fbwpx
പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു
logo

ന്യൂസ് ഡെസ്ക്

Posted : 05 Mar, 2025 08:06 AM

സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് കാറുകള്‍ സൈനിക ക്യാംപിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.

WORLD


പാകിസ്ഥാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയാണ് സൈനിക കേന്ദ്രത്തില്‍ ആക്രമണമുണ്ടായത്. റമദാന്‍ മാസം തുടങ്ങിയതിന് ശേഷം ആദ്യമായാണ് പാകിസ്ഥാനില്‍ വലിയ ആക്രമണം ഉണ്ടാവുന്നത്.

വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബന്നുവിലെ സൈനിക കന്റോണ്‍മെന്റിലാണ് ഭീകരാക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് കാറുകള്‍ സൈനിക ക്യാംപിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും കുട്ടിക്കളുമടക്കം ഉള്‍പ്പെടുന്നു.


ALSO READ: സെര്‍ബിയന്‍ പാര്‍ലമെന്റില്‍ പുകബോംബിട്ട് പ്രതിപക്ഷം; മൂന്ന് എംപിമാര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം


സ്‌ഫോടനത്തില്‍ സൈനിക്ക കന്റോണ്‍മെന്റിന്റെ മതിലുകള്‍ തകര്‍ന്നതിന് പിന്നാലെ അതിനോട് ചേര്‍ന്നുണ്ടായിരുന്ന പള്ളിയിലും അടുത്തുള്ള വീടുകളിലുള്ളവരുമടക്കാണ് ആക്രമണം നേരിടേണ്ടി വന്നത്.

താലിബാന്‍ ബന്ധമുള്ള സംഘടനയായിരിക്കാം ഇതിന് പിന്നില്‍ എന്നാണ് കരുതുന്നത്. ജെയ്‌ഷെ അല്‍ ഫുര്‍സാനുമായി ബന്ധമുള്ള ഹാഫിസ് ഗുല്‍ ബഹാദര്‍ എന്ന സംഘടന ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്. മതില്‍ തകര്‍ന്നതോടെ ക്യാംപിനകത്തേക്ക് കയറാന്‍ ശ്രമിച്ച ആറോളം തീവ്രവാദികളെ സൈനികര്‍ ഏറ്റമുട്ടലില്‍ വധിച്ചു.

WORLD
എസ്. ജയശങ്കറിന്റെ സന്ദര്‍ശനത്തിനിടെ ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധം; സുരക്ഷാവീഴ്ചയെ അപലപിച്ച് യുകെ
Also Read
user
Share This

Popular

KERALA
KERALA
സിപിഐഎമ്മിന്റേത് അവസരവാദ രേഖ; കാരാട്ട് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് സംഘപരിവാറിന്റെ ഗുഡ് ബുക്കില്‍ ഇടം നേടാന്‍: വി.ഡി. സതീശന്‍