അതേ സമയം എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ ചെയ്തു തന്നെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി വീണാ ജോർജ് .ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകും.ഇലക്ഷൻ മാനിഫെസ്റ്റോ പേജ് പങ്കുവച്ച്കൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ കുറിപ്പ്.
ആശാ വർക്കാർമാരുടെ വിഷയം കേന്ദ്രത്തെ നേരിട്ടറിയിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഡൽഹിയിലേക്ക്. നാളെ രാവിലെ ആറുമണിക്ക് തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പുറപ്പെടും.കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടികാഴ്ച നടത്തും.ആശമാർ ഉന്നയിച്ച വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തും എന്നാണ് റിപ്പോർട്ടുകൾ.ആശമാർക്ക് കേന്ദ്രം നൽകാനുള്ള കുടിശ്ശിക തുക നൽകണമെന്ന് ആവശ്യപ്പെടുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അതേ സമയം എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ ചെയ്തു തന്നെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി വീണാ ജോർജ് .ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകും.ഇലക്ഷൻ മാനിഫെസ്റ്റോ പേജ് പങ്കുവച്ച്കൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ കുറിപ്പ്.
ആശാ വർക്കേഴ്സ് അസോസിയേഷനും ആരോഗ്യമന്ത്രിയുമായുള്ള ഇന്നത്തെ ചർച്ച പരാജയപ്പെട്ടിരുന്നു. സമരം നിർത്തി പോകണമെന്ന് മന്ത്രി പറഞ്ഞുവെന്ന് സമരക്കാർ ആരോപിച്ചു. പുതിയ നിർദേശങ്ങളോ പരിഗണനകളോ ചർച്ചയിൽ ഉണ്ടായില്ല. ഓണറേറിയം കൂട്ടണം എന്നാണ് സർക്കാരിനും ആഗ്രഹമെന്ന് വീണാ ജോർജ് അറിയിച്ചു. ആരോഗ്യമന്ത്രിയും എൻഎച്ച്എം ഡയറക്ടറും നടത്തിയ ചർച്ചകൾ തീരുമാനമാകാതെയാണ് പിരിഞ്ഞത്.
നാളെ മുതൽ നിരാഹാരസമരം തുടങ്ങാനാണ് ആശമാരുടെ തീരുമാനം. സമരത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും കേരള ആശാ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. അനിശ്ചിതകാല നിരാഹാര സമരം രാവിലെ 11 മണിക്കാകും ആരംഭിക്കുക. സമരസമിതി ജനറൽ സെക്രട്ടറി എം.എ. ബിന്ദു , ആശാ പ്രവർത്തകരായ ഷീജ, തങ്കമണി എന്നിവരാണ് ആദ്യം നിരാഹാരം അനുഷ്ഠിക്കുന്ന മൂന്ന് പേർ. രണ്ട് ആവശ്യങ്ങളാണ് ചർച്ചയിൽ ആശാ ഫെഡറേഷൻ ഉന്നയിച്ചതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
ഓണറേറിയം 21,000 ആക്കി ഉയർത്തണം. എക്സിറ്റ് ആകുമ്പോൾ ബെനിഫിറ്റായി അഞ്ച് ലക്ഷം രൂപ നൽകണം. 2016ൽ മുൻ സർക്കാർ പ്രഖ്യാപിച്ച 1000 രൂപ കൊടുത്താണ് പുതിയ സർക്കാർ തുടങ്ങിയത്. 7000 രൂപയാണ് ഇപ്പോൾ കൊടുക്കുന്നത്. ഓണറേറിയം വർധിപ്പിക്കണമെന്ന നിലപാട് തന്നെയാണ് സംസ്ഥാനത്തിനുള്ളത്", മന്ത്രി പറഞ്ഞു. ഇപ്പോൾ അത് മൂന്നിരട്ടിയായി വർധിപ്പിക്കണമെന്നത് ജനാധിപത്യപരമായി ചർച്ച ചെയ്തേ ആലോചിക്കാൻ പോലും കഴിയൂ. കേന്ദ്രത്തോട് വിഷയം ചർച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു. ആശമാരോട് സർക്കാരിന് അനുകൂല നിലപാടാണ്. കേന്ദ്ര ആരോഗ്യ മന്ത്രിയെ ഈ ആഴ്ച കാണുമെന്നും ഇൻസെൻ്റീവ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്നും വീണാ ജോർജ് അറിയിച്ചു. സന്നദ്ധ പ്രവർത്തകർ എന്ന നിർവചനമടക്കം മാറ്റണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.