fbwpx
മരണം വെള്ളത്തിൽ മുങ്ങിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; പാപ്പിനിശേരിയിൽ കൊല്ലപ്പെട്ട കുഞ്ഞിനെ പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും
logo

ന്യൂസ് ഡെസ്ക്

Posted : 18 Mar, 2025 07:40 PM

കുഞ്ഞിനെ കൊന്നത് 12 വയസുകാരിയായ അടുത്ത ബന്ധുവാണെന്നും ഈ കുട്ടി കുറ്റസമ്മതം നടത്തിയെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതൃ സഹോദരിയുടെ മകളാണ് ഞെട്ടിക്കുന്ന കുറ്റകൃത്യം നടത്തിയത്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കൊണ്ടുപോയി കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു.

KERALA


കണ്ണൂർ പാപ്പിനിശേരിയിൽ കൊല്ലപ്പെട്ട കുഞ്ഞിൻ്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്.കുട്ടി മരിച്ചത് വെള്ളത്തിൽ മുങ്ങിയെന്ന് റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം പാപ്പിനിശേരി പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും. കണ്ണൂർ പാപ്പിനിശ്ശേരിയിലെ നാലു മാസം പ്രായമുള്ള കുഞ്ഞിൻ്റെ മരണം കൊലപാതകമെന്ന് പൊലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു.


കുഞ്ഞിനെ കൊന്നത് 12 വയസുകാരിയായ അടുത്ത ബന്ധുവാണെന്നും ഈ കുട്ടി കുറ്റസമ്മതം നടത്തിയെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതൃ സഹോദരിയുടെ മകളാണ് ഞെട്ടിക്കുന്ന കുറ്റകൃത്യം നടത്തിയത്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കൊണ്ടുപോയി കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു.



പാപ്പിനിശേരിയിൽ ഇന്ന് രാവിലെയോടൊണ് കുഞ്ഞിൻ്റെ മൃതദേഹം താമസസ്ഥലത്തെ കിണറ്റിൽ നിന്നും കണ്ടെത്തിയത്. തമിഴ്നാട് സ്വദേശികളായ മുത്തു-അക്കലു ദമ്പതികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയ്‌ക്കൊപ്പം കിടന്ന കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞു കൊണ്ടാണ് തെരച്ചിൽ ആരംഭിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് അമ്മയ്ക്കും അച്ഛനും ഒപ്പം ഉറങ്ങിക്കിടന്ന നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാണാതാവുന്നത്. ശുചിമുറിയില്‍ പോയി തിരിച്ചു വന്നപ്പോള്‍ കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കളോട് പറഞ്ഞത് 12 വയസുകാരിയായ കുട്ടി. മരിച്ച കുട്ടിയുടെ പിതൃ സഹോദരന്റെ മകളാണ് 12 കാരി. തുടര്‍ന്ന് സമീപവാസികളും വീട്ടുകാരും ചേര്‍ന്ന് തെരച്ചിലാരംഭിച്ചു. ഇതിനിടയില്‍ കിണറ്റില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കിണറിനുള്ളില്‍ കുട്ടിയെ കണ്ടു. അയല്‍വാസികളായ ബംഗാള്‍ സ്വദേശികള്‍ കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തു.


Also Read; കൊലപാതകത്തിലേക്ക് നയിച്ചത് സ്‌നേഹം കുറഞ്ഞെന്ന തോന്നല്‍; വേദനയായി കണ്ണൂരിലെ കുഞ്ഞുങ്ങള്‍


പൊലീസെത്തി അന്വേഷണം തുടങ്ങി. അടച്ചിട്ട മുറിയിലേക്ക് വേറെ ആരും എത്തിയിട്ടില്ലെന്ന ദമ്പതികളുടെ മൊഴി നിര്‍ണായകമായി. പൊലീസിന്റെ സംശയം 12 കാരിയിലേക്ക് നീണ്ടു. മാറ്റിയിരുത്തി പൊലീസ് ചോദിച്ചപ്പോള്‍ എല്ലാം കുട്ടിത്തത്തോടെ തന്നെ അവള്‍ പറഞ്ഞു. കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റില്‍ എറിഞ്ഞെന്ന് സമ്മതിച്ചു. തനിക്ക് ലഭിച്ചുകൊണ്ടിരുന്ന സ്‌നേഹം വിഭജിച്ച് പോകുമെന്ന ഭയമാണ് നാലുമാസം പ്രായമായ അനുജത്തിയെ കൊലപ്പെടുത്താന്‍ കാരണമെന്ന് 12 കാരി പൊലീസിനോട് സമ്മതിച്ചു.


ആക്രി പെറുക്കി ജീവിക്കുന്ന തമിഴ്‌നാട് അരിലൂര്‍ സ്വദേശികളായ ദമ്പതികള്‍ നാട്ടില്‍ നിന്നും കണ്ണൂരിലേക്ക് എത്തിയത് ഒന്നരമാസം മുന്‍പ്. നാലു മാസം പ്രായമുള്ള തങ്ങളുടെ കുഞ്ഞിനൊപ്പം സഹോദരന്റെ 12 വയസുള്ള മകളെയും കൂടെ കൂട്ടിയാണ് ഇത്തവണ കണ്ണൂരിലേക്ക് എത്തിയത്. നേരത്തെ അമ്മ ഉപേക്ഷിച്ചു പോയതോടെ അച്ഛനൊപ്പമായിരുന്നു 12 വയസുകാരി. മൂന്ന് മാസം മുന്‍പ് അച്ഛനും മരിച്ചതോടെ കുട്ടിയുടെ സംരക്ഷണം ദമ്പത്തികള്‍ ഏറ്റെടുത്തു.


മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം കുട്ടിയെ തലശ്ശേരി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജറാക്കി. കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ വരും ദിവസങ്ങളില്‍ സ്വീകരിക്കും.






Also Read
user
Share This

Popular

WORLD
KERALA
WORLD
നിബന്ധനകളുടെ നീണ്ട പട്ടിക നിരത്തി പുടിന്‍; ഊർജ, അടിസ്ഥാന സൗകര്യങ്ങള്‍ക്കു നേർക്കുള്ള ആക്രമണം നിർത്തിവെയ്ക്കാന്‍ സമ്മതിച്ച് റഷ്യ