fbwpx
ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സിലെ തൊഴില്‍ പീഡനം:' വിഷയത്തിൽ ചില ആശയക്കുഴപ്പങ്ങളുണ്ട്, വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചു'; വി. ശിവൻകുട്ടി
logo

ന്യൂസ് ഡെസ്ക്

Last Updated : 06 Apr, 2025 04:47 PM

എന്നാൽ സംഭവത്തിൽ യാതൊരു വിട്ട് വീഴ്ചയുമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

KERALA


കൊച്ചി ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സിലെ തൊഴില്‍ പീഡനത്തില്‍ ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നാലു മാസങ്ങൾക്കു മുമ്പ് നടന്ന സംഭവത്തിന് പിന്നിൽ വ്യക്തിപരമായ പ്രശ്നമുണ്ടോ എന്ന് സംശയമുണ്ടെന്ന് മന്ത്രി പറഞ്ഞു. വിഷയം കുറച്ചുകൂടി മനസ്സിലാക്കേണ്ട ആവശ്യമുണ്ട്. വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും രണ്ടുദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുമെന്നും മന്ത്രി പറഞ്ഞു.


വിഷയത്തിൽ ചില ആശയകുഴപ്പങ്ങളുണ്ടെന്ന് മന്ത്രി പറയുന്നു. വീഡിയോയിലെ ദൃശ്യങ്ങൾ സൗഹൃദപരമായാണ് നടത്തിയതെന്ന ആക്ഷേപമുണ്ട്. പരാതി കിട്ടാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ സംഭവത്തിൽ യാതൊരു വിട്ട് വീഴ്ചയുമുണ്ടാകില്ലെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.


ALSO READ: ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സിലെ തൊഴില്‍ പീഡനം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി


അതേസമയം ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സിലെ തൊഴില്‍ പീഡനത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിന് എതിരായ പരാതിക്കാരുടെ വിവരങ്ങൾ അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പരാതിയിൽ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.


വിഷയത്തിൽ രണ്ട് പരാതികളാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ചത്. ഹിന്ദുസ്ഥാൻ പവർ ലിങ്ക്സും മറ്റ് സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം സംശയകരമായി പൊതു സമൂഹത്തിന് മുന്നിൽ നിൽക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. നേരത്തെയും ഈ സ്ഥാപനങ്ങൾക്കെതിരെ പരാതികൾ ഉണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച് അടിയന്തരമായി നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും പരാതിയിൽ പറയുന്നു.


ALSO READ: ട്രെയിനികളെ വെച്ച് മാനേജര്‍മാരുടെ പന്തയം; ജയിച്ചാല്‍ 2000 വരെ സമ്മാനം, തോറ്റാല്‍ ക്രൂരപീഡനം; വീണ്ടും വെളിപ്പെടുത്തല്‍


പീഡനത്തില്‍ വെളിപ്പെടുത്തലുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയിട്ടുമുണ്ട്. പുറത്ത് വന്ന ടാര്‍ഗറ്റ് പീഡന ദൃശ്യങ്ങള്‍ വ്യാജമല്ലെന്നാണ് വെളിപ്പെടുത്തലുകള്‍. പീഡനം നടന്നെന്ന് ആവര്‍ത്തിച്ച് കൂടുതല്‍ യുവാക്കളും രംഗത്തെത്തി. കമ്പനിയില്‍ ട്രെയിനികളെ ഉപയോഗിച്ച് മാനേജര്‍മാര്‍ പന്തയം നടത്തും. തോല്‍ക്കുന്ന ട്രെയിനികളെ ക്രൂരപീഡനത്തിന് ഇരയാക്കും. സഹിക്കാനാകാത്ത പീഡനം ഉണ്ടായിട്ടുണ്ടെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്റെ വെളിപ്പെടുത്തല്‍.


പന്തയത്തില്‍ ജയിക്കുന്ന ട്രെയിനികള്‍ക്ക് 1000 മുതല്‍ 2000 രൂപ വരെ സമ്മാനം നല്‍കും. തോല്‍ക്കുന്നവരെ ക്രൂരമായി പീഡിപ്പിക്കും. മത്സരബുദ്ധി വളര്‍ത്താനാണ് ഇത്തരം നികൃഷ്ടമായ പരിശീലനമെന്നാണ് മാനേജര്‍മാരുടെ വിശദീകരണം.



KERALA
കാലുകളില്‍ പൊട്ടിയൊലിക്കുന്ന വ്രണവുമായി എഴുന്നള്ളിപ്പിന് നിന്നത് മൂന്ന് മണിക്കൂര്‍; ഇടപെട്ട് വനംവകുപ്പ്
Also Read
user
Share This

Popular

NATIONAL
KERALA
പാചകവാതക സിലിണ്ടറിന് 50 രൂപകൂട്ടി കേന്ദ്രം; പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചു