fbwpx
യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രൻ്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു
logo

ന്യൂസ് ഡെസ്ക്

Last Updated : 31 Aug, 2024 08:33 AM

ജില്ല കളക്ടർക്ക് മുതൽ വിദേശകാര്യമന്ത്രാലയത്തിന് വരെ പരാതികൾ നൽകിയുള്ള സന്ദീപിൻ്റെ അച്ഛൻ ചന്ദ്രൻ്റെയും കുടുംബത്തിൻ്റെയും കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുകയാണ്

KERALA


യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ കൊല്ലപ്പെട്ട മലയാളി സന്ദീപ് ചന്ദ്രൻ്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ഓഗസ്റ്റ് 15 ന് സന്ദീപ് മരിച്ചതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചെങ്കിലും മൃതദേഹം വിട്ടു കിട്ടുന്നതിനായുള്ള നടപടികളിൽ പുരോഗതി ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി ഇടപ്പെട്ടതോടെ മൃതദേഹം വേഗം നാട്ടിലെത്തിക്കാമെന്നുള്ള പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾ.

ജില്ല കളക്ടർക്ക് മുതൽ വിദേശകാര്യമന്ത്രാലയത്തിന് വരെ പരാതികൾ നൽകിയുള്ള സന്ദീപിൻ്റെ അച്ഛൻ ചന്ദ്രൻ്റെയും കുടുംബത്തിൻ്റെയും കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. യുദ്ധത്തിൽ മരിച്ച മകൻ്റെ മൃതദേഹം വിട്ടു കിട്ടുന്നതിനായി ഇവർ മുട്ടാത്ത വാതിലുകളില്ല. ഇന്ത്യൻ എംബസിയും വിദേശ കാര്യമന്ത്രാലയവും ഇടപെടുന്നതായി കാട്ടി അറിയിപ്പുകൾ വരുന്നുണ്ടെങ്കിലും വിഷയത്തിൽ പുരോഗതി ഉണ്ടായിട്ടില്ല.  ഇതിനിടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ നേരിട്ട് ഇടപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കാനും റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളികളെ തിരികെ എത്തിക്കാനും നടപടി ആരംഭിച്ചതായി സർക്കാർ അറിയിപ്പ് ലഭിച്ചതോടെ ചന്ദ്രനും കുടുംബവും വീണ്ടും പ്രതീക്ഷ തുടരുകയാണ്. 

ALSO READ: EXCLUSIVE | ജോലി തേടിയെത്തിയവര്‍ റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങി; യുദ്ധമുഖത്ത് നിന്നും സഹായമഭ്യര്‍ത്ഥിച്ച് മലയാളികൾ

ഏപ്രിൽ രണ്ടിന് ചാലക്കുടിയിലെ ഏജൻ്റ് മുഖേനയാണ് തൃശൂർ തൃക്കൂർ സ്വദേശിയായ സന്ദീപ് ചന്ദ്രൻ റഷ്യയിലെത്തുന്നത്. പിന്നീട് റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്ന സന്ദീപ് യുക്രെയ്നുമായുള്ള യുദ്ധത്തിനിടെ ഷെല്ലാക്രമണത്തിൽ മരിച്ചതായുള്ള വാർത്തകൾ പുറത്തെത്തി. മലയാളി സംഘടനകളാണ് സന്ദീപിൻ്റെ മരണവാർത്ത ആദ്യം നാട്ടിൽ അറിയിക്കുന്നത്. റെസ്തോവിലെ സൈനിക ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നതെന്നാണ് ഇന്ത്യൻ എംബസി നൽകുന്ന വിവരം .

അതേസമയം സന്ദീപിനൊപ്പം റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളികൾ തിരികെ നാട്ടിലെത്താൻ സഹായം അഭ്യർഥിക്കുകയാണ്. ജോലി തേടി എത്തിയപ്പോൾ ചതിക്കപ്പെട്ടതോടെയാണ് സൈന്യത്തിൽ ചേരേണ്ടിവന്നതെന്നും നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നും കുടുങ്ങിക്കിടക്കുന്നവർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

ALSO READ: ഉഭയകക്ഷി ചർച്ച പൂർത്തിയായിട്ട് മാസങ്ങൾ; റഷ്യൻ ആർമിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരുടെ മോചനം ഇന്നും അനിശ്ചിതത്വത്തിൽ


തൃശൂർ ചാലക്കുടിയിലെ ഏജന്റ് മുഖേന റഷ്യയിലെത്തിയവരാണ് കുടുങ്ങി കിടക്കുന്ന മലയാളികളെല്ലാം. തൃശൂർ കൊരട്ടി സ്വദേശി സന്തോഷ് ഷൺമുഖൻ , കുട്ടനെല്ലൂർ സ്വദേശി ബിനിൽ , മണലൂർ സ്വദേശി ജെയ്ൻ, എറണാകുളം കുറുമ്പശേരി സ്വദേശി റെനിൽ തോമസ്, കൊല്ലം മേയനൂർ സ്വദേശി സിബി തോമസ് എന്നിവരാണ് സഹായം അഭ്യർത്ഥിക്കുന്നത്.


KERALA
"റഷ്യൻ കൂലിപട്ടാളത്തിൽ കുടുങ്ങിക്കിടക്കുന്ന യുവാവിൻ്റെ മോചനം വേഗത്തിലാക്കണം"; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ
Also Read
user
Share This

Popular

WORLD
IPL 2025
WORLD
ആരാകും മാർപ്പാപ്പയുടെ പിൻഗാമി? സാധ്യതാ പട്ടികയിൽ എട്ട് പേർ