fbwpx
മാറനല്ലൂർ ഇരട്ടക്കൊല: പ്രതി അരുൺ രാജിന് ജീവപര്യന്തം; 25 വർഷം വരെ പരോൾ അനുവദിക്കരുതെന്ന് കോടതി
logo

ന്യൂസ് ഡെസ്ക്

Posted : 11 Mar, 2025 05:39 PM

2021 ഓഗസ്റ്റിലാണ് പ്രതി അരുൺ രാജ് മൂലക്കോണം സ്വദേശി സന്തോഷ്, പോങ്ങുംമൂട് സ്വദേശി സജീഷ് എന്നിവരെ കൊലപ്പെടുത്തിയത്

KERALA

അരുൺ രാജ്


മാറനല്ലൂർ ഇരട്ട കൊലക്കേസിൽ പ്രതി അരുൺ രാജിന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. 25 വർഷം വരെ പരോൾ അനുവദിക്കരുതെന്നും കോടതി ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. 2021 ഓഗസ്റ്റിലാണ് പ്രതി അരുൺ രാജ് മൂലക്കോണം സ്വദേശി സന്തോഷ്, പോങ്ങുംമൂട് സ്വദേശി സജീഷ് എന്നിവരെ കൊലപ്പെടുത്തിയത്.


Also Read: മൃഗങ്ങള്‍ക്കുള്ള ആദ്യ ദുരിതാശ്വാസ കേന്ദ്രം വയനാട്ടില്‍; പദ്ധതി ഒരുങ്ങുക കോട്ടത്തറ വില്ലേജിലെ 50 സെൻ്റിൽ


മൂലക്കോണം കുക്കിരിപ്പാറ ക്വാറിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ക്വാറിയിൽ പാറ പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിയും കൊല്ലപ്പെട്ട സന്തോഷും സജീഷും തമ്മിൽ തർക്കമുണ്ടായിരുന്നു. പാറ ക്വാറിയുടെ നടത്തിപ്പുകാരനായിരുന്നു സന്തോഷ്. ഈ പാറമടയിലെ തൊഴിലാളിലും സുഹൃത്തുമായിരുന്നു കൊല്ലപ്പെട്ട സജീഷ്. അരുൺ രാജും സുഹൃത്തുക്കളും ചേർന്ന് അനധികൃതമായി പാറപൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് മാറനല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് സന്തോഷ് പ്രതിയെ മർദിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിൽ ചെന്നെത്തിയത്.


Also Read: കോഴിക്കോട് പന്നിയങ്കരയില്‍ റെയില്‍വേ ട്രാക്കില്‍ നിരയായി വെച്ച കല്ലുകള്‍ക്ക് മുകളിലൂടെ വന്ദേഭാരത് കടന്നു പോയി; ഒഴിവായത് വന്‍ദുരന്തം


സംഭവ ദിവസം സന്തോഷിന്റെ വീട്ടിൽ നടന്ന മദ്യ സത്കാരത്തിൽ പ്രതി അരുൺ രാജും പങ്കെടുത്തിരുന്നു. കൂട്ടുകാർ പിരിഞ്ഞ ശേഷം രാത്രി 11.45നാണ് കൊലപാതകം നടന്നത്. പാറ തുരക്കാനുപയോ​ഗിക്കുന്ന ജാക്ക് ഹാമർ ഉപയോ​ഗിച്ചായിരുന്നു കൊലപാതകം. കഴുത്തിന് വിടിവാള്‍ കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. കൃത്യത്തിനു ശേഷം പുലർച്ചെ പ്രതി മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

Also Read
user
Share This

Popular

KERALA
WORLD
പത്തനംതിട്ട കൂട്ട ബലാത്സംഗം: രണ്ടാം പ്രതിയുടെ അമ്മയില്‍ നിന്ന് ഒന്നാം പ്രതിയുടെ സഹോദരന്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍