fbwpx
'ഐ ആം ഗെയിമു'മായി ദുല്‍ഖര്‍; ഒരു നഹാസ് ഹിദായത്ത് പടം
logo

ന്യൂസ് ഡെസ്ക്

Posted : 01 Mar, 2025 05:38 PM

കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖറിന്റേതായി ഒരുങ്ങുന്ന മലയാളം ചിത്രം കൂടിയാണ് ഐ ആം ഗെയിം

MALAYALAM MOVIE


ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ മലയാളം ചിത്രം പ്രഖ്യാപിച്ചു. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഐ ആം ഗെയിം എന്നാണ് ചിത്രത്തിന്റെ പേര്. 'ദി ഗെയിം ഈസ് ഓണ്‍' എന്ന ടാഗ് ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പങ്കുവെച്ചിരിക്കുന്നത്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജോം വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദുല്‍ഖറിന്റെ 40-ാമത്തെ സിനിമയാണിത്.

നഹാസ് ഹിദായത്തിന്റേത് തന്നെയാണ് കഥ. സജീര്‍ ബാബ, ബിലാല്‍ മൊദു, ഇസ്മായില്‍ അബൂബക്കര്‍ എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചമന്‍ ചാക്കോ എഡിറ്റിംഗും ജേക്‌സ് ബിജോയ് സംഗീത സംവിധാനവും നിര്‍വഹിക്കും. അജയന്‍ ചാലിശ്ശേരിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. മഷര്‍ ഹംസ, റോണക്‌സ് സേവിയര്‍ എന്നിവരും അണിയറ പ്രവര്‍ത്തകരാണ്. മലയാളത്തിന് പുറമെ ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖറിന്റേതായി ഒരുങ്ങുന്ന മലയാളം ചിത്രം കൂടിയാണ് ഐ ആം ഗെയിം. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രം 2023ലാണ് റിലീസ് ചെയ്തത്. അതിന് ശേഷം ദുല്‍ഖറിന്റെ ലക്കി ഭാസ്‌കര്‍ എന്ന തെലുങ്ക് ചിത്രം റിലീസ് ചെയ്തിരുന്നു. മികച്ച പ്രേക്ഷക പ്രശംസയും ബോക്‌സ് ഓഫീസില്‍ വന്‍ വിജയവുമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

കാന്തയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം. തമിഴ് ചിത്രമായ കാന്തയും നിര്‍മിക്കുന്നത് ദുല്‍ഖര്‍ തന്നെയാണ്. റാണ ദഗുബാട്ടിയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്. സെല്‍വമണി സെല്‍വരാജാണ് ചിത്രത്തിന്റെ സംവിധായകന്‍. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. 'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകന്‍ ആണ് സെല്‍വമണി സെല്‍വരാജ്.

KERALA
'പേനയിലെ മഷി ദേഹത്ത് വീണത് പ്രകോപിപ്പിച്ചു'; തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരന് സഹപാഠികളുടെ മര്‍ദനം
Also Read
user
Share This

Popular

NATIONAL
KERALA
"മണിപ്പൂരിലെ എല്ലാ റോഡിലും ജനങ്ങള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനാകണം"; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി അമിത് ഷാ