fbwpx
കുട്ടിക്കുറ്റവാളികളെന്ന് ചാപ്പ കുത്തുന്നത് മനഃശാസ്ത്രപരമായി ശരിയായ സമീപനമല്ല: എം.ബി. രാജേഷ്
logo

ന്യൂസ് ഡെസ്ക്

Last Updated : 11 Mar, 2025 12:01 PM

കുട്ടികളിലെ അക്രമവാസനയെ മനഃശാസ്ത്രപരമായി കൂടി സമീപിക്കണം. അതിനായി വിദഗ്ധരെ ഉൾപ്പെടുത്തി ശാസ്ത്രീയ പഠനം നടത്തുമെന്നും മന്ത്രി സഭയിൽ അറിയിച്ചു

KERALA


കുട്ടിക്കുറ്റവാളികളെന്ന് ചാപ്പ കുത്തുന്നത് മനഃശാസ്ത്രപരമായി ശരിയായ സമീപനമല്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി കുട്ടിക്കുറ്റവാളികളുടെ എണ്ണം ക്രമാതീതമായി കൂടുന്നുവെന്ന രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പരാമർശത്തിനാണ് മന്ത്രി മറുപടി പറഞ്ഞത്. കുട്ടികൾക്കിടയിലുണ്ടാകുന്ന പ്രവർത്തനങ്ങൾ കേവലം ലഹരിയുടെ മാത്രമല്ല. ഹിംസ തന്നെ ലഹരിയാകാറുണ്ട്. സിനിമ, വെബ് സീരീസുകൾ, സാമൂഹ്യ മാധ്യമങ്ങൾ എല്ലാം കാരണമാകുന്നു. കുട്ടികളിലെ അക്രമവാസനയെ മനഃശാസ്ത്രപരമായി കൂടി സമീപിക്കണം. അതിനായി വിദഗ്ധരെ ഉൾപ്പെടുത്തി ശാസ്ത്രീയ പഠനം നടത്തുമെന്നും മന്ത്രിസഭയിൽ അറിയിച്ചു.


ലഹരി ഉപയോഗം തടയാനുള്ള നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. കണ്ടെത്തുക, അറിയിക്കുക, പരിഹാരം കാണുക എന്ന നിലയിൽ എസ്ഒപിയും രൂപീകരിച്ചു. കുട്ടികളുടെ നിരീക്ഷണത്തിന് വിദ്യാർഥികളുടെ ക്ലബ്ബുകളും രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എക്സൈസ് വകുപ്പുമായി ചേർന്നാണ് സ്കൂളുകളിൽ പ്രഹാരി, ചിൽഡ്രൻസ്, ആൻ്റി നാർക്കോട്ടിക്ക് ക്ലബ് എന്നിവ രൂപീകരിച്ചത്. ഇപ്പോൾ നടപ്പാക്കുന്ന പദ്ധതികളിൽ പോരായ്മയുണ്ടെന്ന് കാണുന്നില്ലെന്നും, നല്ല നിർദേശങ്ങൾ ഉണ്ടെങ്കിൽ അത് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.


ALSO READവി.എസിനെ പ്രത്യേക ക്ഷണിതാവാക്കും; അന്തിമ തീരുമാനം പാർട്ടി കോൺഗ്രസിന് ശേഷം


ക്യാമ്പസുകളിലെ അരാഷ്ട്രീയത ലഹരി ഉൾപ്പെടെ ഉയരാൻ കാരണമായിട്ടുണ്ട്. സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അക്രമം ആഘോഷമായോ, ലഹരിയായോ മാറിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പുതുതലമുറ മുഴുവൻ കൊള്ളരുതാത്തവരാണെന്ന പ്രചാരണം സമാന്തരമായി നടക്കുന്നുണ്ട്. അത്തരം പ്രചാരണങ്ങളെ നേരിടണമെന്ന് എംഎൽഎ പി. സി വിഷ്ണുനാഥ് പറഞ്ഞു. കോവിഡ്, പ്രളയ കാലങ്ങളിൽ ചെറുപ്പക്കാർ പ്രതിബദ്ധതയോടെ പ്രവർത്തിച്ചത് നമുക്കു മുന്നിലുണ്ടെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.


കേരളം മദ്യത്തിൻ്റേയും ലഹരിയുടെയും പിടിയിലാണെന്നും, ഇവിടെ ആകെ കുഴപ്പമാണെന്നും പ്രചരണം നടക്കുന്നുണ്ടെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. അങ്ങനെയുള്ള പ്രചരണം നടത്തുന്നത് സാമൂഹ്യദ്രോഹിക്ക് സമാനമായ മനസുള്ളവരാണ്. ഏതെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും. കേരളമാകെ കുഴപ്പമാണെന്ന പ്രചാരണം യോജിക്കാൻ കഴിയുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി.


പ്രതിപക്ഷ അംഗങ്ങൾ സംസാരിക്കുമ്പോൾ 30 സെക്കൻഡിനുള്ളിൽ സ്പീക്കർ ഇടപെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്റ്റേറ്റ്മെൻറ് പറയാതെ ചോദ്യം ചോദിക്കാനാകുമോ ?ഇങ്ങനെ ഇടപെടുകയാണെങ്കിൽ ചോദ്യോത്തര വേള ഞങ്ങൾ ബഹിഷ്കരിക്കാമെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം.



തുടർച്ചയായി സ്പീക്കറെ ചോദ്യം ചെയ്യുന്നത് അങ്ങേയറ്റം തെറ്റാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഉത്തരം മേശപ്പുറത്ത് വയ്ക്കുന്നത് അംഗങ്ങൾക്ക് ചോദ്യം ചോദിക്കാൻ പരമാവധി സമയം കിട്ടാൻ വേണ്ടിയാണ്. മുതിർന്ന അംഗമായതുകൊണ്ടാണ് അനൂപ് ജേക്കബിന് സമയം കൊടുത്തതെന്ന് സ്പീക്കർ അറിയിച്ചു. മുതിർന്ന അംഗങ്ങളാണ് ഒരു മിനിറ്റ് വരെ ചോദ്യം ചോദിക്കുന്നത്. ചോദ്യങ്ങൾ 45 സെക്കൻഡിനുള്ളിൽ ആക്കിയാൽ പരമാവധി പേർക്ക് ചോദ്യങ്ങൾ ചോദിക്കാൻ കഴിയുമെന്നും മന്ത്രി സഭയിൽ അറിയിച്ചു. അനൂപ് ജേക്കബിൻ്റെ ചോദ്യം നീണ്ടതോടെയാണ് സഭയിൽ തർക്കം തുടങ്ങിയത്.

BOLLYWOOD MOVIE
കഥ മുന്നോട്ട് കൊണ്ട് പോകാന്‍ സെക്‌സ് സീനിന്റെ ആവശ്യമില്ല: സ്ക്രീനില്‍ ഒരിക്കലും അത് ചെയ്തിട്ടില്ലെന്ന് കരീന കപൂര്‍
Also Read
user
Share This

Popular

WORLD
KERALA
WORLD
പാകിസ്ഥാനിലെ ട്രെയിൻ റാഞ്ചൽ; ബലൂച് ഭീകരർ ബന്ദികളാക്കിയവരിൽ നിരവധി പേരെ മോചിപ്പിച്ചു