fbwpx
ഹമാസ് നേതാവ് യഹ്യ സിൻവാറിൻ്റെ പിൻഗാമി ഉടനുണ്ടാകില്ല; നിയന്ത്രണം ദോഹ കേന്ദ്രീകരിച്ചുള്ള അഞ്ചംഗ സമിതിക്ക്
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Oct, 2024 07:30 PM

ഇസ്രയേൽ വകവരുത്തമോയെന്ന ആശങ്കയാണ് പുതിയ മേധാവിയെ പ്രഖ്യാപിക്കാത്തതിന് പിന്നിലെന്നാണ് സൂചന

WORLD


ഗാസയിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിൻവാറിന് പിൻഗാമിയായി പുതിയ മേധാവി ഉടനുണ്ടാകില്ല. പകരം ദോഹ കേന്ദ്രീകരിച്ചുള്ള അഞ്ചംഗ സമിതി ഹമാസിനെ നിയന്ത്രിക്കുമെന്ന് റിപ്പോർട്ട്. അതേസമയം ഇസ്രയേൽ വകവരുത്തമോയെന്ന ആശങ്കയാണ് പുതിയ മേധാവിയെ പ്രഖ്യാപിക്കാത്തതിന് പിന്നിലെന്നാണ് സൂചന.

കഴിഞ്ഞയാഴ്ചയാണ് വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഹമാസ് മേധാവി യഹ്യ സിൻവാർ കൊല്ലപ്പെട്ടത്. എന്നാൽ തിടുക്കത്തിൽ പുതിയ തലവനെ നിയമിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹമാസ് നേതൃത്വം. അടുത്ത തെരഞ്ഞെടുപ്പ് നടക്കേണ്ട മാർച്ചു വരെ ഈ നില തുടരാനും സംഘടനയ്ക്കുള്ളിൽ ധാരണയായെന്നുമെന്നാണ് പുറത്തു വരുന്ന വിവരം.

ALSO READ: ഒക്‌ടോബർ 7 ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ് തുരങ്കത്തിലൂടെ രക്ഷപ്പെടുന്ന യഹ്യയും കുടുംബവും; വീഡിയോ പുറത്തുവിട്ട് ഇസ്രയേൽ

ഹമാസിൻ്റെ രാഷ്ട്രീയകാര്യ മേധാവി ഇസ്‌മയിൽ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെ ഓഗസ്റ്റിൽ അഞ്ചംഗ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതി താത്ക്കാലിക നിയന്ത്രണം ഏറ്റെടുക്കും. ഗാസയുടെയും വെസ്റ്റ് ബാങ്കിൻ്റെയും പ്രതിനിധികളായി ഖലിൽ അൽ ഹയ്യയും സഹർ ജാബറിനും പലസ്തീൻ സമൂഹത്തെ പ്രതിനിധീകരിച്ച് ഖാലിദ് മെഷാലും സമിതിയിലുണ്ട്. ഹമാസിൻ്റെ ഷുറ ഉപദേശക സമിതി തലവനായ മുഹമ്മദ് ഡാർവിഷ്, സുരക്ഷാ കാരണങ്ങളാൽ പേര് വെളിപ്പെടുത്താത്ത രാഷ്ട്രീയ വിഭാഗം സെക്രട്ടറി എന്നിവരും അംഗങ്ങളാണ്.

ALSO READ: തലയിൽ വെടിയുണ്ട തുളച്ചു കയറി, വിരലുകൾ വെട്ടി മാറ്റിയ നിലയിൽ; യഹ്യ സിൻവാറിൻ്റെ പോസ്റ്റുമോർട്ടത്തിലെ വിശദാംശങ്ങൾ പുറത്ത്

നിലവിൽ ഖത്തർ കേന്ദ്രീകരിച്ചാണ് സമിതിയംഗങ്ങളുടെയെല്ലാം പ്രവർത്തനം. കൊല്ലപ്പെടുന്നതിന് മുൻപ്, ഗാസയിലുള്ള സിൻവാറുമായി ആശയ വിനിമയത്തിൽ നേരിട്ട പ്രായോഗിക ബുദ്ധമിട്ട് കണക്കിലെടുത്താണ് തീരുമാനങ്ങൾ കൈക്കൊള്ളാനായി അഞ്ചംഗ സമിതിക്ക് രൂപം നൽകിയത്. ഹമാസിൻ്റെ ഭാവി സംബന്ധിച്ച തന്ത്രപരമായ തീരുമാനങ്ങൾക്ക് പുറമേ, യുദ്ധമുഖത്തുള്ളവരുടെ നീക്കം ഇനി ഏത് തരത്തിൽ വേണമെന്നതും ഈ സമിതിയുടെ ഉത്തരവാദിത്തമായിരിക്കും. നേതൃത്വം വ്യക്തി കേന്ദ്രീകൃതമായാൽ ഇസ്രയേൽ പുതിയ മേധാവിയെയും ലക്ഷ്യമിടുമെന്ന ആശങ്ക ഹമാസിനുണ്ട്. ഇതാണ് പുതിയ തലവനെ പ്രഖ്യാപിക്കാത്തതിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.

KERALA
കോതമംഗലത്ത് ഫുട്ബോൾ ഗ്യാലറി തകർന്നുവീണു; നിരവധി പേർക്ക് പരിക്ക്
Also Read
user
Share This

Popular

IPL 2025
NATIONAL
"ശൈലി മാറ്റില്ല, കാര്യങ്ങൾ ലളിതമായി കാണാനാണ് ഇഷ്ടം"; വിമർശകർക്ക് ബാറ്റുകൊണ്ടും നാക്കുകൊണ്ടും മറുപടി നൽകി രോഹിത് ശർമ