fbwpx
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി-സോൺ കലോത്സവം: എസ്എഫ്ഐ പ്രവർത്തകനായ പ്രതിയെ രക്ഷപ്പെടാൻ പൊലീസ് സഹായിച്ചുവെന്ന് കെഎസ്‌യു
logo

ന്യൂസ് ഡെസ്ക്

Posted : 16 Feb, 2025 12:56 PM

സംഘർഷത്തെ തുടർന്ന് നിർത്തിവച്ച കലോത്സവം പുനരാരംഭിച്ചതിന് പിന്നാലെ അഷ്റഫ് കലോത്സവ വേദിയിലെത്തിയിരുന്നു

KERALA


കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി - സോൺ കലോത്സവത്തിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകനായ പ്രതിയെ രക്ഷപ്പെടാൻ പൊലീസ് സഹായിച്ചുവെന്ന ആരോപണവുമായി കെഎസ്‌യു പ്രവർത്തകർ. എസ്എഫ്ഐ പ്രവർത്തകൻ അഷ്റഫിനെയാണ് പൊലീസ് സഹായിച്ചത്. കെഎസ്‌യു പ്രവർത്തകരെ മർദ്ച്ച കേസിലെ പ്രതിയാണ് അഷ്റഫ്.

സംഘർഷത്തെ തുടർന്ന് നിർത്തിവച്ച കലോത്സവം പുനരാരംഭിച്ചതിന് പിന്നാലെ അഷ്റഫ് കലോത്സവ വേദിയിലെത്തിയിരുന്നു. ഇത് തിരിച്ചറിഞ്ഞ് പ്രതിയെ കെഎസ്‌യു പ്രവർത്തകർ കാട്ടിക്കൊടുത്തെങ്കിലും കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും കെഎസ്‌യു പ്രവർത്തകർ പറയുന്നു.


ALSO READ: എന്‍ജിഒ യൂണിയന്‍ ജീവനക്കാര്‍ തടഞ്ഞുവെച്ച് ജോലി തടസ്സപ്പെടുത്തിയെന്ന കോഴിക്കോട് എഡിഎമ്മിന്റെ പരാതി; കേസെടുത്ത് പൊലീസ്


സംഘർഷമുണ്ടായതിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് നോക്കി നിൽക്കെയാണ് അഷ്റഫ് ഓടി രക്ഷപ്പെട്ടത്. അഷ്റഫ് പൊലീസിന് മുന്നിൽ നിൽക്കുന്നതും രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. സംഭവത്തിൽ പ്രതിഷേധത്തിലാണ് കെഎസ്‌യു പ്രവർത്തകർ.

ജനുവരി 28 നാണ് കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ കെഎസ്‍യു- എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടിയത്. കലോത്സവത്തിലെ സ്കിറ്റ് മത്സരത്തിനു പിന്നാലെയാണ് സംഘർഷമുണ്ടായത്. മത്സരഫലം ചോദ്യം ചെയ്തതോടെയാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. സംഭവത്തിൽ 20 ഓളം പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകർ ഏറ്റുമുട്ടിയതോടെ പൊലീസ് എത്തി ലാത്തി വീശി. ഇതോടെയാണ് സംഘർഷം അയഞ്ഞത്. തുടർന്ന് കലോത്സവം നിർത്തിവെയ്ക്കുകയും ചെയ്തിരുന്നത്.

NATIONAL
ഡൽഹി പ്രതിപക്ഷ നേതാവായി അതിഷി മർലേനയെ തിരഞ്ഞെടുത്തു; തീരുമാനം എഎപി എംഎൽഎമാരുടെ യോഗത്തിൽ
Also Read
user
Share This

Popular

KERALA
KERALA
ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു; സംഭവം തിരുവനന്തപുരം വട്ടപ്പാറയിൽ