"പ്രധാന വിഷയങ്ങളിൽ വ്യക്തതയില്ല, ആരാധക പിന്തുണയ്ക്ക് നന്ദി" ഐഎസ്എല്ലിൽ കളിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ്

ഈ വിഷയത്തിൽ കൃത്യസമയത്ത് ഇടപെടുകയും ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുകയും ചെയ്ത കേന്ദ്ര കായിക മന്ത്രാലയത്തിന് ക്ലബ്ബ് നന്ദി അറിയിച്ചു.
isl 2026
Published on
Updated on

കൊച്ചി: വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. പങ്കെടുക്കും. 2026 ഫെബ്രുവരിയിൽ സീസൺ ആരംഭിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായും (എഐഎഫ്എഫ്) മറ്റ് അധികൃതരുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ക്ലബ്ബ് പങ്കാളിത്തം ഉറപ്പാക്കിയത്. ഈ വിഷയത്തിൽ കൃത്യസമയത്ത് ഇടപെടുകയും ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുകയും ചെയ്ത കേന്ദ്ര കായിക മന്ത്രാലയത്തിന് ക്ലബ്ബ് നന്ദി അറിയിച്ചു.

നിലവിലെ സാഹചര്യങ്ങളിൽ ആരാധകർക്കുള്ള ആശങ്കകൾ ക്ലബ്ബ് തിരിച്ചറിയുന്നുണ്ട്. ചില പ്രധാന വിഷയങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കാനുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്ലബ്ബ് സജീവമായി പരിശോധിച്ചു വരികയാണ്.

isl 2026
കാത്തിരിപ്പിന് വിരാമം.... ഐഎസ്എൽ ഫെബ്രുവരി 14ന് ആരംഭിക്കും, മത്സരങ്ങൾ ഹോം, എവേ രീതിയിൽ; 14 ടീമുകളും പങ്കെടുക്കും

ഇന്ത്യൻ ഫുട്ബോൾ വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ, കായികരംഗത്തിൻ്റെ ഭാവി മുൻനിർത്തി എല്ലാവരുമായും സഹകരിച്ച് മുന്നോട്ട് പോകാനാണ് ബ്ലാസ്റ്റേഴ്‌സിൻ്റെ തീരുമാനം. വിഷയങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുന്ന മുറയ്ക്ക് വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി അറിയിക്കും.

ക്ലബ്ബ് നേരിടുന്ന ഈ സാഹചര്യത്തിൽ നൽകുന്ന പിന്തുണയ്ക്കും കാണിക്കുന്ന ക്ഷമയ്ക്കും ആരാധകരോടും മറ്റ് പങ്കാളികളോടും കേരള ബ്ലാസ്റ്റേഴ്‌സ് നന്ദി രേഖപ്പെടുത്തുന്നു.

isl 2026
കുതിച്ചും കിതച്ചും ഇന്ത്യൻ കായികരംഗം; 2025ലെ പ്രധാന സംഭവങ്ങൾ!

ഇക്കുറി ഐഎസ്എൽ സ്വിസ് ഫോർമാറ്റിൽ

ചൊവ്വാഴ്ചത്തെ ചർച്ചയിൽ രണ്ട് ഫോർമാറ്റുകളിൽ ലീഗ് സംഘടിപ്പിക്കാമെന്ന ഓപ്ഷനാണ് എഐഎഫ്എഫ് ക്ലബ്ബുകൾക്ക് മുന്നിൽ വച്ചത്. കേന്ദ്രീകൃത ഫോർമാറ്റുകളിലായി രണ്ട് കോൺഫറൻസ് ലീഗുകൾ നടത്താമെന്നും, അല്ലെങ്കിൽ ഓരോ ടീമും പരസ്പരം ഒരു തവണ മാത്രം കളിക്കുന്ന സ്വിസ് ഫോർമാറ്റ് ലീഗ് സംഘടിപ്പിക്കാമെന്നും ആയിരുന്നു ഈ നിർദേശങ്ങൾ.

ഗോവ, കേരളം, കൊൽക്കത്ത എന്നീ കേന്ദ്രീകൃത വേദികളിൽ മാത്രം ടൂർണമെൻ്റ് സംഘടിപ്പിക്കുമ്പോൾ ഹോം ടീമുകൾക്ക് കൂടുതൽ വാണിജ്യ നേട്ടങ്ങൾ ലഭിക്കും എന്നതിനാൽ ക്ലബ്ബുകൾ രണ്ടാമത്തേത് തിരഞ്ഞെടുത്തു. ടൂർണമെൻ്റ് സ്വിസ് ഫോർമാറ്റിൽ നടത്താമെന്ന് എഐഎഫ്എഫുമായി ധാരണയായി.

വരുന്ന സീസണിൽ ആകെ 91 മത്സരങ്ങൾ ഉണ്ടാകും. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ് എഫ്‌സി, കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി എഫ്‌സി, ചെന്നൈയിൻ എഫ്‌സി തുടങ്ങിയ 14 പ്രമുഖ ടീമുകൾ സജീവമായി മത്സരിക്കും. ഈ ഫോർമാറ്റ് പ്രകാരം ഓരോ ടീമും ഈ സീസണിൽ 13 വീതം മത്സരങ്ങൾ കളിക്കും. അതിൽ പകുതിയും (ആറ് അല്ലെങ്കിൽ ഏഴ് മത്സരങ്ങൾ) ഹോം ഗ്രൗണ്ടിലായിരിക്കും കളിക്കുക. മറ്റു മത്സരങ്ങൾ എവേ രീതിയിലായിരിക്കും.

isl 2026
'കൺസോർഷ്യം ലീഗ് കമ്പനി' ഉണ്ടാക്കി 45 ദിവസത്തിനകം ഐഎസ്എൽ നടത്താം; കായിക മന്ത്രാലയത്തിന് കത്തയച്ച് ക്ലബ്ബുകൾ

ഐഎസ്എല്ലിൻ്റെ സാമ്പത്തിക ഇടപാടുകൾ എന്താണ്?

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എഐഎഫ്എഫ് നൽകിയ ദീർഘകാല നിർദേശത്തിൽ ഐഎസ്എൽ ക്ലബ്ബുകൾക്ക് വരുമാനത്തിൻ്റെ 50 ശതമാനം വിഹിതവും, വാണിജ്യ പങ്കാളിക്ക് 30 ശതമാനവും, എഐഎഫ്എഫിന് 10 ശതമാനവും, ബാക്കി 10 ശതമാനം ലെഗസി ക്ലബ്ബുകൾക്കും ലീഗിലെ തങ്ങളുടെ ഓഹരികളിൽ കൂടുതൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും ആയിരിക്കും.

2025–26 സീസണിനായി 24.26 കോടി രൂപയാണ് എഐഎഫ്എഫ് കണക്കാക്കുന്ന ബജറ്റ്. ലീഗ് നടത്തിപ്പിനായി 25 കോടി രൂപയുടെ പ്രത്യേക ഫണ്ടും എഐഎഫ്എഫ് വകയിരുത്തി. ഇതിൽ 10 ശതമാനം തുക എഐഎഫ്എഫ് നൽകും. ക്ലബ്ബുകൾക്ക് അവരുടെ ഫ്രാഞ്ചൈസി ഫീസായ ഒരു കോടി രൂപ അടയ്ക്കാൻ ജൂൺ വരെ സമയം അനുവദിച്ചിട്ടുണ്ട്. സ്റ്റേഡിയങ്ങളുടെ വാടക ഉൾപ്പെടെ സീസണിലെ ചെലവുകൾ പരമാവധി കുറയ്ക്കാൻ ഫെഡറേഷൻ എല്ലാ സംസ്ഥാന അസോസിയേഷനുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.

ഐഎസ്എല്ലിൻ്റെ നടത്തിപ്പിനായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ 10 കോടി രൂപയാണ് ചെലവഴിക്കുക. ഇതിന് പുറമെ പങ്കെടുക്കുന്ന ഓരോ ക്ലബ്ബുകളും ഫ്രാഞ്ചൈസി ഫീസായി ഒരു കോടി രൂപ വീതം ഫെഡറേഷന് നല്‍കണം. ഈ തുകയും ചേര്‍ത്ത് 24 കോടി രൂപയാകും ലീഗിന്‍റെ ആകെ നടത്തിപ്പിനായി ഫെഡറേഷന്‍ ചെലവഴിക്കുക. ഫെഡറേഷന്‍ ചെലവഴിക്കുന്ന 10 കോടി രൂപയില്‍ ഭൂരിഭാഗവും സ്പോണ്‍സര്‍മാരില്‍ നിന്ന് കണ്ടെത്താനാണ് നീക്കം.

ഇതോടെ സാമ്പത്തിക ബാധ്യത ഗണ്യമായി കുറയുമെന്നാണ് എഐഎഫ്എഫിൻ്റെ പ്രതീക്ഷ. ഐഎസ്എല്ലിനൊപ്പം തന്നെ 55 മത്സരങ്ങളുളള ഐ ലീഗും നടക്കും. 11 ക്ലബുകളാണ് ഐ ലീഗിൽ ഉണ്ടാവുക. ഐ ലീഗിനായി ഫെഡറേഷന്‍ 3. 20 കോടി രൂപയാണ് ചെലവഴിക്കുക.

isl 2026
തെയ്യത്തിൻ്റെ വീറും ഗജവീര്യവും; കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ പുതിയ ഹോം കിറ്റ് പ്രകാശനം ചെയ്തു

ദീർഘകാല പദ്ധതിയുമായി എഐഎഫ്എഫ്

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ അടുത്ത 20 വർഷത്തെ ഭാവി ലക്ഷ്യമിട്ടാണ് എഐഎഫ്എഫ് പദ്ധതി തയ്യാറാക്കുന്നത്. കടന്നുപോകുന്ന പ്രതിസന്ധികളില്‍ നിന്നുള്ള തിരിച്ചുവരവ്, നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കല്‍, കൂടുതല്‍ രാജ്യാന്തര താരങ്ങളെ എത്തിക്കുക എന്നിങ്ങനെ ഫെഡറേഷന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. ഐഎസ്എല്ലിൻ്റെ ദീര്‍ഘകാല കൊമേഷ്യല്‍ പാർട്ണർ ആകാനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ഫെബ്രുവരി 20 വരെയാണ്. അതോടൊപ്പം 2026-27 സീസണിൻ്റെ സുഗമമായ നടത്തിപ്പിനായി സീസണുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഈ വർഷം മെയ് 25 ഓടെ പൂർത്തിയാക്കാനും എഐഎഫ്എഫ് തീരുമാനിച്ചിട്ടുണ്ട്.

ഐഎസ്എൽ നേരിടുന്ന വെല്ലുവിളി

2026 സീസണിനായി സ്പോൺസർമാരെ ലഭിക്കുമോയെന്ന ആശങ്ക ഇപ്പോഴുമുണ്ട്. നിലവിലെ പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി വിദേശ താരങ്ങൾ ക്ലബുകള്‍ വിട്ട് പോയതും, പരിശീലനം അടക്കം മുടങ്ങിയതും ഐഎസ്എൽ നടത്തിപ്പിന് വെല്ലുവിളിയാണ്. കായിക മന്ത്രാലയം ഇടപെട്ട് ഐഎസ്എല്‍ പ്രതിസന്ധി പരിഹരിച്ചാലും, നിലവിലെ കാലതാമസം സൃഷ്ടിച്ച മോശം ഇമേജ് മറികടക്കാന്‍ എത്ര കാലമെടുക്കുമെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഒരിക്കല്‍ പ്രതിസന്ധിയിലായ ടൂര്‍ണമെൻ്റില്‍ പങ്കെടുക്കാന്‍ മികച്ച വിദേശ താരങ്ങള്‍ ഇനി എത്തുമോയെന്നതും സംശയമാണ്.

isl 2026
ആരാകും 2026 ലോകകപ്പിലെ കറുത്ത കുതിരകൾ? FIFA WORLD CUP 2026 | EXPLAINER VIDEO

ലോണിൽ വിദേശ ലീഗുകളിൽ കളിക്കാൻ പോയ സൂപ്പർ താരങ്ങൾ അടുത്ത സീസണുകളിൽ തിരിച്ചെത്തുമോ എന്നതിലും ആശയക്കുഴപ്പം തുടരുന്നുണ്ട്. ക്ലബുകള്‍ക്ക് ഇതുവരെയുണ്ടായ സാമ്പത്തിക നഷ്ടങ്ങള്‍, താരങ്ങളുടെ നഷ്ടപ്പെട്ട വിലപ്പെട്ട സമയം, അവസരങ്ങൾ എന്നിവയ്ക്ക് ആര് മറുപടി നൽകുമെന്നതിലും വ്യക്തതയില്ല.എങ്കിലും ഇന്ത്യൻ ഫുട്ബോളിലെ ലീഗ് വൺ ഫോർമാറ്റിൽ അനിശ്ചിതത്വത്തിൻ്റെ കാര്‍മേഘം ഒഴിഞ്ഞ് കളിക്കളങ്ങള്‍ വീണ്ടും സജീവമാകുന്നത് താരങ്ങൾക്ക് പ്രതീക്ഷ പകരുന്നുണ്ട്.

isl 2026
ആരാകും 2026 ലോകകപ്പിലെ കറുത്ത കുതിരകൾ? FIFA WORLD CUP 2026 | EXPLAINER VIDEO

Related Stories

No stories found.
News Malayalam 24x7
newsmalayalam.com