fbwpx
നഷ്ടമായത് ലോകത്തിന് മുന്നില്‍ കേരളം ശിരസുയര്‍ത്തി നില്‍ക്കേണ്ട സന്ദര്‍ഭം; കേന്ദ്രം യാത്രാനുമതി നിഷേധിച്ചതില്‍ മന്ത്രി
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Mar, 2025 11:41 PM

"സംരംഭക വർഷത്തെക്കുറിച്ച് സംസാരിക്കുന്നതിനായിരുന്നു സന്ദർശനം. രാഷ്ട്രീയ അനുമതി നിഷേധിച്ചുവെന്നത് സംഘാടകർക്കും വിശ്വസിക്കാൻ കഴിയുന്നില്ല"

KERALA


അമേരിക്കന്‍ സന്ദര്‍ശനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിൽ പ്രതികരണവുമായി മന്ത്രി പി. രാജീവ്. സംരംഭക വർഷത്തെക്കുറിച്ച് സംസാരിക്കുന്നതിനായിരുന്നു സന്ദർശനം. രാഷ്ട്രീയ അനുമതി നിഷേധിച്ചുവെന്നത് സംഘാടകർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. ലോകത്തിന് മുന്നിൽ കേരളത്തിന് ശിരസുയർത്തി നിൽക്കേണ്ട സന്ദർഭമാണ് നഷ്ടപ്പെട്ടതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പ്രതിക.


ALSO READ: ബിജെപിക്കും ആർഎസ്എസിനും വേണ്ടി ഇ.ഡി ഉളുപ്പില്ലാതെ രാഷ്ട്രീയ കളി നടത്തുന്നു: എം.വി. ഗോവിന്ദൻ


കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് കഴിഞ്ഞ ദിവസം പി. രാജീവിൻ്റെ അമേരിക്കന്‍ സന്ദര്‍ശനത്തിൻ്റെ അനുമതി നിഷേധിച്ചത്. മന്ത്രിതലത്തില്‍ പങ്കെടുക്കേണ്ട പരിപാടി അല്ല അമേരിക്കയിലെന്ന് സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം മറുപടി നൽകുകയായിരുന്നു. യാക്കോബായ സഭാധ്യക്ഷന്റെ സ്ഥാനാരോഹണത്തിന് ലബനനിലുള്ള മന്ത്രി തിരിച്ച് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.


ALSO READ: ഇതെല്ലാം കോണ്‍ട്രാക്ട് കൊടുത്ത് ചെയ്യിച്ചത്; ആരാണ് യഥാര്‍ഥ രാജ്യദ്രോഹിയെന്ന് ജനവിധിയിലൂടെ തെളിഞ്ഞു: ഉദ്ധവ് വിഭാഗത്തെ കടന്നാക്രമിച്ച് ഷിന്‍ഡേ


അമേരിക്കന്‍ സൊസൈറ്റി ഫോര്‍ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്റെ ചര്‍ച്ചയില്‍ പങ്കെടുക്കാനായിരുന്നു വ്യവസായ വകുപ്പ് മന്ത്രിക്ക് ക്ഷണം ലഭിച്ചത്. ലെബനനില്‍ നിന്ന് നേരിട്ട് അമേരിക്കയിലേക്ക് പോകാനായിരുന്നു അനുമതി തേടിയത്. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഒന്ന് വരെയായിരുന്നു യാത്ര തീരുമാനിച്ചിരുന്നത്.


ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം: 


അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ വാർഷിക സമ്മേളനത്തിൽ അവരുടെ ക്ഷണം സ്വീകരിച്ച് പങ്കെടുക്കുന്നതിനും Novel Innovation in Public Administration എന്ന അംഗീകാരം ലഭിച്ച സംരംഭക വർഷത്തെക്കുറിച്ച് സംസാരിക്കുന്നതിനും രാഷ്ട്രീയ അനുമതി നിഷേധിച്ച യൂണിയൻ ഗവൺമെൻ്റിന്റെ നടപടി അസാധാരണവും അപലപനീയവുമാണ്.

മാർച്ച് 28 മുതൽ ഏപ്രിൽ ഒന്നു വരെ വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന കോൺഫറൻസിൽ Innovative public policy frameworks for Sustainable economic development എന്ന സെഷനിൽ Developing entrepreneurship ecosystem policy and successful implementation : a case study of year of enterprises എന്ന വിഷയം അവതരിപ്പിക്കാനാണ് ക്ഷണം ലഭിച്ചിരുന്നത്. ശ്രീ മുഹമ്മദ് ഹനീഷ് ഐ എ എസും ശ്രീ ഹരികിഷോർ ഐ എ എസും പേപ്പറുകൾ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ എല്ലാവർക്കും യൂണിയൻ ഗവൺമെൻ്റ് അനുമതി നിഷേധിച്ചു.

സംരംഭകവർഷം നടപ്പിലാക്കുന്ന സന്ദർഭത്തിൽ കേരളത്തിലെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന, ഇപ്പോൾ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥന് പങ്കെടുക്കാൻ കേന്ദ്രം അനുമതി നൽകിയതുകൊണ്ടും ഈ പദ്ധതിയെ കുറിച്ച് ആധികാരികമായി പഠിച്ച ഐഐഎം ഇൻഡോറിലെ ഡയറക്ടറും പ്രൊഫസറും പങ്കെടുക്കുന്നതുകൊണ്ടും സംരംഭകവർഷം ചർച്ച ചെയ്യപ്പെടുമെന്നതിൽ സന്തോഷം.

ലോകത്തിന്മുമ്പിൽ കേരളം അഭിമാനപൂർവ്വം ശിരസ്സുയർത്തി നിൽക്കേണ്ട സന്ദർഭമാണ് നഷ്ടപ്പെട്ടിരിക്കുന്നത്..

മാർച്ച് 28 ന് എത്തി 30 ന് മടങ്ങാനായിരുന്നു പദ്ധതി. 152 രാജ്യങ്ങളിൽനിന്നും പ്രതിനിധികൾ പങ്കെടുക്കുന്ന കോൺഫറൻസിൽ നേരിട്ടുള്ള അവതരണങ്ങളാണ് സാധാരണ അനുവദിക്കാറുള്ളത്. ഈ പ്രത്യേക സാഹചര്യത്തിൽ ഓൺലൈൻ പ്രസന്റഷൻ അനുവദിക്കാമോയെന്ന് ചോദിച്ചിട്ടുണ്ട്. ASPA സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് രാഷ്ട്രീയ അനുമതി നിഷേധിച്ചുവെന്നത് സംഘാടകർക്കും വിശ്വസിക്കാൻ കഴിയുന്നില്ലെന്നതാണ് യാഥാർത്ഥ്യം. കേരളം അങ്ങനെ അംഗികരിക്കപ്പെടേണ്ടതില്ലെന്ന ചിന്ത നാടിനെതിരായതും അപലപിക്കപ്പെടേണ്ടതുമാണ്.






KERALA
ഗുണ്ടയുടെ പെൺസുഹൃത്തിന് ഇൻസ്റ്റഗ്രാം വഴി 'ഹലോ' സന്ദേശമയച്ചതിന് യുവാവിനെ മർദിച്ച സംഭവം: നാല് പ്രതികൾ പിടിയിൽ
Also Read
user
Share This

Popular

KERALA
KERALA
WORLD
ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ; സൗദിയിൽ മാസപ്പിറവി ദൃശ്യമായി