fbwpx
ദക്ഷിണേന്ത്യയിലെ ആദ്യ ആര്‍ച്ച് പാലത്തിന് 90 വയസ്
logo

ന്യൂസ് ഡെസ്ക്

Posted : 12 Mar, 2025 10:26 AM

1935 മാര്‍ച്ചില്‍ അന്നത്തെ ഭരണാധികാരി രാമവര്‍മ്മ ശ്രീ ചിത്തിരതിരുന്നാളായിരുന്നു പാലം ഗതാഗതത്തിനായി തുറന്നു നല്‍കിയത്

KERALA


ദക്ഷിണേന്ത്യയിലെ ആദ്യ ആര്‍ച്ച് പാലത്തിന് 90 വയസ്. പെരിയാറിന് കുറുകെ, ഇടുക്കിയേയും എറണാകുളത്തെയും ബന്ധിപ്പിക്കുന്ന നേര്യമംഗലം പാലമാണ് ചരിത്ര ഏടുകളിൽ തല ഉയർത്തി നിൽക്കുന്നത്. ഏട്ട് പതിറ്റാണ്ടായി ഹൈറേഞ്ചുകാർ അയൽ ജില്ലയായ എറണാകുളത്തേക്കും മറ്റും കടന്നുപോകുന്നത് നേര്യമംഗലം പാലം കടന്നാണ്.


1935 മാര്‍ച്ചില്‍ അന്നത്തെ ഭരണാധികാരി രാമവര്‍മ്മ ശ്രീ ചിത്തിരതിരുന്നാളായിരുന്നു പാലം ഗതാഗതത്തിനായി തുറന്നു നല്‍കിയത്. ഇടുക്കികാര്‍ക്ക് നേര്യമംഗലം പാലം ഗതാഗതമാര്‍ഗമാണെങ്കില്‍ അയല്‍ജില്ലകളില്‍ നിന്ന് മൂന്നാറിലേക്കും മറ്റും പോകുന്നവർക്ക് ഈ പാലം പെരിയാറിന് മുകളില്‍ വനത്തോട് ചേര്‍ന്നുള്ള കൗതുക കാഴ്ചകൂടി സമ്മാനിക്കുന്നു. 1924 ലിലെ ആദ്യ പ്രളയത്തില്‍ മാങ്കുളം വഴിയുള്ള ആലുവ മൂന്നാര്‍ റോഡ് ഒലിച്ചു പോയിരുന്നു. പിൽകാലത്ത് കോതമംഗലത്തു നിന്നും നേര്യമംഗലം അടിമാലി വഴി മൂന്നാറിന് പുതിയ പാത തുറന്നു. അതാണ് ഇന്നത്തെ കൊച്ചി ധനുഷ്കോടി ദേശീയ പാത.


ALSO READ:  കളമശേരിയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് മെനിഞ്ചൈറ്റിസ്; രോഗലക്ഷണങ്ങളോടെ ആറ് കുട്ടികള്‍ നിരീക്ഷണത്തില്‍


ആദ്യ പ്രളയം കഴിഞ്ഞ് പതിനൊന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ നിര്‍മിച്ച നേര്യമംഗലം പാലം കേരളം നേരിട്ട രണ്ടാം പ്രളയത്തേയും അതീജീവിച്ച് തല ഉയർത്തിനിൽപ്പുണ്ട്. 214 മീറ്റര്‍ നീളവും 4.90 മീറ്റര്‍ വീതിയുമാണ് ഈ ആര്‍ച്ച് പാലത്തിനുള്ളത്. 1935 മാര്‍ച്ചില്‍ അന്നത്തെ ഭരണാധികാരി രാമവര്‍മ്മ ശ്രീ ചിത്തിരതിരുന്നാളായിരുന്നു പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത്.


ALSO READകോടികള്‍ മുടക്കിയുള്ള പദ്ധതികളെല്ലാം പാഴാകുന്നു; കാട്ടാന ഭീതിയില്‍ ജീവിതം തള്ളി നീക്കി ആറളത്തെ ജനങ്ങള്‍


പാലം ഗതാഗതത്തിനായി തുറന്ന് നല്‍കി 90 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പഴയ പാലത്തിന് സമാന്തരമായി തന്നെ പുതിയ പാലത്തിൻ്റെ നിര്‍മാണ ജോലികളും ആരംഭിച്ച് കഴിഞ്ഞു. നിലവിലെ പാലത്തിൽ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്കാണ് കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിൽ ഇന്നുയരുന്ന പ്രധാന പരാതി. പുതിയ പാലം ഉയരുന്നതോടെ ഇത്തരത്തിൽ ഉയരുന്ന പരാതികൾക്ക് പരിഹാരമാകും.

KERALA
ഒയാസിസ് എല്ലാ നിയമങ്ങളും പാലിക്കാന്‍ ബാധ്യസ്ഥം; ചട്ടവിരുദ്ധമായി ഭൂമി കൈവശം വെച്ചെന്ന കേസിന്റെ വിശാദാംശങ്ങള്‍ അറിയില്ല: എം.ബി. രാജേഷ്
Also Read
user
Share This

Popular

KERALA
KERALA
"നിക്ഷേപ സംഗമത്തിലൂടെ വന്നത് 1.97 ലക്ഷം കോടിയുടെ നിക്ഷേപം, രാഷ്ട്രീയ അന്ധത കാരണം പ്രതിപക്ഷം കേരളത്തിന്റെ ശത്രുക്കളായി മാറുന്നു"