fbwpx
പരിക്ക് ഗുരുതരമല്ല; ഏഴാറ്റുമുഖം ഗണപതിക്ക് വിദഗ്ധ ചികിത്സ വേണ്ടെന്ന് വെറ്റിനറി വിദഗ്ദർ
logo

ന്യൂസ് ഡെസ്ക്

Last Updated : 12 Mar, 2025 09:47 PM

ആനയുടെ കാൽപ്പാദത്തിലെ പരിക്ക് ഗുരുതരമല്ലെന്നും നിലവിൽ ആനക്ക് പ്രശ്നങ്ങളില്ലെന്നും വിദഗ്ധ സംഘം അറിയിച്ചു

KERALA


അതിരപ്പള്ളിയിലെ കൊമ്പൻ ഏഴാറ്റുമുഖം ഗണപതിക്ക് വിദഗ്ധ ചികിത്സ വേണ്ടെന്ന് വെറ്റിനറി വിദഗ്ദർ. ആനയെ തത്കാലം പിടികൂടി ചികിത്സ നൽകേണ്ടതില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് കൈമാറി.




ALSO READ: നല്ല അവസരമായിരുന്നു, ആശമാരുടെ സമരം മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയോട് ഉന്നയിക്കാത്തത് ദൗര്‍ഭാഗ്യകരം: ആശാ വര്‍ക്കേഴ്‌സ് അസോസിയേഷന്‍


ആനയുടെ കാൽപ്പാദത്തിലെ പരിക്ക് ഗുരുതരമല്ലെന്നും നിലവിൽ ആനക്ക് പ്രശ്നങ്ങളില്ലെന്നും വിദഗ്ധ സംഘം അറിയിച്ചു. മണ്ണൂത്തി വെറ്റിനറി സർവ്വകലാശാല അധികൃതരുടെയും അഭിപ്രായം തേടിയ ശേഷമാണ് വെറ്റിനറി സംഘം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് കൈമാറിയത്. ആനയുടെ കാര്യത്തിൽ നിരീക്ഷണം തുടരണമെന്നും മൂന്നംഗ വെറ്റിനറി ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ആനയെ ചികിത്സിക്കണമെന്ന് മുൻപ് ആവശ്യപ്പെട്ടിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരെ കാര്യങ്ങൾ ധരിപ്പിക്കുമെന്ന് വാഴച്ചാൽ ഡിഎഫ്ഒ അറിയിച്ചു.


ALSO READ: "നിക്ഷേപ സംഗമത്തിലൂടെ വന്നത് 1.97 ലക്ഷം കോടിയുടെ നിക്ഷേപം, രാഷ്ട്രീയ അന്ധത കാരണം പ്രതിപക്ഷം കേരളത്തിന്റെ ശത്രുക്കളായി മാറുന്നു"


അതിരപ്പിള്ളിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ ഗണപതി മുടന്തി നടന്നതോടെയാണ് കാലിൽ പരിക്കുള്ളതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചത്. വനം വകുപ്പ് നടത്തിയ പരിശോധനയിൽ കാൽപാദത്തിൽ പരിക്ക് കണ്ടെത്തുകയും ചെയ്തു. പരിക്ക് സ്ഥിരീകരിച്ചതോടെ ആന പ്രേമികളും മൃഗസ്നേഹികളുമടക്കം നിരവധി പേരാണ് ഇപ്പോൾ ഇക്കാര്യത്തിൽ ആശങ്കപ്പെടുന്നത്. വനം മന്ത്രിക്ക് പോലും ഇതിനോടകം പരാതികൾ ലഭിച്ചു. ഇത്തരം പരാതികൾ കൂടി പരിഗണിച്ചാണ് കൊമ്പന് ചികിത്സ നൽകാൻ വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗത്തിൽ തന്നെ ഗണപതിയുടെ ചികിത്സ ഉറപ്പാക്കുമെന്ന് നേരത്തെ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

WORLD
ആമസോണ്‍ മഴക്കാടുകള്‍ നശിപ്പിച്ച് നാലുവരി പാത; ആയിരക്കണക്കിന് ഏക്കറുകളിലെ മരങ്ങൾ മുറിച്ചുമാറ്റിയത് കാലാവസ്ഥാ ഉച്ചകോടിക്കായി
Also Read
user
Share This

Popular

IPL 2025
WORLD
"രാജ്യത്തിൻ്റെ ആത്മാവിനെ ബാധിച്ച ക്യാൻസറിന് കാരണം സംഘപരിവാർ"; പ്രസംഗത്തിന് പിന്നാലെ തുഷാർ ഗാന്ധിയെ തടഞ്ഞ് RSS-BJP പ്രവർത്തകർ