വാളയാർ ആൾക്കൂട്ട കൊലപതകം: പിടിയിലായ നാല് പ്രതികള്‍ ബിജെപി അനുഭാവികളെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

കേസിലെ നാലാം പ്രതി ആനന്ദന്‍ സിഐടിയു പ്രവര്‍ത്തകനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
ബിജെപി അനുഭാവികളായ പ്രതികൾ
ബിജെപി അനുഭാവികളായ പ്രതികൾSource: News Malayalam 24x7
Published on
Updated on

പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ പിടിയിലായ പ്രതികളില്‍ നാല് പേര്‍ ബിജെപി അനുഭാവികള്‍. ഒന്നാം പ്രതി അനു, രണ്ടാം പ്രതി പ്രസാദ്, മൂന്നാം പ്രതി മുരളി, അഞ്ചാം പ്രതി വിപിന്‍ എന്നീ പ്രതികള്‍ ബിജെപി അനുഭാവികളാണെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസിലെ നാലാം പ്രതി ആനന്ദന്‍ സിഐടിയു പ്രവര്‍ത്തകനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ എത്തിയ ജിനീഷ് എന്നയാള്‍ പാലക്കാട് സുബൈര്‍ വധക്കേസിലെ പ്രതിയാണ്. ഇതിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചു.

ബിജെപി അനുഭാവികളായ പ്രതികൾ
"എന്തിനാണ് ഞാൻ അത്രയും ദൂരത്തുനിന്ന് ഇവിടേക്ക് ഓടിയെത്തിയത്?" പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ മുല്ലപ്പൂക്കളുമായി എത്തിയ പാർഥിപൻ

അതേസമയം, നഷ്ടപരിഹാരം അടക്കമുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെ മൃതദേഹം ഏറ്റുവാങ്ങാന്‍ രാംനാരായണിന്റെ കുടുംബം സമ്മതിച്ചു. പത്ത് ലക്ഷത്തില്‍ കുറയാത്ത നഷ്ടപരിഹാരം അനുവദിക്കാനുള്ള തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്നാണ് വിവരം. സർക്കാരുമായുള്ള ചർച്ച പോസിറ്റീവ് ആയിരുന്നുവെന്ന് സമരസമിതിയും വ്യക്തമാക്കി.

ആൾക്കൂട്ട മർദന കൊലപാതകത്തിലെ പ്രതികൾക്ക് രാഷ്ട്രീയ ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്ന് പാലക്കാട് എസ് പി അജിത്കുമാർ പറഞ്ഞു. കൂടുതൽ വകുപ്പുകൾ ചേർക്കും. എസ്‌സിഎസ്ടി വകുപ്പ് ഉൾപ്പെടെ ചുമത്തി എഫ് ഐആർ പുതുക്കുമെന്നും എസ് പി വ്യക്തമാക്കി. ഛത്തീസ്ഗഡ് സർക്കാരിൻ്റെയും കേരള സർക്കാരിൻ്റെയും പ്രതിനിധികൾ രാം നാരായൺ ബഗേലിന്റെ കുടുംബവുമായി സംസാരിച്ചു.

തൃശൂർ കലക്ടറേറ്റിൽ നടന്ന ചർച്ചയിൽ ആക്ഷൻ കൗൺസിൽ അംഗങ്ങളും പങ്കെടുത്തു. അടിയന്തര നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് മൃതദേഹം ഏറ്റെടുക്കാൻ കുടുംബാംഗങ്ങൾ തയ്യാറായിരുന്നില്ല. സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ രേഖാമൂലം ഉറപ്പു നൽകാത്തതിനാലാണ് ഇന്നലെ രാത്രി തങ്ങൾ പ്രതിഷേധം തുടർന്നതെന്ന് സമരസമിതി പറഞ്ഞിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കുടുംബത്തിന് ധനസഹായം അനുവദിക്കണമെന്നായിരുന്നു കുടുംബത്തിന്റെ പ്രധാന ആവശ്യം. ചർച്ചയിൽ ആവശ്യങ്ങളെല്ലാം പരിഗണിക്കപ്പെട്ടു .കേരള സർക്കാരിനും ജില്ലാ ഭരണകൂടങ്ങൾക്കും, പിന്തുണച്ച മാധ്യമങ്ങൾ ഉൾപ്പെടെ എല്ലാവർക്കും നന്ദി പറഞ്ഞാണ് രാം നാരായണൻ്റെ സഹോദരൻ പ്രതികരിച്ചത്.

ബിജെപി അനുഭാവികളായ പ്രതികൾ
വാളയാറിലേത് വെറും ആൾക്കൂട്ട കൊലയല്ല, പിന്നിൽ ആർഎസ്എസ് തന്നെ, രാം നാരായണെ ആക്രമിച്ചത് ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ച്: എം.ബി. രാജേഷ്

രാം നാരായൺ ബഗേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതികൾക്കതിരെ കർശന നടപടി എടുക്കും. സർക്കാർ പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ്. അതേസമയം ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് സിപിഐഎം ആരോപണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com