fbwpx
കൊൽക്കത്ത ബലാത്സംഗക്കൊല; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണം വരെ നിരാഹാരം: പശ്ചിമ ബംഗാൾ ജൂനിയർ ഡോക്‌ടേഴ്‌സ് ഫോറം
logo

ന്യൂസ് ഡെസ്ക്

Last Updated : 05 Oct, 2024 12:03 PM

വനിതാ ഡോക്ടറുടെ കൊലപാതകത്തിന് നീതി ലഭിക്കണമെന്ന ആവശ്യം കോടതിയുടെ പരിഗണനയിലായതിനാൽ ബാക്കിയുള്ള 9 ആവശ്യങ്ങൾ അടുത്ത 24 മണിക്കൂറിനുളളിൽ നടപ്പിലാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം

NATIONAL


കൊൽക്കത്തയിലെ ബലാത്സംഗക്കൊലയെ തുടർന്ന് ജൂനിയർ ഡോക്ടർമാർ നടത്തുന്ന പ്രതിഷേധം കടുപ്പിക്കുന്നു. ആവശ്യങ്ങൾ  അംഗീകരിച്ചില്ലെങ്കിൽ  മരണം വരെ നിരാഹാരം കിടക്കുമെന്ന് പശ്ചിമ ബംഗാൾ ജൂനിയർ ഡോക്‌ടേഴ്‌സ് ഫോറം അറിയിച്ചു. നിലവിൽ 10 ആവശ്യങ്ങളാണ് ഡോക്ടർമാരുടെ സംഘം സർക്കാരിനോട് ഉന്നയിച്ചിരിക്കുന്നത്. ഇതിൽ വനിതാ ഡോക്ടറുടെ കൊലപാതകത്തിന് നീതി ലഭിക്കണമെന്ന ആവശ്യം കോടതിയുടെ പരിഗണനയിലായതിനാൽ ബാക്കിയുള്ള 9 ആവശ്യങ്ങൾ അടുത്ത 24 മണിക്കൂറിനുളളിൽ നടപ്പിലാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

കൊൽക്കത്ത ബലാത്സംഗക്കൊലയെ തുടർന്ന് സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന കാരണത്താൽ ഡോക്‌ടർമാർ വീണ്ടും സമര രംഗത്തേക്കിറങ്ങിയിരുന്നു. എല്ലാ മെഡിക്കൽ സ്ഥാപനങ്ങളിലും തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്‌ടർമാർ വീണ്ടും സമരം ചെയ്യാൻ തീരുമാനിച്ചത്. ഇതിലൂടെ സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്താമെന്ന ലക്ഷ്യമാണ് സമരക്കാർക്ക് പിന്നിലുള്ളത്.


ALSO READ: കൊൽക്കത്ത ബലാത്സംഗക്കൊല; സർക്കാർ ഉറപ്പ് പാലിച്ചില്ല, ഡോക്‌ടർമാർ വീണ്ടും സമരത്തിലേക്ക്


ആഗസ്റ്റ് 9 ന് ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ സമരത്തിനിറങ്ങിയത്. 42 ദിവസത്തെ സമരത്തിനൊടുവിൽ സെപ്റ്റംബർ 21 ന് സർക്കാർ ആശുപത്രികളിൽ ജൂനിയർ ഡോക്ടർമാർ ഭാഗികമായി ജോലിയിൽ പ്രവേശിച്ചിരുന്നു.

സുരക്ഷ ആവശ്യപ്പെട്ടുള്ള തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തു നിന്ന് ഒരു ക്രിയാത്മക സമീപനവും ഉണ്ടായിട്ടില്ലെന്നും പ്രതിഷേധത്തിൻ്റെ 52-ാം ദിവസമായിട്ട് കൂടിയും സർക്കാർ നിലപാടിൽ മാറ്റം ഇല്ലെന്നും ഡോക്ടർമാർ പറഞ്ഞു. കൂടാതെ ബംഗാൾ മുഖ്യമന്ത്രിയുമായിട്ട് ഒരു കൂടിക്കാഴ്ചയ്ക്കും താൽപ്പര്യമില്ലെന്നും ഡോക്‌ടർമാർ അറിയിച്ചു. പണിമുടക്കുകയല്ലാതെ മറ്റ് മാർഗങ്ങളൊന്നും തങ്ങളുടെ മുന്നിലില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.  ഇതേ തുടർന്നാണ് കടുത്ത തീരുമാനവുമായി ഡോക്ടർമാരുടെ രംഗത്തെത്തിയത്.

KERALA
ചരക്കുനീക്കത്തിൽ രാജ്യത്തെ തെക്കുകിഴക്കൻ മേഖലയിൽ ഒന്നാം സ്ഥാനം; വിഴിഞ്ഞം പോർട്ടിൻ്റെ റെക്കോർഡ് നേട്ടത്തെ പ്രശംസിച്ച് മുഖ്യമന്ത്രി
Also Read
user
Share This

Popular

CRICKET
KERALA
രഞ്ജി ട്രോഫിയിലെ ചരിത്ര നേട്ടം; തലസ്ഥാനത്തെത്തിയ കേരള ടീമിന് വന്‍ വരവേല്‍പ്പ്