ശസ്ത്രക്രിയാ ഉപകരണങ്ങൾ ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്, അന്വേഷണ സമിതിയെ നിയോഗിച്ചതിൽ തൃപ്തന്‍: ഡോ. ഹാരിസ്

ശസ്ത്രക്രിയ മാറ്റിവയ്ക്കപ്പെട്ടവർ ആശുപത്രിയിൽ കഴിയുകയാണെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു
ഡോ. ഹാരിസ് ചിറയ്ക്കല്‍
ഡോ. ഹാരിസ് ചിറയ്ക്കല്‍Source: News Malayalam 24x7
Published on

തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അപര്യാപ്തതയുണ്ടെന്ന തന്റെ വെളിപ്പെടുത്തലില്‍ അന്വേഷണ സമിതിയെ നിയോഗിച്ചതിൽ തൃപ്തനെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ. ശസ്ത്രക്രിയാ ഉപകരണങ്ങൾ ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. ഹാരിസ് അറിയിച്ചു.

മെഡിക്കല്‍ കോളേജ് പ്രിൻസിപ്പൽ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും ഡോ. ഹാരിസ് ചിറയ്ക്കൽ പറഞ്ഞു. എല്ലാ വിഷയങ്ങളും സമിതി അന്വേഷിക്കണം. ശാശ്വത പരിഹാരം വേണം. ഭരണപരമായ കാര്യങ്ങളുടെ ബാലപാഠങ്ങൾ അറിയാത്തവരാണ് പ്രിൻസിപ്പലും സൂപ്രണ്ടും. അതുകൊണ്ട് തന്നെ അവർക്ക് പരിമിതികളും ഭയവും ഉണ്ടാകും. ഭാവിയിൽ ഭരണപരമായ പരിചയമുള്ളവർക്ക് ഇത്തരം ചുമതലകൾ നൽകണമെന്നും ഡോ. ഹാരിസ് അഭിപ്രായപ്പെട്ടു.

ഡോ. ഹാരിസ് ചിറയ്ക്കല്‍
ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണങ്ങൾ അന്വേഷിക്കും; വിദഗ്ധ സമിതിയെ നിയോഗിച്ച് ആരോഗ്യ വകുപ്പ്

ശസ്ത്രക്രിയ മാറ്റിവെച്ചവർക്കുള്ള ഉപകരണങ്ങൾ ഇന്ന് വരുമെന്നാണ് പറയുന്നതെന്നും ഡോ. ഹാരിസ് അറിയിച്ചു. ശസ്ത്രക്രിയ മാറ്റിവയ്ക്കപ്പെട്ടവർ ആശുപത്രിയിൽ കഴിയുകയാണ്. അടുത്ത രണ്ടുമാസത്തേക്ക് വെയിറ്റിങ് ലിസ്റ്റിലുള്ളവർ ഉണ്ടെന്നും ഹാരിസ് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മെഡിക്കൽ കോളേജിൽ ആവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലെന്നുള്ള ഡോ: ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ. പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴും ഹാരിസ് ചിറയ്ക്കൽ നിലപാടിൽ ഉറച്ചുനിന്നിരുന്നു. ആരോഗ്യ സംവിധാനത്തിനാകെ നാണക്കേടുണ്ടാക്കും വിധം പെരുമാറിയതിനാൽ നടപടി ഉണ്ടാകുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടും ഡോക്ടർ പിന്നോട്ട് പോയിരുന്നില്ല. വിശദീകരണം ചോദിച്ചാൽ മറുപടി നൽകാൻ തന്നെയാണ് തീരുമാനമെന്നും ഡോക്ടർ പറഞ്ഞിരുന്നു.

ഡോ. ഹാരിസ് ചിറയ്ക്കല്‍
"ഡോ. ഹാരിസ് സത്യസന്ധനും കഠിനാധ്വാനിയും"; ആരോപണങ്ങൾ അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചെന്ന് ആരോഗ്യമന്ത്രി

ഇതിനു പിന്നാലെയാണ് ഡോ. ഹാരിസിന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. ഹാരിസ് സത്യസന്ധനും കഠിനാധ്വാനിയും ആണെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഇന്നലത്തെ പ്രതികരണം. ഡോക്ടർ വളരെ കൃത്യമായി ചില കാര്യങ്ങൾ പറയുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com