fbwpx
"ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കം"; ഈങ്ങാപ്പുഴ കൊലപാതകക്കേസിൽ എസ്‌ഐയുടെ സസ്പെൻഷൻ പിൻവലിച്ചതിനെതിരെ ഷിബിലയുടെ കുടുംബം
logo

ന്യൂസ് ഡെസ്ക്

Last Updated : 09 Apr, 2025 11:32 AM

ഷിബിലയുടെ പരാതി കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ആരോപിച്ചാണ് നൗഷാദിനെ സസ്പെൻഡ് ചെയ്തത്

KERALA


കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില കൊലപാതകക്കേസിൽ ആരോപണവിധേയനായ ഗ്രേഡ് എസ്‌ഐ നൗഷാദിൻ്റെ സസ്പെൻഷൻ പിൻവലിച്ചു. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഷിബിലയുടെ പരാതി കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ആരോപിച്ചാണ് നൗഷാദിനെ അന്വേഷണവിധേയമായി  സസ്പെൻഡ് ചെയ്തത്. ഷിബിലയുടെ പരാതി പൊലീസ് കൃത്യമായി പരിഗണിച്ചില്ല, എന്ന ആരോപണം ഉയർന്നിരുന്നു.


താമരശേരി പോലീസ് സ്റ്റേഷൻ പിആർഒക്കെതിരെയുള്ള നടപടി നാട്ടുകരുടെ കണ്ണിൽ പൊടിയിടാൻ ആണെന്നും, നടപടിയിൽ ആത്മാർത്ഥതയില്ലെന്നും ഷിബിലയുടെ ബന്ധുക്കൾ ആദ്യഘട്ടത്തിൽ തന്നെ പറഞ്ഞിരുന്നു. എസ്എച്ച്ഓയ്ക്കെതിരയോ പ്രിൻസിപ്പൽ എസ്ഐയ്ക്ക് നേരെയോ ഒരു നടപടിയും എടുത്തില്ലെന്നും, യാതൊരു വിശദീകരണവും തേടിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.


ALSO READപാലക്കാട് സ്വർണമാല വിഴുങ്ങിയ സംഭവം: കള്ളന്റെ വയറിളകുന്നതും കാത്ത് പൊലീസ്; മൂന്നാം ദിവസമായിട്ടും തൊണ്ടിമുതൽ കിട്ടിയില്ല


നടപടി എടുക്കാതെ പിആർഒയെ സസ്പെൻഡ് ചെയ്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയായിരുന്നു എന്ന് ഷിബിലയുടെ ബന്ധു മജീദ് പ്രതികരിച്ചു. ഇപ്പോൾ സസ്പെൻഷൻ പിൻവലിച്ചത് ഇതുകൊണ്ടാണ് എന്നും ആരോപണം ഉയരുന്നുണ്ട്. കാര്യക്ഷമമമായ അന്വേഷണം ഷിബിലയുടെ കൊലപാതകത്തിന് ശേഷവും ഉണ്ടായില്ലെന്നും ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നുണ്ട്. ഇപ്പോഴും ഭയചകിതരായിട്ടാണ് അവർ ജീവിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.


മാർച്ച് 19നായിരുന്നു നോമ്പ് തുറന്ന് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ ഷിബിലയെ ഭർത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽ യുവതിയുടെ പിതാവിനും, മാതാവിനും വെട്ടേറ്റിരുന്നു. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പ്രദേശവാസികൾ പറഞ്ഞിരുന്നു. ഏറെക്കാലമായി ഷിബിലയ്ക്കും യാസിറിനും ഇടയിൽ കുടുംബവഴക്ക് നിലനിന്നിരുന്നു എന്നും, താമരശേരി പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നെങ്കിലും,  ഗൗരവത്തിൽ എടുത്തില്ലെന്നും ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്. ഷിബിലയുടെ മരണത്തിന് കാരണം താമരശേരി പൊലീസ് നിഷ്ക്രിയത്വമാണെന്ന പരാതിയെ തുടർന്ന്
ഷിബിലയുടെ കൊലപാതകത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു.


KERALA
"സ്വന്തം പള്ളിയുടെ ഭൂമി വഖഫ് അല്ലെന്ന് പറഞ്ഞ ഇവരൊക്കെ വിശ്വാസികളാണോ"; ലീഗ് നേതാക്കൾക്കെതിരെ എം.വി. ജയരാജൻ
Also Read
user
Share This

Popular

IPL 2025
NATIONAL
കരുത്തായി ഹാർദിക്കിൻ്റെ ഓൾറൗണ്ട് പെർഫോർമെൻസ്! ഹൈദരബാദിനെ തകർത്ത് മുംബൈ