fbwpx
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പാനലിൽ ഉൾപ്പെടുത്താത്തത് അനീതിയെന്ന് പി ജയരാജൻ, അതൃപ്തി അറിയിച്ച് മേഴ്സിക്കുട്ടിയമ്മയും
logo

ന്യൂസ് ഡെസ്ക്

Last Updated : 10 Mar, 2025 02:08 PM

വിയോജിപ്പുണ്ടെന്നും, വോട്ടെടുപ്പ് ആവശ്യമില്ല എന്നും പി ജയരാജൻ പറഞ്ഞു. പാനലിനോട് വിയോജിപ്പ് അറിയിച്ച് മോഴ്സിക്കുട്ടി അമ്മയും രംഗത്തെത്തി.

KERALA

സിപിഐഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താത്തതിൽ കടുത്ത അതൃപ്തിയുമായി പി ജയരാജൻ.തന്നോട് കാണിച്ചത് അനീതിയാണ്. വിയോജിപ്പുണ്ടെന്നും, വോട്ടെടുപ്പ് ആവശ്യമില്ല എന്നും പി ജയരാജൻ പറഞ്ഞു.പാർട്ടി തീരുമാനത്തിൽ പരോക്ഷമായി അതൃപ്തി അറിയിച്ച് പി ജയരാജന്റെ മകനും രംഗത്തെത്തി. എം സ്വരാജിന്റെ പഴയ ഫേസ് ബുക്ക് പോസ്റ്റ് സ്റ്റാറ്റസാക്കിയായിരുന്നു ജെയിൻ രാജിൻ്റെ പ്രതികരണം. പാനലിനോട് വിയോജിപ്പ് അറിയിച്ച് മേഴ്സിക്കുട്ടി അമ്മയും രംഗത്തെത്തിയിരുന്നു.


സിപിഐഎമ്മിൻ്റെ സംസ്ഥാന സമിതി അംഗങ്ങളെ കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തിൽ അംഗീകരിച്ചിരുന്നു. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ തുടരും. 89 അംഗ സംസ്ഥാന കമ്മിറ്റിയിൽ 18 പേർ കണ്ണൂരിൽ നിന്നുള്ളവരാണ്. പിണറായി വിജയന്‍, എം. വി. ഗോവിന്ദൻ, എം.വി ജയരാജൻ, ഇ. പി. ജയരാജന്‍, കെ. കെ. ശൈലജ, ശിവദാസന്‍. വി, കെ. സജീവന്‍, പനോളി വത്സന്‍, പി. ശശി, ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ്, എം. പ്രകാശന്‍, വി കെ സനോജ്, പി. ജയരാജന്‍, കെ. കെ. രാഗേഷ്, ടി. വി. രാജേഷ്, എ. എന്‍. ഷംസീർ, എൻ. ചന്ദ്രൻ, എന്നിവരാണ് കണ്ണൂരിൽ നിന്നും കമ്മിറ്റിയിലുള്ളത്.

കമ്മിറ്റിയിൽ 13 പേരെയാണ് വനിതാ പ്രതിനിധികളായി തെരഞ്ഞെടുത്തത്. കെ കെ ശൈലജ, സി. എസ്. സുജാത, പി. സതീദേവി, പി. കെ. സൈനബ, കെ. പി. മേരി, മേഴ്‌സിക്കുട്ടിയമ്മ, ടി. എന്‍. സീമ, കെ. എസ്. സലീഖ, കെ. കെ. ലതിക, ചിന്താ ജെറോം, കെ ശാന്തകുമാരി, ആര്‍ ബിന്ദു, വീണാ ജോർജ്, എന്നിവരാണ് വനിതാ പ്രതിനിധികൾ. കമ്മിറ്റിയിൽ 17 പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. വീണാ ജോർജിനെ സ്ഥിരം ക്ഷണിതാവായി ചുമതലപ്പെടുത്തി.


Also Read; മൊറാഴയിൽ രൂപപ്പെട്ട കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം; പാർട്ടിയിലെ മാഷ് വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്


കരുനാഗപ്പിള്ളിയിലെ വിഷയത്തെ തുടർന്ന് സൂസൻകോടിയെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. പി. ഗഗാറിൻ, പി. ശ്രീരാമകൃഷ്ണൻ എന്നിവരെയും കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രായപരിധി നോക്കാതെയാണ് മൂന്നുപേരെയും ഒഴിവാക്കിയത്.

വി.വസീഫ് (കോഴിക്കോട്), കെ. റഫീഖ് (വയനാട്), എം. രാജഗോപാൽ (കാസർഗോഡ്), ആർ. ബിന്ദു(തൃശൂർ), എം. മെഹബൂബ് (കോഴിക്കോട്), വി. പി അനിൽ (മലപ്പുറം), കെ. വി. അബ്ദുൾ ഖാദർ(തൃശൂർ), കെ. ശാന്തകുമാരി (പാലക്കാട്), എം അനിൽ കുമാർ (എറണാകുളം), കെ. പ്രസാദ് (ആലപ്പുഴ), എസ് ജയമോഹൻ (കൊല്ലം), ടി. ആർ. രഘുനാഥ് (കോട്ടയം), ഡി. കെ. മുരളി (തിരുവനന്തപുരം), ബിജു കണ്ടക്കൈ, ജോൺ ബ്രിട്ടാസ്, എം. പ്രകാശൻ മാസ്റ്റർ, വി. കെ സനോജ്, എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങൾ.

സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് കെ. കെ. ശൈലജ, എം. വി. ജയരാജൻ, സി. എൻ. മോഹൻ എന്നിവരേയും തെരഞ്ഞെടുത്തു. സെക്രട്ടേറിയറ്റിൽ ഒരു വനിതാ പ്രതിനിധി മാത്രമാണ് ഉള്ളത്. പിണറായി വിജയൻ, എം. വി ഗോവിന്ദൻ, ഇ. പി ജയരാജൻ, ടി. പി. രാമകൃഷ്ണൻ, തോമസ് ഐസക്, കെ എൻ ബാലഗോപാൽ, പി. രാജീവ്, വി. എൻ. വാസവൻ, സജി ചെറിയാൻ, കെ. കെ. ജയചന്ദ്രൻ, മുഹമ്മദ് റിയാസ്, പി. കെ. ബിജു, എം. സ്വരാജ്, പുത്തലത്ത് ദിനേശൻ, എം. വി. ജയരാജൻ, കെ. കെ. ശൈലജ, സി. എൻ. മോഹനൻ എന്നിവരാണ് സെക്രട്ടേറിയറ്റിലെ മറ്റ് അംഗങ്ങൾ. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനേയും, എറണാകുളം ജില്ലാ സെക്രട്ടറി സി. എൻ മോഹനനെയും സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുത്തതിനാൽ രണ്ട് ജില്ലയിലേക്കും പുതിയ ജില്ലാ സെക്രട്ടറിമാരെ തെരഞ്ഞെടുക്കും.


Also Read; കൊല്ലത്തെ സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി; പാർട്ടിയിൽ എതിരില്ലാത്ത കരുത്തായി തുടർന്ന് പിണറായി വിജയൻ


എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന ആരോപണവുമായി കുടുംബം. കാഞ്ഞിരമറ്റം സ്വദേശിനി റംലത്ത് എന്ന 54കാരിക്ക് വൻകുടലിലെ മുഴ നീക്കം ചെയ്ത ശസ്ത്രക്രിയയിൽ വീഴ്ചയുണ്ടെന്നാണ് മകൻ ആരോപിക്കുന്നത്. ശസ്ത്രക്രിയയുടെ ഭാഗമായി പുറത്തെടുത്ത വൻകുടലിന്റെ ഒരു ഭാഗം ഇപ്പോഴും വയറിന് പുറത്ത് ഒരു ബാഗിൽ ചേർത്തുവെച്ചിരിക്കുകയാണ്. ഇത് തിരികെ ചേർക്കാനുള്ള ശസ്ത്രിക്രിയയ്ക്ക് സമയം അനുവദിച്ചത് മാസങ്ങൾക്ക് ശേഷമാണെന്നും കുടുംബം പൊലീസിനും എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ടിനും നൽകിയ പരാതിയിൽ പറയുന്നു.


അതേ സമയം കുടുംബത്തിന്റെ ആരോപണം ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു. എറണാകുളം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഈ സങ്കീർണ ശസ്ത്രക്രിയ നടത്തുന്നത് ഡോക്ടർ സജി മാത്യു മാത്രമാണ്. അതിനാലാണ് രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് കാലതാമസം നേരിട്ടതെന്നുമാണ് ഡോ. ഷഹിർ ഷാ വിശദീകരിക്കുന്നത്.



KERALA
'പൊലീസ് വീട്ടിലെത്തി നിർബന്ധിച്ചു പരാതി എഴുതി വാങ്ങി'; തിരുവല്ലയിലെ എംഡിഎംഎ കേസ് കെട്ടിച്ചമച്ചതെന്ന് പ്രതിയുടെ ഭാര്യ
Also Read
user
Share This

Popular

NATIONAL
CHAMPIONS TROPHY 2025
സ്വർണക്കടത്ത് കേസിൽ കന്നഡ നടിയെ പിടികൂടിയ സംഭവം: നടിയുടെ രാഷ്ട്രീയ ബന്ധങ്ങളെച്ചൊല്ലിയുള്ള തർക്കം കനക്കുന്നു