കേസിൽ എസ്എഫ്ഐ ഭാരവാഹികൾക്ക് പങ്കില്ലെന്ന് ഏരിയ സെക്രട്ടറി ദേവരാജ് പ്രതികരിച്ചു
കളമശേരി പോളിടെക്നിക്ക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ വിശദീകരണവുമായി എസ്എഫ്ഐ. കേസിൽ എസ്എഫ്ഐ ഭാരവാഹികൾക്ക് പങ്കില്ലെന്ന് ഏരിയ സെക്രട്ടറി ദേവരാജ് പ്രതികരിച്ചു. യഥാർഥ പ്രതി കെഎസ്‌യു പ്രവർത്തകൻ ആദിലെന്നും ആരോപിച്ചു. അഭിരാജിനെ മനഃപൂർവം കുടുക്കിയതെന്നും ഏരിയ സെക്രട്ടറി വിശദീകരിച്ചു. താൻ ഇന്നേവരെ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് ജാമ്യം ലഭിച്ച അഭിരാജും പ്രതികരിച്ചു.
സംഭവത്തിൽ ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ കോളേജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കളമശേരി പോളി ടെക്നിക് പ്രിൻസിപ്പൽ പ്രതികരിച്ചു. പ്രതികളായ വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കും. പുറത്തു നിന്നുള്ള വിദ്യാർഥികൾ ക്യാമ്പസിൽ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും പ്രിൻസിപ്പൽ ഐജു തോമസ് പറഞ്ഞു.
കളമശേരി പോളി ടെക്നിക്കിലെ കഞ്ചാവ് വേട്ടയിൽ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ് പ്രതികരിച്ചു. ഏത് കൊടി പിടിച്ചവരാണെങ്കിലും പൊലീസും എക്സൈസും നടപടി എടുക്കുമെന്ന് മന്ത്രി പറഞ്ഞു. അറസ്റ്റ് ചെയ്തവരെ ജാമ്യത്തിൽ വിട്ടത് ശരിയായില്ല. എല്ലായിടത്തും പരിശോധനകൾ വേണമെന്നും കെ. സുധാകരൻ ആരോപിച്ചു.
അതേസമയം, സർക്കാരിന് ലഹരി മാഫിയകളോട് പ്രതിബദ്ധതയെന്ന് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ ആരോപിച്ചു. കർശനമായ നടപടികളാണ് ആവശ്യം. പക്ഷേ ഏത് പൊട്ടനോടാണ് പറയേണ്ടത്?
കഞ്ചാവ് പ്രതികളെ രക്ഷിക്കാൻ സിപിഐഎം നേതാക്കൾ ഇടപ്പെട്ടെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. എസ്എഫ്ഐയ്ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും ഷിയാസ് ആരോപിച്ചു.
എസ്എഫ്ഐ നേതാവ് അടക്കം മൂന്ന് വിദ്യാർഥികളാണ് കേസിൽ അറസ്റ്റിലായത്. എസ്എഫ്ഐ യൂണിയൻ ജനറൽ സെക്രട്ടറി അഭിരാജ്, ആലപ്പുഴ സ്വദേശി ആദിത്യൻ, കൊല്ലം സ്വദേശി ആകാശ് എന്നിവരാണ് പിടിയിലായത്. അഭിരാജിനെയും ആദിത്യനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെയാണ് കളമശേരി പോളിടെക്നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത്.
ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പായ്ക്കറ്റുകളിൽ ആക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ട് കിലോ ഗ്രാമോളം കഞ്ചാവാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് പിടികൂടിയത്.