നാലു പേരാണ് ടൂറിസ്റ്റുകൾക്ക് നേരെ വെടിയുതിർത്തത്. ഇവരെല്ലാം ലക്ഷ്കർ ഭീകരരാണ് എന്നാണ് റിപ്പോർട്ടുകൾ.
പഹൽഗാം ആക്രമണത്തിൻ്റെ മുഖ്യസൂത്രധാരൻ ലഷ്കർ ഇ ത്വയ്ബ കമാൻഡർ സൈഫുള്ള കസൂരി എന്ന സൈഫുള്ള ഖാലിദ് ആണെന്ന് റിപ്പോർട്ട്. രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണത്തിൻ്റെ ആസൂത്രകൻ ഇയാളാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പാക് അതിർത്തിയായ കിഷത് വാറിലൂടെ നുഴഞ്ഞു കയറിയ ഏഴ് അംഗ ലെഷ്ക്കർ ഇ ത്വയ്ബ തീവ്രവാദികളാണ് അക്രമണം നടത്തിയതെന്നാണ് വിവരം. ജമ്മുവിൽ എത്തിയ സംഘം കോകെർ നാഗ് വഴി പൽഗാമിൽ എത്തുകയായിരുന്നു. പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവ ൽ കാര്യങ്ങൾ വിശദീകരിച്ചത്. വിദേശകാര്യ മന്ത്രി ജയശങ്കറും യോഗത്തിൽ പങ്കെടുത്തു.
ഏഴംഗ ഭീകര സംഘമാണ് ബൈസാരന്‍ താഴ്‌വരയിൽ എത്തിയത്. ഇതിൽ നാലു പേരാണ് ടൂറിസ്റ്റുകൾക്ക് നേരെ വെടിയുതിർത്തത്. ഇവരെല്ലാം ലക്ഷ്കർ ഭീകരരാണ് എന്നാണ് റിപ്പോർട്ടുകൾ. ഇവർ എത്തിയ ബൈക്കുകളും കണ്ടെടുത്തിട്ടുണ്ട്.