fbwpx
​താമരശേരി ഷഹബാസ് വധക്കേസ്: വിധി പറയുന്നത് ഈ മാസം 11ലേക്ക് മാറ്റി
logo

ന്യൂസ് ഡെസ്ക്

Posted : 08 Apr, 2025 11:43 AM

മകൻ്റെ കൊലപാതകത്തിന് പിന്നിലുള്ളവരെ കുട്ടികൾ എന്ന് വിളിക്കരുതെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാൽ പറഞ്ഞു

KERALA


താമരശേരിയിലെ വിദ്യാർഥി സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ട ഷഹബാസ് വധക്കേസിൽ വിധി പറയുന്നത് മാറ്റി. ഈ മാസം 11ലേക്കാണ് വിധി പറയുന്നത് മാറ്റിയതെന്ന് കോഴിക്കോട് അഡിഷണൽ ജില്ലാ സെഷൻസ് കോടതി അറിയിച്ചു. അവധിക്കാലം ആയതിനാൽ 6 വിദ്യാർഥികളെയും രക്ഷിതാക്കൾക്ക് ഒപ്പം വിടണമെന്നും 34 ദിവസം ജയിലിൽ കിടന്നത് ശിക്ഷയായി കാണണമെന്നുമായിരുന്ന പ്രതിഭാഗം ഉന്നയിച്ച പ്രധാന വാദം.


എന്നാൽ കുട്ടികൾ എന്ന ആനുകൂല്യം കസ്റ്റഡിയിൽ ഉള്ളവർക്ക് നൽകരുതെന്ന് ഷഹബാസിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.അക്രമത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പത്താം ക്ലാസ് വിദ്യാർഥികളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മകൻ്റെ കൊലപാതകത്തിന് പിന്നിലുള്ളവരെ കുട്ടികൾ എന്ന് വിളിക്കരുതെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാൽ പറഞ്ഞിരുന്നു.


ALSO READ: ഷഹബാസ് വധം: കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ


പ്രതികൾക്ക് കിട്ടേണ്ട ശിക്ഷ കിട്ടണം. പുറത്തിറങ്ങിയാൽ അവർ സ്വാധീനം ഉപയോഗിക്കും. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നും ഇക്ബാൽ ചൂണ്ടിക്കാട്ടിയിരുന്നു. ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ ഷഹബാസ് പിറ്റേന്ന് പുലർച്ചയോടെയാണ് മരിച്ചത്. മരണത്തിന് ഉത്തരവാദികളായ മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നാണ് ഷഹബാസിന്‍റെ കുടുംബത്തിൻ്റെ ആവശ്യം.

KERALA
ബിജെപി ശ്രമിച്ചത് മുനമ്പത്തുകാരെ പറ്റിക്കാന്‍; എന്നാല്‍ കേന്ദ്രമന്ത്രിയുടെ വായില്‍ നിന്ന് സത്യം വീണു പോയി: മുഖ്യമന്ത്രി
Also Read
user
Share This

Popular

IPL 2025
MALAYALAM MOVIE
Delhi Capitals vs Rajasthan Royasl | സൂപ്പര്‍ ഓവറില്‍ സൂപ്പർ ക്ലൈമാക്‌സ്; ഐപിഎഎല്‍ ത്രില്ലറില്‍ ജയം ഡല്‍ഹിക്ക്