fbwpx
ദുരന്ത മുന്നറിയിപ്പിനും അതിവേഗ രക്ഷാപ്രവർത്തനത്തിനും ഇനി പുതിയ സംവിധാനം; കവചം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
logo

ന്യൂസ് ഡെസ്ക്

Posted : 21 Jan, 2025 06:15 PM

"സഹായം അഭ്യർത്ഥിക്കുന്ന ആളുടെ ലൊക്കേഷൻ രക്ഷാ പ്രവർത്തകർക്ക് ഞൊടിയിടയിൽ കൈമാറും. ഏറ്റവും മികച്ച സംവിധാനങ്ങളാണ് കവചത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്"

KERALA


കേരള വാണിംഗ്സ് ക്രൈസിസ് ആൻഡ് ഹസാർഡ്സ് മാനേജ്മെന്റ് (കവചം) സിസ്റ്റം രാജ്യത്തെ ആദ്യ അതിവേഗ രക്ഷാ പ്രവർത്തനം, മുന്നറിയിപ്പ് സംവിധാനമൊരുക്കുന്ന സംരംഭമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കവചം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


ALSO READ: നിറത്തിൻ്റെ പേരിൽ അവഹേളിച്ചതിന് നവവധു ജീവനൊടുക്കിയ സംഭവം; ഭർത്താവ് റിമാൻഡിൽ



"പത്ത് പ്രകൃതി ദുരന്തങ്ങൾക്ക് നാട് ഇരയായി. അതിന്റെ കടുത്ത ദൂഷ്യ വശങ്ങൾ അനുഭവിക്കുന്ന നാടായി കേരളം മാറി. കവചത്തിലൂടെ അതിവേഗ രക്ഷാ പ്രവർത്തനം, മുന്നറിയിപ്പ് സംവിധാനം തുടങ്ങിയവ ഒരുക്കുകയാണ് പ്രധാനം. സംസ്ഥാനത്ത് ദുരന്ത സാധ്യതയുള്ള പ്രദേശങ്ങൾ കവചത്തിന് കീഴിൽ കൊണ്ടുവരും. അതിന് ഇനിയും സൈറണുകൾ സ്ഥാപിക്കേണ്ടതുണ്ട്. സിറ്റിസൻ പോർട്ടൽ, എമർജൻസി കോൾ സംവിധാനം ഒരുക്കിയിട്ടുണ്ട്. അതുവഴി സഹായം അഭ്യർഥിക്കാം" മുഖ്യമന്ത്രി പറഞ്ഞു.


ALSO READ: പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്; '10.23 കോടി രൂപ സര്‍ക്കാരിന് അധിക ബാധ്യതയുണ്ടായി'


"സഹായം അഭ്യർത്ഥിക്കുന്ന ആളുടെ ലൊക്കേഷൻ രക്ഷാ പ്രവർത്തകർക്ക് ഞൊടിയിടയിൽ കൈമാറും. ഏറ്റവും മികച്ച സംവിധാനങ്ങളാണ് കവചത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ജനങ്ങൾ പൂർണമായും സഹകരിക്കണം. ഒരു തവണ മുന്നറിയിപ്പുണ്ടായിട്ടും ദുരന്തം ഉണ്ടായില്ലെങ്കിലും, അടുത്ത മുന്നറിയിപ്പിലും സഹകരിക്കണം. ആവശ്യമെങ്കിൽ നിർദേശാനുസരണം മാറി താമസിക്കാൻ തയാറാകണം. ഒത്തൊരുമയോടെ ദുരന്ത ലഘൂകരണ നടപടികൾ നമുക്ക് വിജയിപ്പിക്കാം" മുഖ്യമന്ത്രി പറഞ്ഞു.

KERALA
മുക്കം പീഡനശ്രമക്കേസ്: ഒന്നാം പ്രതിയായ സ്വകാര്യ ഹോട്ടലുടമ അറസ്റ്റില്‍
Also Read
user
Share This

Popular

NATIONAL
KERALA
നിയമസഭാ തെരഞ്ഞെടുപ്പ് 2025: ഡൽഹി വിധിയെഴുതുന്നു, ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്; നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമെന്ന് അതിഷി