കെജിഎഫ് ഒക്കെ പിന്നിലാകും; ബിഹാറില്‍ മറഞ്ഞിരിക്കുന്നത് 222.8 ദശലക്ഷം ടണ്‍ സ്വര്‍ണ ശേഖരം

ഒളിഞ്ഞിരിക്കുന്ന നിധി സംസ്ഥാനത്തിനു മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് തന്നെ വലിയ ഉത്തേജനമാകും
കെജിഎഫ് ഒക്കെ പിന്നിലാകും; ബിഹാറില്‍ മറഞ്ഞിരിക്കുന്നത് 222.8 ദശലക്ഷം ടണ്‍ സ്വര്‍ണ ശേഖരം
AI Generated
Published on

പട്‌ന: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനി ബിഹാറില്‍ കണ്ടെത്തിയതായി നിങ്ങള്‍ക്കറിയാമോ? ബിഹാറിലെ ജാമുയിയില്‍ ഏകദേശം 222.8 ദശലക്ഷം ടണ്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയിട്ടുണ്ട്. ബിഹാറില്‍ ഒളിഞ്ഞിരിക്കുന്ന നിധി സംസ്ഥാനത്തിനു മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് തന്നെ വലിയ ഉത്തേജനമാകും.

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍ അനുസരിച്ച് ജാമുയി ജില്ലയിലെ സോനോ. കര്‍മതിയ, തുടങ്ങിയ പ്രദേശങ്ങളില്‍ 222.88 ദശലക്ഷം ടണ്‍ സ്വര്‍ണ അയിരുകള്‍ ഉണ്ടെന്ന് പറയുന്നു. ഇത് രാജ്യത്തിന്റെ മൊത്തം സ്വര്‍ണ ശേഖരത്തിന്റെ ഏകദേശം 44 ശതമാനം വരും. ഇതിന്റെ കണക്കുകള്‍ കേന്ദ്ര ഖനി മന്ത്രി നേരത്തേ ലോക്‌സഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

കണ്ടെത്തിയ സ്വര്‍ണ ശേഖരത്തിനായി ഖനനം നടത്താനുള്ള പ്രാഥമിക നടപടികള്‍ ബിഹാര്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. സ്വര്‍ണശേഖരം സംബന്ധിച്ച പര്യവേക്ഷണ നടപടികളാണ് നിലവില്‍ പുരോഗമിക്കുന്നത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ജാമുയി ജില്ലയില്‍ കൂടുതല്‍ വിശദമായ ഗവേഷണങ്ങള്‍ക്കുള്ള പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ട്. ഈ വര്‍ഷം ഡിസംബറോടെ ഇതുസംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കെജിഎഫ് ഒക്കെ പിന്നിലാകും; ബിഹാറില്‍ മറഞ്ഞിരിക്കുന്നത് 222.8 ദശലക്ഷം ടണ്‍ സ്വര്‍ണ ശേഖരം
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം നാളെ; കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ എസ്ഐആർ തീയതി പ്രഖ്യാപിച്ചേക്കും

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഖനനം നടത്തുന്ന കാര്യത്തില്‍ തീരുമാനമാകുക. 2024 ഓഗസ്റ്റ് 7-ന് കേന്ദ്ര ഖനി മന്ത്രാലയം ലോകസഭയില്‍ അറിയിച്ചതു പ്രകാരം ജാമുയിയിലെ 222.88 ടണ്‍ സ്വര്‍ണ്ണ ശേഖര ഉറവിടമുണ്ടെങ്കിലും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഈ പ്രദേശത്തെ റിസര്‍വ് ആയി പ്രഖ്യാപിച്ചിട്ടില്ല. ഖനനം ചെയ്‌തെടുക്കാമെന്ന് സാങ്കേതികമായി ഉറപ്പുള്ളതിനെയാണ് റിസര്‍വ് ആയി പ്രഖ്യാപിക്കുക. ഈ ഒരു കടമ്പ മാത്രമാണ് ഇനി മുന്നിലുള്ളത്.

ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് കൂടി അനുകൂലമായാല്‍ ഇന്ത്യയിലെ ധാതു സമ്പദ് വ്യവസ്ഥയില്‍ ബിഹാര്‍ പ്രധാന ശക്തിയായി മാറും. ഖനനത്തിലും വ്യാവസായിക വികസനത്തിലും നിക്ഷേപം ആകര്‍ഷിക്കാന്‍ സംസ്ഥാനം സജീവമായി ശ്രമിക്കുന്ന ഈ സമയത്താണ് ഈ കണ്ടെത്തല്‍ എന്നത് ശ്രദ്ധേയമാണ്. പര്യവേക്ഷണം ആരംഭിച്ചാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വഴി തുറക്കും.

കെജിഎഫ് ഒക്കെ പിന്നിലാകും; ബിഹാറില്‍ മറഞ്ഞിരിക്കുന്നത് 222.8 ദശലക്ഷം ടണ്‍ സ്വര്‍ണ ശേഖരം
മകളുമായി വിവാഹേതര ബന്ധമെന്ന് ആരോപണം; യുവാവിനെ പിതാവും സഹോദരനും ചേർന്ന് തല്ലിക്കൊന്നു

2022 ല്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ സര്‍വേയിലാണ് തെക്കന്‍ ബിഹാറിലെ ജാമുയി ജില്ലയിലെ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. കൂടുതല്‍ പരിശോധനയില്‍ രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ സ്വര്‍ണ്ണ അയിരുകളുടെ ഏറ്റവും വലിയ ശേഖരങ്ങളില്‍ ഒന്നാണ് ഈ പ്രദേശത്തുള്ളതെന്ന് വ്യക്തമായി.

കെജിഎഫ് ഒക്കെ പിന്നിലാകും; ബിഹാറില്‍ മറഞ്ഞിരിക്കുന്നത് 222.8 ദശലക്ഷം ടണ്‍ സ്വര്‍ണ ശേഖരം
മോഷണം മുതൽ കൊലപാതക ശ്രമം വരെ; ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റർമാരെ അപമാനിച്ച പ്രതി മുമ്പും സമാന കുറ്റകൃത്യങ്ങൾ നടത്തിയെന്ന് പൊലീസ്

ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച്, ഇവിടുത്തെ 'സ്വര്‍ണ്ണപ്പാടം' വളരെ വലുതാണ്. ഇവിടെ ഖനനം ആരംഭിച്ചാല്‍, ബീഹാര്‍ രാജ്യത്തെ സ്വര്‍ണ്ണ ഉല്‍പാദനത്തിന്റെ ഒരു കേന്ദ്രമായി മാറിയേക്കാം. ഇത് പുതിയ നിക്ഷേപത്തിന് വഴിയൊരുക്കും. നിതി ആയോഗും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ബീഹാറിലെയും രാജസ്ഥാനിലെയും സ്വര്‍ണ്ണ മേഖലകളെക്കുറിച്ച് വിശദമായ സര്‍വേകള്‍ നടത്താന്‍ ഇതിനകം ശുപാര്‍ശ ചെയ്തിട്ടുണ്ട്. കാനഡയിലെയും ഓസ്ട്രേലിയയിലെയും ഖനന ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ള വിദേശ കമ്പനികളും ഇന്ത്യന്‍ വിപണിയില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം സ്വര്‍ണ ഉത്പാദനം നടക്കുന്നത് കെജിഎഫ് (കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്) ഉള്‍പ്പെടുന്ന കര്‍ണാടകയിലാണ്. ബിഹാറില്‍ മറഞ്ഞിരിക്കുന്ന സ്വര്‍ണം കണ്ടെത്തിയാല്‍ ഏറ്റവും കൂടുതല്‍ മുന്നില്‍ ബിഹാറാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com