രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പൊലീസുമായി കിഷ്ത്വാറിലെ ഛത്രൂവിൽ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് സൈനിക ഉദ്യോഗസ്ഥർക്ക് പരുക്കേറ്റത്
ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരുക്കേറ്റതായും മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. കത്വയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ റൈസിംഗ് സ്റ്റാർ കോർപ്സിൻ്റെ രണ്ട് ഭീകരരെ സൈന്യം വധിച്ചു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പൊലീസുമായി കിഷ്ത്വാറിലെ ഛത്രൂവിൽ നടത്തിയ സംയുക്ത ഓപ്പറേഷനിടയിലാണ് ആക്രമണമുണ്ടായത്.
ALSO READ: ട്രെയിനിൽ 11 വയസുകാരിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് റെയിൽവേ ജീവനക്കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു
സ്ഥലത്ത് ഇപ്പോഴും ഓപ്പറേഷൻ നടക്കുകയാണെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. സുരക്ഷാ സേന പ്രദേശത്ത് ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷമാണ് കിഷ്ത്വറിലെ ഛത്രൂവിൽ വെടിവെപ്പ് ആരംഭിച്ചത്. ജൂലൈയിൽ കിഷ്ത്വാറിലെ ഏറ്റുമുട്ടലിൽ ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് സൈനികർ കൊല്ലപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചിരുന്നു.
തെക്കൻ കശ്മീരിലെ അനന്ത്നാഗ്, പുൽവാമ, ഷോപിയാൻ, കുൽഗാം ജില്ലകളിലെ 16 സീറ്റുകൾക്കൊപ്പം ചിനാബ് താഴ്‌വര മേഖലയിലെ ദോഡ, കിഷ്ത്വാർ, റംബാൻ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന എട്ട് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ഏറ്റുമുട്ടലുകൾ നടന്നത്.