fbwpx
ആലപ്പുഴയിൽ സ്കൂൾ വിദ്യാർഥി തോക്ക് ഉപയോഗിച്ച സംഭവം; പിസ്റ്റള്‍ ക്രിമിനൽ കേസ് പ്രതിയുടേത്
logo

ന്യൂസ് ഡെസ്ക്

Last Updated : 09 Aug, 2024 01:30 PM

അസഭ്യം പറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് തോക്കെടുക്കുന്നതിലേക്ക് എത്തിയതെന്നാണ് നിഗമനം

KERALA

പ്രതീകാത്മക ചിത്രം


ആലപ്പുഴയിൽ സ്കൂൾ വിദ്യാർഥി തോക്ക് ഉപയോഗിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി പൊലീസ്. തോക്കിൻ്റെ ഉടമ ഇരവുകാട് സ്വദേശി ധനേഷാണെന്ന് പൊലീസ് കണ്ടെത്തി. 2022ൽ എറണാകുളത്തു നിന്ന് വാങ്ങിയതാണ് എയർ പിസ്റ്റൾ എന്ന് ധനേഷ് മൊഴി നൽകി. പക്ഷികളെ വെടിവെക്കാനാണ് തോക്ക് വാങ്ങിയതെന്നാണ് വിശദീകരണം. എന്നാൽ മൊഴി പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. ധനേഷ് ആറോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും  പൊലീസ് പറയുന്നു.


ALSO READ: ആലപ്പുഴയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കം; സഹപാഠിക്കു നേരെ തോക്ക് ചൂണ്ടി ഭീഷണി


സ്‌കൂളിൽ തോക്കുമായി എത്തിയ വിദ്യാർഥിയുടെ സുഹൃത്തിൻ്റെ അമ്മാവനാണ് ധനേഷ്. ഇയാളുടെ വീട്ടിൽ നിന്ന് ഒരാഴ്ച മുൻപാണ് വിദ്യാർഥി തോക്ക് കൈക്കലാക്കിയതെന്നും, മനപൂർവം തോക്ക് നല്കിയതാണോ എന്ന് പരിശോധിക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി.


കഴിഞ്ഞ ദിവസമാണ് ആലപ്പുഴ നഗരത്തിൽ എയർഗണ്ണുമായി വിദ്യാർഥി സ്‌കൂളിൽ എത്തിയത്. കുട്ടി സഹവിദ്യാര്‍ഥിക്കു നേരെ തോക്കു ചൂണ്ടി  ഭീഷണിപ്പെടുത്തുകയും തോക്ക് കൊണ്ട് അടിക്കുകയും ചെയ്തതുവെന്നാണ് പരാതി. അസഭ്യം പറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് തോക്കെടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് നിഗമനം. അധ്യാപകര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

KERALA
"നോട്ടം ശരിയല്ലെന്ന് പറഞ്ഞ് നിലത്തിട്ടുചവിട്ടി, കൈ തിരിച്ച് ഒടിച്ചു"; കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയേഴ്സ് ക്രൂരമായി മർദിച്ചെന്ന് പരാതി
Also Read
user
Share This

Popular

KERALA
WORLD
'പി.ടി ദൈവത്തോട് ഒപ്പം ചേർന്നു നിന്ന് എന്നെ കൈവെള്ളയിൽ എടുത്ത് കാത്തു'; ഉമാ തോമസ് എംഎൽഎ ആശുപത്രി വിട്ടു