fbwpx
ഞങ്ങള്‍ക്ക് ഉണ്ടായ നേട്ടമതായിരുന്നു: കാര്‍ത്തിക്കായി എമ്പുരാനില്‍ നടന്‍ കിഷോര്‍
logo

ന്യൂസ് ഡെസ്ക്

Posted : 22 Feb, 2025 01:28 PM

എമ്പുരാന്‍ ലൂസിഫറിന്റെ സീക്വലും പ്രീക്വലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

MALAYALAM MOVIE


മലയാള സിനിമാ പ്രേക്ഷകര്‍ക്ക് നടന്‍ കിഷോര്‍ പുതുമുഖമല്ല. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലാണ് അദ്ദേഹം കൂടുതല്‍ സജീവമെങ്കിലും, ഇടയ്ക്കിടെ മലയാള സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡാണ് അദ്ദേഹത്തിന്റെ അവസാന മലയാള ചിത്രം. അടുത്തതായി, മാര്‍ച്ച് 7 ന് റിലീസ് ചെയ്യുന്ന വടക്കന്‍ എന്ന ചിത്രത്തില്‍ ഒരു പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്ററുടെ വേഷത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാനിലും കിഷോര്‍ പ്രധാന കഥാപാത്രമാണ്.

എമ്പുരാന്റെ റിലീസിന് മുന്നോടിയായി, അണിയറ പ്രവര്‍ത്തകര്‍ കഥാപാത്രങ്ങളെ വെളിപ്പെടുത്തിവരികയാണ്. അതില്‍ ഏറ്റവും പുതിയത് കിഷോറിന്റെതാണ്. ഇന്റെലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനായ കാര്‍ത്തിക് എന്ന കഥാപാത്രത്തിലൂടെ കിഷോര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു. ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള ഒരു പ്രൊമോ വീഡിയോയില്‍, ലൂസിഫര്‍ ഇതിനോടകം തന്നെ ഒരു സ്ഥാപിത ബ്രാന്‍ഡായതിനാലും വലിയ ഹിറ്റായതിനാലും മാത്രമല്ല, പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചതിനാലാണ് താന്‍ വളരെ ആവേശഭരിതനായതെന്ന് കിഷോര്‍ പറയുന്നു.

'പൃഥ്വിരാജിനൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് വളരെ ആവേശമായിരുന്നു. അതിനാല്‍ ഞാന്‍ ഉടന്‍ തന്നെ യെസ് എന്ന് പറഞ്ഞു. കാര്‍ത്തിക് രണ്ട് ലോകങ്ങളിലൂടെയും സഞ്ചരിക്കുന്ന കഥാപാത്രമാണ്. ഇത് വളരെ രസകരവും നിര്‍ണായകവുമായ ഒരു വേഷമാണ്,' നടന്‍ പറയുന്നു. ' പ്രധാനമായും ഇംഗ്ലീഷിലും മലയാളത്തിലും സംസാരിക്കേണ്ടത് ആവശ്യമായിരുന്നു, അത് ഒരു വെല്ലുവിളിയായിരുന്നു. രണ്ട് ഭാഷകളിലും എനിക്ക് നീണ്ട വരികള്‍ ഉണ്ടായിരുന്നു. ഒരു കന്നഡിഗന്‍ എന്ന നിലയില്‍, മലയാളിയെപ്പോലെ സംസാരിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. എനിക്ക് ഒരു നിശ്ചിത വേഗതയുമായി പൊരുത്തപ്പെടേണ്ടി വന്നു. പൃഥ്വിരാജ് പലപ്പോഴും എന്നോട് വേഗത്തില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുമായിരുന്നു. എനിക്ക് ധാരാളം പരിശീലനം നടത്തേണ്ടി വന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഒരു നടനും സംവിധായകനുമൊത്ത് പ്രവര്‍ത്തിക്കുന്നത് വളരെ രസകരമായിരുന്നുവെന്ന് ചലച്ചിത്രനിര്‍മ്മാണത്തില്‍ ചുവടുകള്‍ വെക്കുന്ന കിഷോര്‍ പറയുന്നു. ''എനിക്കറിയാവുന്നിടത്തോളം, ഒരു നടന്‍ സംവിധാനം ചെയ്യുമ്പോള്‍, അദ്ദേഹത്തിന് അഭിനേതാക്കളെയും അവരുടെ കാഴ്ചപ്പാടുകളെയും നന്നായി അറിയാം. അഭിനേതാക്കള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നും ക്യാമറയ്ക്ക് മുന്നില്‍ എങ്ങനെ ആയിരിക്കണമെന്നും അദ്ദേഹത്തിന് അറിയാം. അത് യഥാര്‍ത്ഥത്തില്‍ സഹായിച്ചു. ഉദാഹരണത്തിന്, നിങ്ങള്‍ ചില വരികള്‍, വികാരങ്ങള്‍, ഭാവങ്ങള്‍ അല്ലെങ്കില്‍ ചലനങ്ങള്‍ എന്നിവയില്‍ കുടുങ്ങിയാല്‍, ഒരു നടന്‍ നിങ്ങളെ സംവിധാനം ചെയ്യുമ്പോള്‍ അത് കൂടുതല്‍ എളുപ്പമായി മാറുന്നു. എമ്പുരാനില്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന ഒരു നേട്ടമായിരുന്നു അത്.' അദ്ദേഹം പറഞ്ഞു.

2025 മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. എമ്പുരാന്‍ ലൂസിഫറിന്റെ സീക്വലും പ്രീക്വലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി അബ്രാം ഖുറേഷിയായത് എങ്ങനെയെന്നും അയാളുടെ ജീവിത കാലഘട്ടങ്ങളും സിനിമയിലുണ്ടാകുമെന്നാണ് സൂചന.

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് അഖിലേഷ് മോഹന്‍ ആണ്.

Also Read
user
Share This

Popular

KERALA
KERALA
കൊച്ചി സ്വർണ സമ്പാദ്യ തട്ടിപ്പിലെ പ്രതികൾ പിടിയിൽ; തട്ടിപ്പ് നടത്തിയത് ആതിര ഗോൾഡ് ഉടമകൾ