fbwpx
നിള ബോട്ട് ക്ലബിൻ്റെ അനധികൃത പ്രവർത്തനം: എം.ബി. രാജേഷ് ക്ലബിനായി നിയമവിരുദ്ധമായി ഇടപെട്ടുവെന്ന് ആരോപണം
logo

ന്യൂസ് ഡെസ്ക്

Posted : 18 Mar, 2025 11:28 AM

"മന്ത്രി പങ്കെടുത്ത തദ്ദേശ അദാലത്തിന്റെ മറവിലാണ് പഞ്ചായത്ത് അനുമതി നിഷേധിച്ച ബോട്ട് ക്ലബിന് പ്രവർത്തിക്കാൻ അനുവദിച്ചത്"

KERALA


തൃശൂർ ചെറുതുരുത്തി നിള ബോട്ട് ക്ലബിന്റെ അനധികൃത പ്രവർത്തനത്തിൽ തദ്ദേശ വകുപ്പ് മന്ത്രിക്കും പങ്കെന്ന് ആരോപണം. തദ്ദേശ ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ബോട്ട് ക്ലബിനായി നിയമ വിരുദ്ധമായി ഇടപെട്ടുവെന്ന് പരിസ്ഥിതി പ്രവർത്തകൻ കെ.കെ. ദേവദാസ് ആരോപിച്ചു.


ALSO READ: കൊശമറ്റം ഫിനാൻസിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിയെടുത്തത് അഞ്ച് ലക്ഷം; കലൂർ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്


മന്ത്രി പങ്കെടുത്ത തദ്ദേശ അദാലത്തിന്റെ മറവിലാണ് പഞ്ചായത്ത് അനുമതി നിഷേധിച്ച ബോട്ട് ക്ലബിന് പ്രവർത്തിക്കാൻ അനുവദിച്ചത്. നദീ സംരക്ഷണ നിയമത്തെ അട്ടിമറിച്ച് നദി മലിനപ്പെടുത്തിയും അപകടകരമായ വിധത്തിലുമാണ് ഭാരതപ്പുഴയിൽ ബോട്ടിംഗ് നടക്കുന്നത്. സിപിഎമ്മിന്റെ പിന്തുണയില്ലാതെ അനധികൃതമായി പ്രവർത്തനങ്ങൾ നടക്കില്ലെന്നും ദേവദാസ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.

നിള ബോട്ട് ക്ലബ് സിപിഎമ്മിന്റെ ബിനാമി സ്ഥാപനമെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ഉന്നത സിപിഎം നേതാക്കൾ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് ബോട്ട് ക്ലബിനെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പി.ടി. അബ്ദുൾ സലീം ആരോപിച്ചു. ബോട്ട് ക്ലബ് ഉടമ മാത്രം വിചാരിച്ചാൽ നിയമ വിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാകില്ല. കെ. രാധാകൃഷ്ണൻ എംപി അടക്കമുള്ളവർ നിള ബോട്ട് ക്ലബിലെത്തിയതും വഞ്ചായാത്ര നടത്തിയതും ഇതിന് തെളിവാണ്. നേതാക്കളുടെ പിന്തുണയോടെ നടക്കുന്ന സ്ഥാപനം അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് അറിയിച്ചു.


ALSO READ: സർക്കാർ ജീവനക്കാർക്ക് ശമ്പളം വൈകുമെന്ന തെലങ്കാന മുഖ്യമന്ത്രിയുടെ പ്രസ്താവന ഞെട്ടിക്കുന്നത്: മന്ത്രി കെ. എൻ ബാലഗോപാൽ


അതേസമയം, റവന്യൂ വകുപ്പും കൃഷി വകുപ്പും അനുമതി നിഷേധിച്ച നിള ബോട്ട് ക്ലബിന്റെ പ്രവർത്തനങ്ങളെ ന്യായീകരിച്ച് ചെറുതുരുത്തി സിപിഐ ലോക്കൽ സെക്രട്ടറി മൊയ്ദീൻ കുട്ടി രംഗത്തെത്തി. സർക്കാർ അനുമതികൾ നിഷേധിച്ച സ്ഥാപനം പ്രവർത്തിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നാണ് മൊയ്തീൻ കുട്ടിയുടെ വാദം.

Also Read
user
Share This

Popular

KERALA
KERALA
കൊലപാതകത്തിലേക്ക് നയിച്ചത് സ്‌നേഹം കുറഞ്ഞെന്ന തോന്നല്‍; വേദനയായി കണ്ണൂരിലെ കുഞ്ഞുങ്ങള്‍