'വിഷ്ണുവിൻ്റെ അവതാരങ്ങളോട് സാദൃശ്യം'! സംഭലിലെ ഉരുളക്കിഴങ്ങ് കാണാൻ ആൾക്കൂട്ടം
logo

അഹല്യ മണി

Last Updated : 16 Mar, 2025 05:06 PM

രാം പ്രകാശ് എന്ന ക‍ർഷകൻ ബറേലിയിലെ ഖൈമ ഗ്രാമത്തിലെ വയലില്‍ വിളവെടുപ്പ് നടത്തുന്നതിനിടെയാണ് ഉരുളക്കിഴങ്ങുകൾക്കിടയിലെ "ദൈവം" ഇയാളുടെ ശ്രദ്ധയിൽ പെട്ടത്

LIFE


മണ്ണിലും വിണ്ണിലും തൂണിലൂം തുരുമ്പിലും ദൈവം എന്നൊക്കെ നമ്മള് കൊറേ കേട്ടിട്ട്ണ്ട്. എന്നാൽ ഉരുളക്കിഴങ്ങ് ദൈവ‌മായ കഥ, അത് വല്ലാത്തൊരു കഥ തന്നെ... വിഷ്ണുവിൻ്റെ നാല് അവതാരങ്ങളോട് രൂപ സാദൃശ്യമുള്ള ഈ ഉരുളക്കിഴങ്ങ് കാണാൻ യുപിയിലെ സംഭലിൽ ഇപ്പൊ വൻ ഭക്തജനത്തിരക്കാണ്.

രാം പ്രകാശ് എന്ന ക‍ർഷകൻ ബറേലിയിലെ ഖൈമ ഗ്രാമത്തിലെ വയലില്‍ വിളവെടുപ്പ് നടത്തുന്നതിനിടെയാണ് ഉരുളക്കിഴങ്ങുകൾക്കിടയിലെ "ദൈവം" ഇയാളുടെ ശ്രദ്ധയിൽ പെട്ടത്. സാധാരണയിലും അധിക വലിപ്പമുള്ള ഉരുളക്കിഴങ്ങ്. വിഷ്ണുവിന്റെ അവതാരങ്ങളായ കൂർമം, മത്സ്യം, വരാഹം എന്നിവയുടെയും പാമ്പിന്റെയും രൂപം. കണ്ടെത്തിയതാകട്ടെ ഒരു ഏകാദശി ദിനത്തിലും.. ഈ കിഴങ്ങ് വെറുതെ ആലൂ ​ഗോപി ഉണ്ടാക്കി കളയാനുള്ളതല്ലെന്ന് കർഷകൻ അങ്ങ് തീരുമാനിച്ചു. അതോടെ സർവം ഭക്തിമയം.


ALSO READ: ബിസിനസ് ചെറുതോ വലുതോ ആകട്ടെ, മാർക്കറ്റിങ് മുഖ്യം ബിഗിലേ.... കുറഞ്ഞചെലവിൽ നടപ്പാക്കാവുന്ന ചില മാർക്കറ്റിംഗ് തന്ത്രങ്ങൾ


ഉരുളക്കിഴങ്ങ് ദൈവത്തെ രാം പ്രകാശ് സംഭലിലെ തുളസി മാനസ് ക്ഷേത്രത്തിൽ എത്തിച്ചു. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ശ്രീ രാമൻ്റെ കാൽക്കൽ സമ‍ർപ്പിക്കുകയും ചെയ്തു. ഉടൻ തന്നെ ക്ഷേത്രത്തിലെ ആരാധനാമൂ‍ർത്തിയായി ഉരുളക്കിഴങ്ങും മാറി. വിഷ്ണുവിൻ്റെ പത്താമത്തെ അവതാരം കല്‍ക്കി സംഭലില്‍ അവതരിക്കാന്‍ പോകുന്നതിന്റെ അടയാളമാണ് ഇതെന്നാണ് ക്ഷേത്രത്തിലെ പുരോഹിതൻ ഇതേപ്പറ്റി പറയുന്നത്. സംഭലിലെ സ്ഥിതി ഇപ്പൊ ആകെ മാറിയെന്നും പുരോഹിത‍ർ പറയുന്നു.

എന്തായാലും ചീഞ്ഞ് പോകും മുൻപ് ഈ അത്ഭുതക്കിഴങ്ങ് കാണാൻ ഈ ക്ഷേത്രത്തിലേക്ക് എത്തുന്നത് ഭക്തജനങ്ങളുടെ നീണ്ട നിരയാണ്.



KERALA
ഗുരുവായൂരില്‍ നിന്ന് കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്കുള്ള ദൂരം; നൂറ്റാണ്ടു കഴിഞ്ഞിട്ടും കേരളം മാറിയില്ലേ?
Also Read
Share This