ഇസ്രയേൽ - ഹമാസ് യുദ്ധം: കൊച്ചി ജൂത പള്ളിക്ക് കനത്ത സുരക്ഷ
logo

ന്യൂസ് ഡെസ്ക്

Posted : 23 Mar, 2025 01:07 PM

യുദ്ധാന്തരീക്ഷത്തിൽ കേന്ദ്ര നിർദ്ദേശത്തെ തുടർന്നാണ് കൊച്ചി ജൂതപള്ളിക്ക് സുരക്ഷ ശക്തമാക്കിയത്

KERALA



ഇസ്രയേൽ - ഹമാസ് യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ കൊച്ചി ജൂത പള്ളിക്ക് കനത്ത സുരക്ഷ. കൊച്ചിയിലെ പരദേശി സിനഗോഗിനാണ് പൊലീസ് സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയത്. ബോംബ് സ്ക്വാഡും, നിരീക്ഷണവും ഏർപ്പെടുത്തി. 24 മണിക്കൂറും സായുധ പൊലീസ് സാന്നിധ്യവും നിരീക്ഷണവുമുണ്ട്.


ALSO READ: കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; പത്തനംതിട്ടയിൽ ഷർട്ട് ധരിച്ച് ക്ഷേത്ര ദർശനം നടത്തി എസ്എൻഡിപി യോഗം പ്രവർത്തകർ


ഇസ്രായേൽ ഹമാസ് യുദ്ധാന്തരീക്ഷത്തിൽ കേന്ദ്ര നിർദ്ദേശത്തെ തുടർന്നാണ് കൊച്ചി ജൂതപള്ളിക്ക് സുരക്ഷ ശക്തമാക്കിയത്. 24 മണിക്കൂറും സായുധ പൊലീസ് സാന്നിധ്യവും നിരീക്ഷണവുമുണ്ട്. കുടാതെ ബോംബ് സ്ക്വാഡും ജാഗ്രതയിലാണ്.


ALSO READ: EXCLUSIVE | "കാലാവധി കഴിഞ്ഞ കഫ് സിറപ്പ് കലക്കുന്നത് മായം ചേർത്ത കള്ളിന് സ്വാഭാവികത വരുത്താൻ"; വെളിപ്പെടുത്തലുമായി ചെത്ത് തൊഴിലാളി


457 വര്‍ഷം പഴക്കമുള്ള കൊച്ചി പരദേശി സിനഗോഗ് രാജ്യത്തെ പ്രധാന ജൂത ദേവാലയങ്ങളിലൊന്നാണ്. പ്രതിദിനം 500-1500പേര്‍ വരെ സന്ദര്‍ശനം നടത്തുന്ന ജൂതപള്ളി കേന്ദ്ര സര്‍ക്കാരിന്റെ സംരക്ഷിത സ്മാരകങ്ങളിലൊന്നാണ്. 1948ല്‍ ഇസ്രയേല്‍ സ്വതന്ത്രമായതോടെ ആയിരത്തിലേറെ ജൂതന്മാര്‍ മടങ്ങിയെങ്കിലും, ജൂതസമൂഹം തന്നെയാണ് ഇന്നും സിനഗോഗിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്നത്.

IPL 2025
ഗുജറാത്തിനോട് തോല്‍വി, പിന്നാലെ 12 ലക്ഷം രൂപ പിഴ; ഹാര്‍ദിക് പാണ്ഡ്യക്ക് തിരിച്ചടി
Also Read
Share This