യർഥന അദ്ദേഹം പരിഗണിക്കാൻ തയ്യാറല്ലെങ്കിൽ എന്തു ചെയ്യും?" ആർ. ശ്രീലേഖ ചോദിച്ചു.

അതേസമയം വി.കെ. പ്രശാന്തിനോട് എംഎൽഎ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട ആർ. ശ്രീലേഖയുടെ നീക്കം പാർട്ടിയും മേയറും അറിയാതെയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. രേഖകൾ പരിശോധിച്ച് തുടർനടപടിയെടുക്കാനാണ് ബിജെപിയുടെ നീക്കം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com