fbwpx
ഏറ്റവും കൂടുതല്‍ തുക നല്‍കുന്നത് കേരള സര്‍ക്കാർ; ആശമാർ സമരം ചെയ്യേണ്ടത് ഇൻസെൻ്റീവ് ഉയർത്താത്ത കേന്ദ്രത്തിനെതിരെ: മുഖ്യമന്ത്രി
logo

ന്യൂസ് ഡെസ്ക്

Last Updated : 09 Apr, 2025 07:39 PM

കേന്ദ്രസർക്കാർ ഇവരെ തൊഴിലാളികളായി അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

KERALA


ആശ വർക്കേഴ്സ് അസോസിയേഷൻ്റെ സമരം തീരാത്തത് സമരക്കാർക്ക് താത്പര്യം ഇല്ലാത്തത് കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമരം തീരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. സമരം നടത്തുന്നവർക്കും ആ താത്പര്യം വേണ്ടേ, എന്നാലല്ലേ അത് തീരൂവെന്നും മുഖ്യമന്ത്രി ചോദിച്ചു. ആശമാരോട് ഏതെങ്കിലും തരത്തിലുള്ള വിരോധം സർക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മികച്ച ഓണറേറിയം നൽകുന്ന സംസ്ഥാനമാണ് കേരളം. 2016 മുതൽ ഇതുവരെ 6000 രൂപയുടെ വർധന വരുത്തി. ഏറ്റവും കൂടുതൽ തുക നൽകുന്ന സർക്കാരാണ് കേരളത്തിലുള്ളത്. അത് സമരം ചെയ്യുന്നവർ ആലോചിക്കണം. ഈ തുക നൽകുന്ന സർക്കാരിനെതിരെയാണോ ഇൻസെൻ്റീവ് ഉയർത്താത്ത കേന്ദ്രത്തിനെതിരെയാണോ സമരം നടത്തേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്രസർക്കാർ ഇവരെ തൊഴിലാളികളായി അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: ലഹരിക്കെതിരെ കേരളത്തിന്റെ യുദ്ധം; കൊടും വിപത്തിന്റെ തായ്‌വേരറുക്കാന്‍ നാടിന്റെ പിന്തുണ വേണം: മുഖ്യമന്ത്രി


ആശമാരെ അവഗണിക്കാനല്ല, ചർച്ചയ്ക്കാണ് സർക്കാർ ശ്രമിച്ചത്. അഞ്ചുതവണ അവരുമായി ചർച്ച നടത്തി. ഉന്നയിച്ച ആവശ്യങ്ങളിൽ നടപ്പാക്കാൻ കഴിയുന്നത് നടപ്പാക്കിയിട്ടുണ്ട്. വേതന കുടിശിക തീർത്തു. 26125 ആശവർക്കർമാരാണ് കേരളത്തിൽ ഉള്ളത്. ബഹുഭൂരിപക്ഷവും ഫീൽഡിൽ ജോലിയെടുക്കുന്നു. 21000 ഓണറേറിയവും അഞ്ച് ലക്ഷം വിരമിക്കൽ ആനുകൂല്യവും നൽകിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടാണ് അവർക്ക്. സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെ ബോധ്യപ്പെടുത്തിയതാണ്. അനുകൂല സാഹചര്യം ഉണ്ടായാൽ പരിഗണിക്കാം. സമരം ഒരു രീതിയിലും ആരോഗ്യമേഖലയെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also Read
user
Share This

Popular

KERALA
NATIONAL
ഇനി ഓടാനാകില്ല; ഷൈൻ ടോം ചാക്കോ അറസ്റ്റിൽ