ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ മൂന്ന് പേര്‍ക്ക് ആയിരം ദിവസത്തിലധികം പരോള്‍ ലഭിച്ചുവെന്നാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്
ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലം മുതല്‍ ടി.പി. കേസ് പ്രതികള്‍ക്ക് ലഭിച്ച പരോളുകളുടെ കണക്ക് പുറത്ത്. 2024 ഒക്ടോബർ 16ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയാണ് ഇപ്പോൾ പുറത്തുവന്നത്. ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ മൂന്ന് പേര്‍ക്ക് ആയിരം ദിവസത്തിലധികം പരോള്‍ ലഭിച്ചുവെന്നാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്.
കേസിലെ മറ്റു പ്രതികളായ ആറു പേര്‍ക്ക് 500ലധികം ദിവസം ജയിലിന് പുറത്ത് പോകാൻ പരോൾ ലഭിച്ചതായും നിയമസഭാ രേഖയിൽ പറയുന്നു. കെ.സി. രാമചന്ദ്രന്, ട്രൗസര്‍ മനോജ്, അണ്ണന്‍ സജിത്ത് എന്നിവര്‍ക്കാണ് ആയിരം ദിവസത്തിലധികം പരോള്‍ ലഭിച്ചത്. കെ.സി. രാമചന്ദ്രന് 1081, ട്രൗസര്‍ മനോജിന് 1068, സജിത്തിന് 1078 വീതം പരോളാണ് ലഭിച്ചത്.
ടി.കെ. രാജേഷ് 940, മുഹമ്മദ് ഷാഫി 656, ഷിനോജ് 925, റഫീഖ് 782, കിര്‍മാണി മനോജ് 851, എം.സി. അനൂപ് 900, കൊടി സുനി 60 എന്നിങ്ങനെ ദിവസങ്ങളുടെ പരോളാണ് അനുവദിച്ചത്. ചില പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി മോചിപ്പിക്കാനുള്ള നീക്കം അടുത്തിടെ പുറത്തുവന്നിരുന്നു.
ടി.പി കേസിലെ പ്രതികൾ പരോള്‍ ലഭിച്ച ദിവസം
കെ.സി. രാമചന്ദ്രൻ 1081
ട്രൗസര്‍ മനോജ് 1068
ജിത്ത് 1078
ടി.കെ. രാജേഷ് 940
മുഹമ്മദ് ഷാഫി 656
ഷിനോജ് 925
റഫീഖ് 782
കിര്‍മാണി മനോജ് 851
എം.സി. അനൂപ് 900
കൊടി സുനി 60
ALSO READ: ടി.പി കേസിലെ പ്രതികളുടെ ശിക്ഷാ ഇളവ്; കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐക്ക് സ്ഥലംമാറ്റം