മൂന്നു തവണകളായാണ് പണം തട്ടിയതെന്ന് പരാതിക്കാരൻ പറയുന്നു.
തിരുവനന്തപുരത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടിയതായി പരാതി. മധ്യവയസ്കൻ്റെ ഒരു കോടി 80 ലക്ഷം തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്. സിബിഐ ഓഫീസർ ചമഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 20 ദിവസം അറസ്റ്റ് നാടകം തുടർന്നു. ഫോൺ ഓഫ് ചെയ്യാൻ പോലും സമ്മതിച്ചില്ലന്നും, പലപ്പോഴായി പണം ആവശ്യപ്പെട്ടിരുന്നുവെന്നും, മൂന്നു തവണകളായാണ് പണം തട്ടിയതെന്നും പരാതിക്കാരൻ പറയുന്നു.
കയ്യിലെ പണം തീർന്നപ്പോൾ ബാങ്കിൽ നിന്ന് 50 ലക്ഷം വായ്പയും എടുത്തു. ഒടുവിൽ വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് പൊലീസിനെ സമീപിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതി എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.