fbwpx
ലഹരിയുടെ സ്രോതസും കണ്ണികളെയും ചോദിച്ചറിയും; ഷൈനിൻ്റെ മൊഴി ഇഴകീറി പരിശോധിക്കാൻ പൊലീസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 20 Apr, 2025 08:44 AM

അതേസമയം, ഷൈനെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് ഫിലിം ചേംബർ

KERALA


ലഹരിക്കേസിൽ ജാമ്യത്തിൽ വിട്ടയച്ച നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴി ഇഴകീറി പരിശോധിക്കാൻ പൊലീസ്. നാളത്തെ ചേദ്യം ചെയ്യലിൽ ലഹരി വരവിന്റെ സ്രോതസും അതിലെ കണ്ണികളെയും ചോദിച്ചറിയുകയാണ് ലക്ഷ്യം. ഷൈൻ ഹോട്ടലിൽ കണ്ടവരുടെ പട്ടികയും പൊലീസ് തയാറാക്കും. ഡ്രഗ് ഡീലർ സജീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. അതേസമയം, ഷൈനെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് ഫിലിം ചേംബർ. നാളെ കൊച്ചിയിൽ ചേരുന്ന യോഗത്തിൽ ഷൈനെതിരെ നടപടിയുണ്ടാകും.

കേസിൽ അറസ്റ്റിലായ ഷൈനിനെ സ്റ്റേഷൻ ജാമ്യത്തിൽ കഴിഞ്ഞദിവസം തന്നെ വിട്ടയച്ചിരുന്നു. മാതാപിതാക്കളാണ് ഷൈനിനു വേണ്ടി ജാമ്യം നിന്നത്. എന്‍ഡിപിഎസ് ആക്ടിലെ സെക്ഷന്‍ 27, 29, ഭാരതീയ ന്യായസംഹിതയിലെ 238 എന്നീ വകുപ്പുകൾ പ്രകാരമാണ് നടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.


ALSO READ: "എന്റെ സെറ്റില്‍ നിന്ന് ആരും കരഞ്ഞ് പോയിട്ടില്ല, ഐസിസിയില്‍ പരാതിയും വന്നിട്ടില്ല"; സൂത്രവാക്യത്തിന്റെ സംവിധായകന്‍ യുജീന്‍ ജോസ്


ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ പൊലീസ് നോട്ടീസ് നൽകിയതിനെ തുടർന്നാണ് ഷൈൻ ടോം ചാക്കോ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. വേദാന്ത ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതില്‍ വ്യക്തത നൽകണമെന്നാവശ്യപ്പെട്ടായിരുന്നു പൊലീസിന്റെ നോട്ടീസ്. ലഹരി ഇടപാട് നടത്തുന്ന സജീറിനെ തേടിയാണ് ഡാൻസാഫ് സംഘം ഇക്കഴിഞ്ഞ പതിനേഴാം തീയതി ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയത്. പൊലീസ് സംഘം എത്തിയതും ഷൈന്‍ ഇറങ്ങിയോടി.


ഡാൻസാഫ് സംഘം എത്തിയപ്പോൾ ഗുണ്ടകളാണെന്ന് തെറ്റിദ്ധരിച്ചാണ് ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതെന്നാണ് ഷൈൻ ചോദ്യംചെയ്യലിൽ പറഞ്ഞത്. ലഹരി ഉപയോഗിക്കുന്ന ആളാണെങ്കിലും ആ ദിവസം ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നില്ല. സിനിമ മേഖലയിൽ തനിക്ക് ശത്രുക്കളുണ്ട്. അവർ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും ഷൈൻ മൊഴി നൽകി. സജീറുമായി ബന്ധമുണ്ടെന്നും നടന്‍ സമ്മതിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് കേസ് എടുക്കാൻ തീരുമാനമായത്. സിറ്റി പൊലീസ് കമ്മീഷണർ അനുമതി നൽകിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

KERALA
മോഹന്‍ലാലിന്റെ ഫാന്‍ മൊമന്റ്; മെസിയുടെ ഓട്ടോഗ്രാഫ് പങ്കുവെച്ച് താരം
Also Read
user
Share This

Popular

KERALA
KERALA
ബിസിഎ ചോദ്യപേപ്പര്‍ ചോര്‍ച്ച; പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് കോളേജ് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍